തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മർദനത്തെത്തുടർന്ന് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോലീസ് ഡ്രൈവർ ഗവാസ്കറിന്റെ ഭാര്യ മുഖ്യമന്ത്രിക്കു പരാതി നൽകി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണു ഗവാസ്കറിന്റെ ഭാര്യ രേഷ്മയും ബന്ധുവും മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയത്.
എഡിജിപിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗവാസ്കറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണു രേഷ്മ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. തങ്ങൾക്കു നീതി കിട്ടാൻ ഇടപെടണമെന്നും എഡിജിപിക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കേരളത്തിന്റെ രീതികൾക്കും സംസ്കാരത്തിനും നിരക്കാത്ത ഒരു നടപടിയും അംഗീകരിക്കില്ലെന്നു പിന്നീടു മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. നീതിയുക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നു രേഷ്മയും പറഞ്ഞു.
എഡിജിപിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗവാസ്കറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണു രേഷ്മ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. തങ്ങൾക്കു നീതി കിട്ടാൻ ഇടപെടണമെന്നും എഡിജിപിക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കേരളത്തിന്റെ രീതികൾക്കും സംസ്കാരത്തിനും നിരക്കാത്ത ഒരു നടപടിയും അംഗീകരിക്കില്ലെന്നു പിന്നീടു മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. നീതിയുക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നു രേഷ്മയും പറഞ്ഞു.