കൊച്ചി: സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാർ മാർ ജോർജ് ആലഞ്ചേരിയുടെ കോലം കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
നെടുന്പാശേരി കാഞ്ഞൂക്കാരൻ ദേവസ്യയുടെ മകൻ റിജു (45)ആണു പിടിയിലായത്. സീറോ മലബാർ സഭാ വിശ്വാസികൾക്കിടയിൽ പ്രകോപനമുണ്ടാക്കി ലഹളയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ സംഘം ചേർന്നു കർദിനാളിന്റെ കോലം കത്തിക്കുകയും പ്രകോപനപരമായി പ്രസംഗിക്കുകയും ചെയ്തതായി സഭാ വിശ്വാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിനു മുന്നിൽ കഴിഞ്ഞ അഞ്ചിനാണ് ആറു പേർ ചേർന്നു കർദിനാളിന്റെ കോലം കത്തിച്ച സംഭവമുണ്ടായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ സിഐ എ. അനന്തലാൽ, എസ്ഐമാരായ ജോസഫ് സാജൻ, സുനുമോൻ, സീനിയർ സിപിഒ ജോസഫ് എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്. കേസിൽ മറ്റ് പ്രതികളും ഉടൻ പിടിയിലാകുമെന്ന് അധികൃതർ അറിയിച്ചു.
നെടുന്പാശേരി കാഞ്ഞൂക്കാരൻ ദേവസ്യയുടെ മകൻ റിജു (45)ആണു പിടിയിലായത്. സീറോ മലബാർ സഭാ വിശ്വാസികൾക്കിടയിൽ പ്രകോപനമുണ്ടാക്കി ലഹളയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ സംഘം ചേർന്നു കർദിനാളിന്റെ കോലം കത്തിക്കുകയും പ്രകോപനപരമായി പ്രസംഗിക്കുകയും ചെയ്തതായി സഭാ വിശ്വാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിനു മുന്നിൽ കഴിഞ്ഞ അഞ്ചിനാണ് ആറു പേർ ചേർന്നു കർദിനാളിന്റെ കോലം കത്തിച്ച സംഭവമുണ്ടായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ സിഐ എ. അനന്തലാൽ, എസ്ഐമാരായ ജോസഫ് സാജൻ, സുനുമോൻ, സീനിയർ സിപിഒ ജോസഫ് എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്. കേസിൽ മറ്റ് പ്രതികളും ഉടൻ പിടിയിലാകുമെന്ന് അധികൃതർ അറിയിച്ചു.