തിരുവനന്തപുരം: തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം.
കാലവർഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ദുരന്തനിവാരണപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പോലീസ്, ഫയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങൾക്കും നിർദേശം നൽകി.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും പോലീസ് വാഹനം ഉപയോഗിച്ചും പള്ളികൾ, അമ്പലങ്ങൾ എന്നിവയിലെ മൈക്ക് ഉപയോഗിച്ചും അറിയിപ്പ് നൽകണമെന്ന് ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. ഈ ജില്ലകളിലെ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങളിൽ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥർ ഉണ്ട് എന്ന് ഉറപ്പുവരുത്തണം.
നാളെ വരെ മലയോര മേഖലയിലെ താലൂക്ക് കണ്ട്രോൾ റൂമുകൾ 24 മണിക്കുറും പ്രവർത്തിപ്പിക്കും. പ്രശ്നബാധിത സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങൾ ഏറ്റെടുത്തു സജ്ജമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കാൻ പോലീസിനെ ചുമതലപ്പെടുത്തണമെന്നും കളക്ടർമാർക്കു നിർദേശം നൽകി. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തുന്നത് അനുവദിക്കരുത്.
കാലവർഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ദുരന്തനിവാരണപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പോലീസ്, ഫയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങൾക്കും നിർദേശം നൽകി.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും പോലീസ് വാഹനം ഉപയോഗിച്ചും പള്ളികൾ, അമ്പലങ്ങൾ എന്നിവയിലെ മൈക്ക് ഉപയോഗിച്ചും അറിയിപ്പ് നൽകണമെന്ന് ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. ഈ ജില്ലകളിലെ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങളിൽ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥർ ഉണ്ട് എന്ന് ഉറപ്പുവരുത്തണം.
നാളെ വരെ മലയോര മേഖലയിലെ താലൂക്ക് കണ്ട്രോൾ റൂമുകൾ 24 മണിക്കുറും പ്രവർത്തിപ്പിക്കും. പ്രശ്നബാധിത സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങൾ ഏറ്റെടുത്തു സജ്ജമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കാൻ പോലീസിനെ ചുമതലപ്പെടുത്തണമെന്നും കളക്ടർമാർക്കു നിർദേശം നൽകി. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തുന്നത് അനുവദിക്കരുത്.