തിരുവനന്തപുരം: നാല് കോർപറേഷനുകളെ ഒഴിവാക്കി നെൽവയൽ തണ്ണീർത്തട നിയമഭേദഗതി നടപ്പാക്കാനുള്ള നീക്കം സിപിഐ മന്ത്രിമാർ തടഞ്ഞു. ഇന്നലെ മുഖ്യമന്ത്രി റവന്യു, കൃഷി, ടൂറിസം മന്ത്രിമാരുൾപ്പെട്ടവരുടെ ഉന്നതതല യോഗം വിളിച്ചാണ് ഈ നിർദേശം അവതരിപ്പിച്ചത്.
നിർദേശത്തെ സിപിഐ മന്ത്രിമാർ എതിർത്തു. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ വ്യക്തമാക്കി. നേരത്തേ എകെജി സെന്ററിൽ ചേർന്ന ഉഭയകക്ഷി യോഗത്തിൽ സിപിഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് നിയമ ഭേദഗതിയിൽ മാറ്റം വരുത്താനുള്ള തീരുമാനം സർക്കാർ ഉപേക്ഷിച്ചു.നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പുതിയ നിർദേശം മുന്നോട്ടുവച്ചത്. നിയമത്തിൽനിന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളെ ഒഴിവാക്കാനായിരുന്നു സർക്കാർ ശ്രമം. നെൽവയൽ തണ്ണീർത്തട നിയമഭേദഗതി സബ്ജക്ട് കമ്മിറ്റി പരിഗണനയ്ക്ക് എടുത്തശേഷം മൂന്നുതവണ മാറ്റിവച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ എതിർപ്പിനെ ത്തുടർന്നാണ് കമ്മിറ്റി മാറ്റിവച്ചത്. കൂടുതൽ പരിശോധന വേണമെന്നും മുഖ്യമന്ത്രി ഉന്നതതല യോഗം കൂടി തീരുമാനിച്ചശേഷം മാത്രം പരിഗണിച്ചാൽ മതിയെന്നും കടകംപള്ളി സുരേന്ദ്രൻ സബ്ജക്ട് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. അടുത്ത തിങ്കളാഴ്ച സബ്ജക്ട് കമ്മിറ്റി നിയമഭേദഗതി പരിഗണിക്കുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഇന്നലെ ഉന്നതതല യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. യോഗത്തിൽ സിപിഐ മന്ത്രിമാരെ കൂടാതെ മന്തി കടകംപള്ളി സുരേന്ദ്രനും പങ്കെടുത്തു. നിലവിലെ നിയമത്തിൽ കാതലായ ഒരു മാറ്റവും വരുത്തില്ലെന്ന് ഉന്നതതല യോഗത്തിനു ശേഷം റവന്യൂ മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
നിർദേശത്തെ സിപിഐ മന്ത്രിമാർ എതിർത്തു. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ വ്യക്തമാക്കി. നേരത്തേ എകെജി സെന്ററിൽ ചേർന്ന ഉഭയകക്ഷി യോഗത്തിൽ സിപിഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് നിയമ ഭേദഗതിയിൽ മാറ്റം വരുത്താനുള്ള തീരുമാനം സർക്കാർ ഉപേക്ഷിച്ചു.നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പുതിയ നിർദേശം മുന്നോട്ടുവച്ചത്. നിയമത്തിൽനിന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളെ ഒഴിവാക്കാനായിരുന്നു സർക്കാർ ശ്രമം. നെൽവയൽ തണ്ണീർത്തട നിയമഭേദഗതി സബ്ജക്ട് കമ്മിറ്റി പരിഗണനയ്ക്ക് എടുത്തശേഷം മൂന്നുതവണ മാറ്റിവച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ എതിർപ്പിനെ ത്തുടർന്നാണ് കമ്മിറ്റി മാറ്റിവച്ചത്. കൂടുതൽ പരിശോധന വേണമെന്നും മുഖ്യമന്ത്രി ഉന്നതതല യോഗം കൂടി തീരുമാനിച്ചശേഷം മാത്രം പരിഗണിച്ചാൽ മതിയെന്നും കടകംപള്ളി സുരേന്ദ്രൻ സബ്ജക്ട് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. അടുത്ത തിങ്കളാഴ്ച സബ്ജക്ട് കമ്മിറ്റി നിയമഭേദഗതി പരിഗണിക്കുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഇന്നലെ ഉന്നതതല യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. യോഗത്തിൽ സിപിഐ മന്ത്രിമാരെ കൂടാതെ മന്തി കടകംപള്ളി സുരേന്ദ്രനും പങ്കെടുത്തു. നിലവിലെ നിയമത്തിൽ കാതലായ ഒരു മാറ്റവും വരുത്തില്ലെന്ന് ഉന്നതതല യോഗത്തിനു ശേഷം റവന്യൂ മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.