കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയുടെ ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ കേരളത്തിനു നൽകുന്നതു സംബന്ധിച്ച് ഉപസമിതി യോഗത്തിൽ തമിഴ്നാടിന്റെ പതിവ് മറുപടി മാത്രം.
യോഗത്തിൽ കേരള പ്രതിനിധികൾ ഷട്ടർ ഓപ്പേറേറ്റിംഗ് മാനുവൽ ലഭ്യമാക്കാത്തത് ആവർത്തിച്ച് ഉന്നയിച്ചപ്പോൾ മാനുവൽ ലഭ്യമാക്കും എന്ന മറുപടിയാണു തമിഴ്നാട് നൽകിയത്. മുന്പുനടന്ന ഉന്നതാധികാര സമിതി യോഗത്തിലും ഉപസമിതി യോഗത്തിലും ഇതേ മറുപടി തന്നെയാണ് തമിഴ്നാട് നൽകിയത്.
2015 നവംബറിൽ സുപ്രീം കോടതി നിശ്ചയിച്ച 142 അടി ജലനിരപ്പ് നിയന്ത്രിക്കുന്നതിനു തമിഴ്നാട് രാത്രിയിൽ കേരളത്തിനു യാതൊരു മുന്നറിയിപ്പും നൽകാതെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറിലേക്കു വെള്ളം തുറന്നുവിട്ടിരുന്നു. പെരിയാർ തീരങ്ങളിൽ ജലപ്രളയത്തിന് ഇത് ഇടയാക്കിയതു മുതലാണ് കേരളത്തിന്റെ ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ ആവശ്യപ്പെട്ടത്.
21ന് നിശ്ചയിച്ചിരിക്കുന്ന മേൽനോട്ട സമിതിയുടെ സന്ദർശനവും മാറ്റിയേക്കുമെന്നാണു സൂചന. വെള്ളിയാഴ്ച അണക്കെട്ട് സന്ദർശിച്ച ഉപസമിതി സ്പിൽവേയുടെ ആറു ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. മിനിറ്റിൽ 85 ലിറ്ററാണ് സ്വീപ്പേജ് വാട്ടറിന്റെ അളവ്. അണക്കെട്ടിന്റെ സ്ഥാനചലനം സംബന്ധിച്ച വിവരങ്ങൾ സൂചിപ്പിക്കുന്ന ഉപകരണം സ്ഥാപിക്കാമെന്ന് ഉപസമിതിയിൽ പറഞ്ഞ തമിഴ്നാട് ഭൂചലനമാപിനി, വിനോച്ച് അടക്കമുള്ള ഉപകരണങ്ങളെപ്പറ്റി മൗനംപാലിച്ചു. 127.5 അടിയാണ് കഴിഞ്ഞ ദിവസത്തെ അണക്കെട്ടിലെ ജലനിരപ്പ്.
യോഗത്തിൽ കേരള പ്രതിനിധികൾ ഷട്ടർ ഓപ്പേറേറ്റിംഗ് മാനുവൽ ലഭ്യമാക്കാത്തത് ആവർത്തിച്ച് ഉന്നയിച്ചപ്പോൾ മാനുവൽ ലഭ്യമാക്കും എന്ന മറുപടിയാണു തമിഴ്നാട് നൽകിയത്. മുന്പുനടന്ന ഉന്നതാധികാര സമിതി യോഗത്തിലും ഉപസമിതി യോഗത്തിലും ഇതേ മറുപടി തന്നെയാണ് തമിഴ്നാട് നൽകിയത്.
2015 നവംബറിൽ സുപ്രീം കോടതി നിശ്ചയിച്ച 142 അടി ജലനിരപ്പ് നിയന്ത്രിക്കുന്നതിനു തമിഴ്നാട് രാത്രിയിൽ കേരളത്തിനു യാതൊരു മുന്നറിയിപ്പും നൽകാതെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറിലേക്കു വെള്ളം തുറന്നുവിട്ടിരുന്നു. പെരിയാർ തീരങ്ങളിൽ ജലപ്രളയത്തിന് ഇത് ഇടയാക്കിയതു മുതലാണ് കേരളത്തിന്റെ ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ ആവശ്യപ്പെട്ടത്.
21ന് നിശ്ചയിച്ചിരിക്കുന്ന മേൽനോട്ട സമിതിയുടെ സന്ദർശനവും മാറ്റിയേക്കുമെന്നാണു സൂചന. വെള്ളിയാഴ്ച അണക്കെട്ട് സന്ദർശിച്ച ഉപസമിതി സ്പിൽവേയുടെ ആറു ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. മിനിറ്റിൽ 85 ലിറ്ററാണ് സ്വീപ്പേജ് വാട്ടറിന്റെ അളവ്. അണക്കെട്ടിന്റെ സ്ഥാനചലനം സംബന്ധിച്ച വിവരങ്ങൾ സൂചിപ്പിക്കുന്ന ഉപകരണം സ്ഥാപിക്കാമെന്ന് ഉപസമിതിയിൽ പറഞ്ഞ തമിഴ്നാട് ഭൂചലനമാപിനി, വിനോച്ച് അടക്കമുള്ള ഉപകരണങ്ങളെപ്പറ്റി മൗനംപാലിച്ചു. 127.5 അടിയാണ് കഴിഞ്ഞ ദിവസത്തെ അണക്കെട്ടിലെ ജലനിരപ്പ്.