ഇരിട്ടി: മലയോരത്തെ ആശങ്കയിലാക്കി കുടക് വനത്തിലും അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിലും ഉരുള്‍പൊട്ടൽ. കുടക് വനമേഖലയിലെ കേരള-കർണാടക അതിർത്തിപ്രദേശമായ മാക്കൂട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരിട്ടി കുന്നോത്ത് ഇരുപത്തിയൊമ്പതാം മൈല്‍ സ്വദേശിയും ലോറി ക്ലീനറുമായ ശരത് (29) ആണ് മരിച്ചത്. വാഴക്കാൽ വീട്ടിൽ പരേതനായ ശശീന്ദ്രൻ-രാധാമണി ദമ്പതികളുടെ മകനാണ് ശരത്. സഹോദരി: വൈശാന്തി.
മരം വീണ് ഗതാഗതം തടസപ്പെട്ടതോടെ വാഹനം നിർത്തി റോഡിൽ നിൽക്കുമ്പോൾ മരംവീണാണ് ശരത് മരിച്ചത്. ഇയാളെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മാക്കൂട്ടം റോഡിലെ മണ്ണും മരങ്ങളും നീക്കംചെയ്യുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടത്ത് ലോറിയില്‍ കല്ല് കൊണ്ടുപോയി തിരിച്ചുവരികയായിരുന്നു ശരത്. മറ്റൊരു ലോറിയുടെ ഡ്രൈവര്‍ വള്ളിത്തോട് അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ബൈജു(26) വിനാണ് പരിക്കേറ്റത്. ലോറി നിർത്തി റോഡിൽ നിൽക്കുമ്പോൾ മരം വീണാണ് ബൈജുവിനും പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മാക്കൂട്ടം അമ്പു ഹോട്ടലിന് സമീപത്തെ ചെറിയ പാലം വെള്ളത്തില്‍ മുങ്ങുകയും റോഡ് തകരുകയും ചെയ്തതോടെ ഇരിട്ടി-ബംഗളൂരു അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം നിലച്ചു. കണ്ണൂരിൽനിന്നെത്തിയ സൈന്യത്തിന്റെ സഹായത്തോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ഇരിട്ടി-പേരാവൂര്‍-മാനന്തവാടി റൂട്ടിലൂടെ തിരിച്ചുവിട്ടു.
ചൊവ്വാഴ്ച രാത്രി പത്തു മുതല്‍ തിമിര്‍ത്തുപെയ്ത മഴയിൽ മാക്കൂട്ടം വനമേഖലയിൽ 15 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. തോടുകളും മാക്കൂട്ടം പുഴയും കരകവിഞ്ഞ് ഗതിമാറിയൊഴുകി. ഉരുള്‍പൊട്ടി വന്‍ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തിയതോടെയാണ് മാക്കുട്ടത്തെ പാലത്തിന്റെ പാർശ്വഭിത്തിയടക്കം തകർന്നത്. വെള്ളം കയറി കൂട്ടുപുഴ പുഴയോരത്തെ നാല് വീടുകള്‍ തകര്‍ന്നു. ശോഭന കല്ലന്, പ്രദീപന് കല്ലന്, സക്കീന തെക്കുഞ്ചേരി, ഷൈജു തെക്കുഞ്ചേരി എന്നിവരുടെ വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. 33 വീടുകളില്‍ വെള്ളം കയറി. 17 കുടുംബങ്ങളിലെ 82 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കോടികളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഉരുൾപൊട്ടൽ ഭീഷണി കാരണം ബാരാപോള്‍ ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്.
മരം വീണ് ഗതാഗതം തടസപ്പെട്ടതോടെ വാഹനം നിർത്തി റോഡിൽ നിൽക്കുമ്പോൾ മരംവീണാണ് ശരത് മരിച്ചത്. ഇയാളെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മാക്കൂട്ടം റോഡിലെ മണ്ണും മരങ്ങളും നീക്കംചെയ്യുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടത്ത് ലോറിയില്‍ കല്ല് കൊണ്ടുപോയി തിരിച്ചുവരികയായിരുന്നു ശരത്. മറ്റൊരു ലോറിയുടെ ഡ്രൈവര്‍ വള്ളിത്തോട് അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ബൈജു(26) വിനാണ് പരിക്കേറ്റത്. ലോറി നിർത്തി റോഡിൽ നിൽക്കുമ്പോൾ മരം വീണാണ് ബൈജുവിനും പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മാക്കൂട്ടം അമ്പു ഹോട്ടലിന് സമീപത്തെ ചെറിയ പാലം വെള്ളത്തില്‍ മുങ്ങുകയും റോഡ് തകരുകയും ചെയ്തതോടെ ഇരിട്ടി-ബംഗളൂരു അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം നിലച്ചു. കണ്ണൂരിൽനിന്നെത്തിയ സൈന്യത്തിന്റെ സഹായത്തോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ഇരിട്ടി-പേരാവൂര്‍-മാനന്തവാടി റൂട്ടിലൂടെ തിരിച്ചുവിട്ടു.
ചൊവ്വാഴ്ച രാത്രി പത്തു മുതല്‍ തിമിര്‍ത്തുപെയ്ത മഴയിൽ മാക്കൂട്ടം വനമേഖലയിൽ 15 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. തോടുകളും മാക്കൂട്ടം പുഴയും കരകവിഞ്ഞ് ഗതിമാറിയൊഴുകി. ഉരുള്‍പൊട്ടി വന്‍ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തിയതോടെയാണ് മാക്കുട്ടത്തെ പാലത്തിന്റെ പാർശ്വഭിത്തിയടക്കം തകർന്നത്. വെള്ളം കയറി കൂട്ടുപുഴ പുഴയോരത്തെ നാല് വീടുകള്‍ തകര്‍ന്നു. ശോഭന കല്ലന്, പ്രദീപന് കല്ലന്, സക്കീന തെക്കുഞ്ചേരി, ഷൈജു തെക്കുഞ്ചേരി എന്നിവരുടെ വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. 33 വീടുകളില്‍ വെള്ളം കയറി. 17 കുടുംബങ്ങളിലെ 82 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കോടികളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഉരുൾപൊട്ടൽ ഭീഷണി കാരണം ബാരാപോള്‍ ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്.