പിറവം: മാഹി പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ പിറവത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പള്ളൂർ ചെമ്പ്രയിലെ പുത്തൻപുരയിൽ സനീഷിനെ (28)യാണ് അന്വേഷണസംഘം പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പിറവം പാലച്ചുവട് ജംഗ്ഷനിലുള്ള വിജയ ബേക്കറിയിൽ ജോലി ചെയ്തുവരികയായിരുന്ന സനീഷിനെ വെള്ളിയാഴ്ച പിറവം പോലീസിന്റെ സഹായത്തോടെ മാഹി പള്ളൂർ പോലീസാണു പിടികൂടിയത്.
കൊലപാതകവുമായി ബന്ധപ്പെട്ടു പാനൂർ ചെണ്ടയാട്ടെ കമലദളത്തിൽ ശ്യാംജിത്ത്, ഈസ്റ്റ് പള്ളൂരിലെ പി.കെ. നിജേഷ്, ചെണ്ടയാട്ടെ ജെറിൻ സുരേഷ്, പള്ളൂരിലെ ഒ.പി. രജീഷ്, കരീക്കുന്നുമ്മൽ സുനിൽ, പാനൂരിലെ അരുൺ ഭാസ്കർ, പന്തയ്ക്കൽ വയലിൽ പീടികയിലെ പി.കെ. ശരത്ത് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞമാസം ഏഴിന് രാത്രി പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിൽ വച്ചാണ് ബാബുവിനെ കൊലപ്പെടുത്തിയത്. ബാബു കൊല്ലപ്പെട്ട് മുക്കാൽ മണിക്കൂറിനകം ന്യൂമാഹി മലയാള കലാഗ്രാമത്തിന് സമീപം ആർഎസ്എസ് പ്രവർത്തകനായ ഷമേജും കൊല്ലപ്പെട്ടിരുന്നു. ബാബുവിന്റെ കൊലപാതകത്തെത്തുടർന്ന് ഒളിവിലായിരുന്ന സനീഷിനെ മൊബൈൽ ടവർ നിരീക്ഷിച്ചാണു പോലീസ് പിടികൂടിയത്. പള്ളൂർ സിഐ ഷണ്മുഖന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വൈകുന്നേരം സനീഷിനെ മാഹിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ഈ മാസം അഞ്ചിനാണ് പിറവത്തെ ബേക്കറിയിൽ സനീഷ് ജോലിക്കെത്തിയത്. നേരത്തെ ഇവിടെ ജോലിചെയ്തിരുന്നതിന്റെ പരിചയത്തിലാണ് സനീഷിനെ വീണ്ടും ജോലിക്കെടുത്തതെന്ന് കണ്ണൂർ സ്വദേശിയായ ബേക്കറിയുടമ സുധി പോലീസിനോടു പറഞ്ഞു. സുധിയെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്ത് വിട്ടയച്ചു. ബേക്കറിക്കും സുധിയുടെ വീടിനും പോലീസ് കാവൽ ഏർപ്പെടുത്തി. 16 വർഷമായി വിജയ ബേക്കറി ഇവിടെ പ്രവർത്തിച്ചുവരുന്നു.
ബേക്കറിയിലേക്ക് സിപിഎം പ്രവർത്തകർ ഇന്നലെ രാവിലെ മാർച്ച് നടത്തിയിരുന്നു. പോലീസ് അന്വേഷിക്കുന്ന പ്രതിയാണെന്നു വ്യക്തമായി അറിഞ്ഞിട്ടും ബേക്കറി ഉടമ സഹായം ചെയ്തുകൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. ബേക്കറി തത്കാലത്തേക്ക് അടച്ചിട്ടു.
കൊലപാതകവുമായി ബന്ധപ്പെട്ടു പാനൂർ ചെണ്ടയാട്ടെ കമലദളത്തിൽ ശ്യാംജിത്ത്, ഈസ്റ്റ് പള്ളൂരിലെ പി.കെ. നിജേഷ്, ചെണ്ടയാട്ടെ ജെറിൻ സുരേഷ്, പള്ളൂരിലെ ഒ.പി. രജീഷ്, കരീക്കുന്നുമ്മൽ സുനിൽ, പാനൂരിലെ അരുൺ ഭാസ്കർ, പന്തയ്ക്കൽ വയലിൽ പീടികയിലെ പി.കെ. ശരത്ത് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞമാസം ഏഴിന് രാത്രി പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിൽ വച്ചാണ് ബാബുവിനെ കൊലപ്പെടുത്തിയത്. ബാബു കൊല്ലപ്പെട്ട് മുക്കാൽ മണിക്കൂറിനകം ന്യൂമാഹി മലയാള കലാഗ്രാമത്തിന് സമീപം ആർഎസ്എസ് പ്രവർത്തകനായ ഷമേജും കൊല്ലപ്പെട്ടിരുന്നു. ബാബുവിന്റെ കൊലപാതകത്തെത്തുടർന്ന് ഒളിവിലായിരുന്ന സനീഷിനെ മൊബൈൽ ടവർ നിരീക്ഷിച്ചാണു പോലീസ് പിടികൂടിയത്. പള്ളൂർ സിഐ ഷണ്മുഖന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വൈകുന്നേരം സനീഷിനെ മാഹിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ഈ മാസം അഞ്ചിനാണ് പിറവത്തെ ബേക്കറിയിൽ സനീഷ് ജോലിക്കെത്തിയത്. നേരത്തെ ഇവിടെ ജോലിചെയ്തിരുന്നതിന്റെ പരിചയത്തിലാണ് സനീഷിനെ വീണ്ടും ജോലിക്കെടുത്തതെന്ന് കണ്ണൂർ സ്വദേശിയായ ബേക്കറിയുടമ സുധി പോലീസിനോടു പറഞ്ഞു. സുധിയെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്ത് വിട്ടയച്ചു. ബേക്കറിക്കും സുധിയുടെ വീടിനും പോലീസ് കാവൽ ഏർപ്പെടുത്തി. 16 വർഷമായി വിജയ ബേക്കറി ഇവിടെ പ്രവർത്തിച്ചുവരുന്നു.
ബേക്കറിയിലേക്ക് സിപിഎം പ്രവർത്തകർ ഇന്നലെ രാവിലെ മാർച്ച് നടത്തിയിരുന്നു. പോലീസ് അന്വേഷിക്കുന്ന പ്രതിയാണെന്നു വ്യക്തമായി അറിഞ്ഞിട്ടും ബേക്കറി ഉടമ സഹായം ചെയ്തുകൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. ബേക്കറി തത്കാലത്തേക്ക് അടച്ചിട്ടു.