തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ അനാദായകരമായ അഥവാ അണ് ഇക്കണോമിക് സ്കൂളുകളില്ല. ഇത്തരം സ്കൂളുകളുടെ പേര് മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയം എന്നാക്കി മാറ്റിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
വിദ്യാഭ്യാസ ഓഫീസർമാർ നടത്തുന്ന കത്തിടപാടുകളിലും റിപ്പോർട്ടുകളിലും അനാദായകരമായ എന്ന പദം ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഒരു ക്ലാസിൽ ശരാശരി 15 കുട്ടികളിൽ കുറവുള്ള വിദ്യാലയങ്ങളാണ് ഈ ഗണത്തിൽപ്പെടുക.
ഈ ഗണത്തിൽപ്പെട്ട വിദ്യാലയങ്ങളിലേക്കു പ്രഥമാധ്യാപക തസ്തികയിലേക്കു പ്രമോഷൻ വഴി നിയമനം നടത്താവുന്നതാണ്. ഇത്തരം വിദ്യാലയങ്ങളിലെ പുതിയ നിയമനങ്ങളെല്ലാം ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും. മതിയായ എണ്ണം കുട്ടികളുള്ള സ്കൂളിൽ നിന്ന് ഇത്തരം വിദ്യാലയങ്ങളിലേക്കു സ്ഥലം മാറ്റം അനുവദിക്കില്ല. അതേസമയം 15 ൽ താഴെ കുട്ടികളുള്ള വിദ്യാലയങ്ങളിൽ നിന്നു മതിയായ എണ്ണം കുട്ടികളുള്ള സ്കൂളുകളിലേക്കു അധ്യാപകരുടെ സ്ഥലം മാറ്റം നടത്താമെന്നും ഉത്തരവിൽ പറയുന്നു.
വിദ്യാഭ്യാസ ഓഫീസർമാർ നടത്തുന്ന കത്തിടപാടുകളിലും റിപ്പോർട്ടുകളിലും അനാദായകരമായ എന്ന പദം ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഒരു ക്ലാസിൽ ശരാശരി 15 കുട്ടികളിൽ കുറവുള്ള വിദ്യാലയങ്ങളാണ് ഈ ഗണത്തിൽപ്പെടുക.
ഈ ഗണത്തിൽപ്പെട്ട വിദ്യാലയങ്ങളിലേക്കു പ്രഥമാധ്യാപക തസ്തികയിലേക്കു പ്രമോഷൻ വഴി നിയമനം നടത്താവുന്നതാണ്. ഇത്തരം വിദ്യാലയങ്ങളിലെ പുതിയ നിയമനങ്ങളെല്ലാം ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും. മതിയായ എണ്ണം കുട്ടികളുള്ള സ്കൂളിൽ നിന്ന് ഇത്തരം വിദ്യാലയങ്ങളിലേക്കു സ്ഥലം മാറ്റം അനുവദിക്കില്ല. അതേസമയം 15 ൽ താഴെ കുട്ടികളുള്ള വിദ്യാലയങ്ങളിൽ നിന്നു മതിയായ എണ്ണം കുട്ടികളുള്ള സ്കൂളുകളിലേക്കു അധ്യാപകരുടെ സ്ഥലം മാറ്റം നടത്താമെന്നും ഉത്തരവിൽ പറയുന്നു.