എടക്കര: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. ചുങ്കത്തറ കുന്നത്ത് ചളിക്കുളം എടക്കുളങ്ങര അയ്യപ്പന്റെ മകൻ സുധീഷ്(38), അന്പലക്കുന്ന് പള്ളിക്കൽ ജോണിന്റെ മകൻ ഷിബി(35) എന്നിവരാണു മരിച്ചത്.
ഇന്നലെ രാത്രി ഏഴോടെ പാലുണ്ട അങ്ങാടിക്കു സമീപമുള്ള മാരുതി വർക്ക് ഷോപ്പിന് മുന്പിലാണ് അപകടം. നിലന്പൂർ ഭാഗത്തുനിന്നു മരുതക്കടവിലേക്കു പോകുകയായിരുന്ന സ്വകാര്യബസ് എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിദേശത്തുനിന്ന് ജോലി ഒഴിവാക്കി മൂന്ന് മാസം മുന്പാണ് സുധീഷ് നാട്ടിലെത്തിയത്. ശാന്തകുമാരിയാണ് സുധീഷിന്റെ അമ്മ. ഭാര്യ: പ്രജിത. മക്കൾ: ആയുമേഘ, ആയുഷ്. ലീലാമ്മയാണ് ഷിബിയുടെ അമ്മ. ഭാര്യ: ബീന. എടക്കര പോലീസും നാട്ടുകാരും ട്രോമാകെയർ അംഗങ്ങളും ചേർന്നാണ് മൃതദേഹം എടക്കര സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപകടത്തെതുടർന്ന് അന്തർസംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങൾ നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഏഴോടെ പാലുണ്ട അങ്ങാടിക്കു സമീപമുള്ള മാരുതി വർക്ക് ഷോപ്പിന് മുന്പിലാണ് അപകടം. നിലന്പൂർ ഭാഗത്തുനിന്നു മരുതക്കടവിലേക്കു പോകുകയായിരുന്ന സ്വകാര്യബസ് എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിദേശത്തുനിന്ന് ജോലി ഒഴിവാക്കി മൂന്ന് മാസം മുന്പാണ് സുധീഷ് നാട്ടിലെത്തിയത്. ശാന്തകുമാരിയാണ് സുധീഷിന്റെ അമ്മ. ഭാര്യ: പ്രജിത. മക്കൾ: ആയുമേഘ, ആയുഷ്. ലീലാമ്മയാണ് ഷിബിയുടെ അമ്മ. ഭാര്യ: ബീന. എടക്കര പോലീസും നാട്ടുകാരും ട്രോമാകെയർ അംഗങ്ങളും ചേർന്നാണ് മൃതദേഹം എടക്കര സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപകടത്തെതുടർന്ന് അന്തർസംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങൾ നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.