തിരുവനന്തപുരം: പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമുയർത്തണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. 2008ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കുകയും 2012ൽ തറക്കല്ലിടുകയും ചെയ്ത കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽനിന്നു കേന്ദ്രസർക്കാർ പിന്തിരിയണം.
പദ്ധതി പ്രഖ്യാപിച്ചതു മുതൽതന്നെ കേന്ദ്രസർക്കാർ ഇതിനെതിരായ സമീപനമാണു സ്വീകരിക്കുന്നത്. യുപിഎ സർക്കാരിന്റെ അതേ സമീപനംതന്നെയാണ് എൻഡിഎ സർക്കാരും പിന്തുടരുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള ഗൂഢനീക്കമാണു നടത്തിരുന്നത്.
കോച്ച് ഫാക്ടറിക്കായി സംസ്ഥാന സർക്കാർ സൗജന്യമായാണ് 324 ഏക്കർ ഏറ്റെടുത്തു നൽകിയത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി നടപ്പിലാക്കാൻ ആരെയും ലഭിക്കാത്തതുകൊണ്ടാണ് ഇതു നീണ്ടുപോകുന്നതെന്ന വാദമുയർത്തി ഇതിനെ തടയാൻ ശ്രമിച്ചിരുന്നു.
പദ്ധതി പ്രഖ്യാപിച്ചതു മുതൽതന്നെ കേന്ദ്രസർക്കാർ ഇതിനെതിരായ സമീപനമാണു സ്വീകരിക്കുന്നത്. യുപിഎ സർക്കാരിന്റെ അതേ സമീപനംതന്നെയാണ് എൻഡിഎ സർക്കാരും പിന്തുടരുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള ഗൂഢനീക്കമാണു നടത്തിരുന്നത്.
കോച്ച് ഫാക്ടറിക്കായി സംസ്ഥാന സർക്കാർ സൗജന്യമായാണ് 324 ഏക്കർ ഏറ്റെടുത്തു നൽകിയത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി നടപ്പിലാക്കാൻ ആരെയും ലഭിക്കാത്തതുകൊണ്ടാണ് ഇതു നീണ്ടുപോകുന്നതെന്ന വാദമുയർത്തി ഇതിനെ തടയാൻ ശ്രമിച്ചിരുന്നു.