കോതമംഗലം: തിമിർത്തുപെയ്യുന്ന കനത്തമഴയിൽ കോതമംഗലം - ഇടമലയാർ റോഡിൽ ഭൂതത്താൻകെട്ടിൽ മണ്ണിടിഞ്ഞ് കലുങ്കും റോഡും തകർന്നു.
മുപ്പതടിയോളം വീതിയിൽ റോഡ് കുറുകെ ഇടിഞ്ഞ് താഴ്ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. ഇന്നലെ പുലർച്ചെ 5.10 ഓടെയാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. ഈസമയം ഇതുവഴി വന്ന ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ അപകടത്തിൽപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഭൂതത്താൻകെട്ട് പൂച്ചക്കുത്ത് സ്വദേശി പെരിയാർവാലി ജിവനക്കാരനായ ആപ്പിള്ളിൽ ജയൻ (33), സഹോദരൻ വിജയൻ (37) എന്നിവർ ബൈക്കിൽ ഇതുവഴി കടന്നുപോകുന്പോഴാണ് അപകടം. റോഡ് ഇടിഞ്ഞതോടെ ഇരുവരും ബൈക്കുമായി താഴ്ചയിലേക്ക് വീണു. വിജയന് ഒരുവിധത്തിൽ കരയ്ക്ക് കയറാൻ സാധിച്ചെങ്കിലും മണ്ണിനും കൽക്കെട്ടിനും ഇടയിൽ കുടുങ്ങിയ ജയനെ പിന്നീട് സമീപവാസികളും അതുവഴിവന്ന വാഹനയാത്രക്കാരും ചേർന്നാണു രക്ഷപ്പെടുത്തിയത്. ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മുപ്പതടിയോളം വീതിയിൽ റോഡ് കുറുകെ ഇടിഞ്ഞ് താഴ്ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. ഇന്നലെ പുലർച്ചെ 5.10 ഓടെയാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. ഈസമയം ഇതുവഴി വന്ന ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ അപകടത്തിൽപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഭൂതത്താൻകെട്ട് പൂച്ചക്കുത്ത് സ്വദേശി പെരിയാർവാലി ജിവനക്കാരനായ ആപ്പിള്ളിൽ ജയൻ (33), സഹോദരൻ വിജയൻ (37) എന്നിവർ ബൈക്കിൽ ഇതുവഴി കടന്നുപോകുന്പോഴാണ് അപകടം. റോഡ് ഇടിഞ്ഞതോടെ ഇരുവരും ബൈക്കുമായി താഴ്ചയിലേക്ക് വീണു. വിജയന് ഒരുവിധത്തിൽ കരയ്ക്ക് കയറാൻ സാധിച്ചെങ്കിലും മണ്ണിനും കൽക്കെട്ടിനും ഇടയിൽ കുടുങ്ങിയ ജയനെ പിന്നീട് സമീപവാസികളും അതുവഴിവന്ന വാഹനയാത്രക്കാരും ചേർന്നാണു രക്ഷപ്പെടുത്തിയത്. ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.