താമരശേരി (കോഴിക്കോട്): കട്ടിപ്പാറ കരിഞ്ചോലമലയിൽ ഉരുൾപൊട്ടലിൽ കാണാതായവരിൽ നാല് പേരുടെ മൃതദേഹംകൂടി ഇന്നലെ കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. കരിഞ്ചോല ഹസന്റെ മകൾ നുസ്രത്ത് (26), നുസ്രത്തിന്റെ മകൾ റിൻഷ മെഹറിൻ (നാല്), മുഹമ്മദ് റാഫിയുടെ ഭാര്യ ഷംന (25), മകൾ നിയ ഫാത്തിമ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ശനിയാഴ്ച പകൽ മൂന്നരയോടെയാണ് ഹസന്റെ വീടിരുന്നതിന് 250 മീറ്ററോളം താഴെ ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവരെ കൂടി കണ്ടെത്താനുണ്ട്. ദേശീയ ദുരന്തനിവാരണസേന, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചിലാണ് തുടരുന്നത്.
തെരച്ചിൽ കാര്യക്ഷമമാക്കുന്നതിന് കാരാട്ട് റസാഖ് എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കോഴിക്കോട്ടു നിന്നുള്ള ഡോഗ് സ്ക്വാഡും തെരച്ചിലിനായി ശനിയാഴ്ച കരിഞ്ചോല മലയിലെത്തി. പോലീസ് നായ മണം പിടിച്ച ഭാഗത്തു നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഫയർ ഫോഴ്സിനെ ഉൾപ്പെടുത്തി 10 സംഘങ്ങൾ പൂനൂർ പുഴയിൽ തെരച്ചിൽ നടത്തും.
കരിഞ്ചോല നുസ്റത്തിന്റെ മകൾ 11 മാസം പ്രായമായ റിസ്വ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ടെടുത്തിരുന്നു. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് രണ്ടിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്. സംഭവദിവസം മൂന്നു കുട്ടികളടക്കം ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാൻ (60), കരിഞ്ചോല ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൽ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് പകൽ കണ്ടെടുത്തത്. കരിഞ്ചോല ഹസൻ (65), മകൾ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങൾ വൈകുന്നേവും അബ്ദുറഹിമാന്റെ മകൻ ജാഫറി (35) ന്റെ മൃതദേഹം രാത്രിയും കണ്ടെടുത്തി
രുന്നു.
കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവരെ കൂടി കണ്ടെത്താനുണ്ട്. ദേശീയ ദുരന്തനിവാരണസേന, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചിലാണ് തുടരുന്നത്.
തെരച്ചിൽ കാര്യക്ഷമമാക്കുന്നതിന് കാരാട്ട് റസാഖ് എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കോഴിക്കോട്ടു നിന്നുള്ള ഡോഗ് സ്ക്വാഡും തെരച്ചിലിനായി ശനിയാഴ്ച കരിഞ്ചോല മലയിലെത്തി. പോലീസ് നായ മണം പിടിച്ച ഭാഗത്തു നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഫയർ ഫോഴ്സിനെ ഉൾപ്പെടുത്തി 10 സംഘങ്ങൾ പൂനൂർ പുഴയിൽ തെരച്ചിൽ നടത്തും.
കരിഞ്ചോല നുസ്റത്തിന്റെ മകൾ 11 മാസം പ്രായമായ റിസ്വ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ടെടുത്തിരുന്നു. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് രണ്ടിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്. സംഭവദിവസം മൂന്നു കുട്ടികളടക്കം ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാൻ (60), കരിഞ്ചോല ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൽ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് പകൽ കണ്ടെടുത്തത്. കരിഞ്ചോല ഹസൻ (65), മകൾ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങൾ വൈകുന്നേവും അബ്ദുറഹിമാന്റെ മകൻ ജാഫറി (35) ന്റെ മൃതദേഹം രാത്രിയും കണ്ടെടുത്തി
രുന്നു.