തിരുവനന്തപുരം : രാജ്യസഭാ സീറ്റ് വിഷയത്തിൽ കോണ്‍ഗ്രസിനുള്ളിൽ കലാപമുയർത്തിയ വി.എം. സുധീരൻ, പാർട്ടി നേതൃത്വത്തെയും ഉമ്മൻ ചാണ്ടിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട പത്രസമ്മേളനം നടത്തി. താൻ കെപിസിസി പ്രസിഡന്റായതു ഉമ്മൻചാണ്ടിക്ക് ഇഷ്ടമായില്ലെന്നും താൻ നേതാവായി ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു ക്രൂരമായ നിസംഗതയാണു ഉണ്ടായതെന്നും സുധീരൻ ആരോപിച്ചു.
പ്രസിഡന്റായി ചുമതലയേറ്റ ചടങ്ങിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടപ്പോൾ നീരസമായിരുന്നു മുഖഭാവം. ജനപക്ഷയാത്ര പരാജയപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു. താൻ നടത്തിയ ജാഥകളുടെ ഉദ്ഘാടനത്തിന് ഉമ്മൻചാണ്ടിയെയാണു വിളിച്ചതെ ങ്കിലും പ്രസംഗത്തിൽ തന്റെ പേരു പരാമർശിക്കാൻ പോലും അദ്ദേഹം പിശുക്കുകാട്ടി. മനസു മടു പ്പിക്കുന്ന പ്രവർത്തനങ്ങളാണു ഉമ്മൻചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണു മുന്നോട്ടു പോകാനാകാതെ കെപിസിസി പ്രസിഡന്റു സ്ഥാനം രാജിവച്ചതെന്നും സുധീരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മദ്യനയത്തിന്റെ പേരിലാണു ഭരണം നഷ്ടപ്പെട്ടതെന്നാണു ചിലരുടെ വിമർശനം. ബാറുകളാകെ പൂട്ടാൻ താൻ ആവശ്യപ്പെട്ടില്ല. സിഎജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 418 ബാറുകൾ പൂട്ടാനാണു കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ താൻ പറഞ്ഞത്. മദ്യനയത്തിന്റെ പേരിൽ തനിക്കു ലഭിച്ച ജനപിന്തുണയിൽ അസൂയപൂണ്ടാണ് ഉമ്മൻ ചാണ്ടി എല്ലാ ബാറുകളും പൂട്ടിയത്. തന്റെ മദ്യനയം തെരഞ്ഞെടുപ്പിൽ നന്നായി പ്രചരിപ്പിച്ചിരുന്നെങ്കിൽ ഫലം മറിച്ചായാനേയെന്നും സുധീരൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലടക്കം യുഡിഎഫിനു പരാജയം സംഭവിച്ചതു തന്റെ നിലപാടു മൂലമാണെന്നാണു ചിലർ പറയുന്നത്. അതു ശരിയല്ല. വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തകർ ഒന്നായി ഇരുന്നു സ്ഥാനാർഥികളെ തീരുമാനിച്ചതാണ്. എന്നാൽ, ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനാർഥികളെ വെട്ടിനിരത്തിയതാണു തദേശതെരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായത്. ഇതുതന്നെയാണു നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായത്. എന്നാൽ, തെരഞ്ഞെടുപ്പു പരാജയം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു.
താൻ ചികിത്സയിലായിരുന്നപ്പോൾ എം.എം. ഹസൻ കെപിസിസി ആസ്ഥാനത്തു പത്രസമ്മേളനം നടത്തിയാണു തന്റെ രാജി ആവശ്യപ്പെട്ടത്. മനസുകൊണ്ട് ഒരുതരത്തിലും സമരസപ്പെട്ടുപോകാൻ സാധിച്ചില്ല. അതുകൊണ്ടാണു രാജിവയ്ക്കേണ്ടി വന്നത്.
കെപിസിസി പ്രസിഡന്റാകാൻ മറ്റാരെപ്പോലെ താനും യോഗ്യനാണ്. കാര്യങ്ങൾ ആരെയും തെറ്റിദ്ധരിപ്പിക്കാതെ പറയുന്ന സ്വഭാവക്കാരനാണു താൻ. തെന്നല ബാലകൃഷ്ണപിള്ളയും സി.വി. പത്മരാജനും ഒഴികെ ബാക്കി എല്ലാ കെപിസിസി പ്രസിഡന്റുമാരും പരസ്യമായി കാര്യങ്ങൾ പറയാറുണ്ട്.
എഐസിസി നേതൃത്വത്തെപ്പോലും അവഗണിച്ചു മുന്നോട്ടുപോയ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി. അതുകൊണ്ടുതന്നെ പല കാര്യങ്ങൾ പാർട്ടി വേദിയിൽ താൻ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അതു പിന്നീടു മാധ്യമങ്ങൾക്കു ചോർത്തി നൽകിയതു താനായിരുന്നില്ല ഉമ്മൻചാണ്ടിയുടെ കൂടെയുള്ളവർ തന്നെയായിരുന്നുവെന്നും വി.എം.സുധീരൻ പറഞ്ഞു.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകിയതു ഹിമാലയൻ ബ്ലണ്ടറാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനും ചേർന്നാണു കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് മാണിക്കു നൽകിയത്. ഇതിൽ ഉമ്മൻ ചാണ്ടിയെ മാത്രം കുറ്റം പറയാനാകില്ല.
കോണ്‍ഗ്രസിനെ സമ്മർദത്തിലാക്കി അധാർമികമായാണു മാണി സീറ്റു പിടിച്ചുവാങ്ങിയത്. കടുത്ത അമർഷമാണു കോണ്‍ഗ്രസ് നേതൃയോഗങ്ങളിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ പ്രകടമാക്കിയത്. ഇതു സാധാരണ പ്രവർത്തകർക്കിടയിലും ഉണ്ട്.
ചെങ്ങന്നൂരിലെ തോൽവിക്കു പിന്നാലെയാണു രാജ്യസഭാ സീറ്റ് മാണിക്കു നൽകിയത്. ഇതിനു കടുത്ത വിലതന്നെ കോണ്‍ഗ്രസ് നൽകേണ്ടിവരും.
ഈ രീതിയിലാണു മുന്നോട്ടുപോകുന്നതെങ്കിൽ കോണ്‍ഗ്രസിന്റെ ഭാവി അപകടത്തിലാകുമെന്നും പ്രതിപക്ഷത്തിനു ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിയുന്നില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന പ്രവർത്തനമാണു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിൽനിന്നും ഉണ്ടാകുന്നത്. ഇതിന്റെ ഉത്തമോദാഹരണമാണു യുപിഎയ്ക്ക് ഒരു സീറ്റ് നഷ്ടപ്പെടുത്തി കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു നൽകിയതെന്നും സുധീരൻ പറഞ്ഞു.
പ്രസിഡന്റായി ചുമതലയേറ്റ ചടങ്ങിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടപ്പോൾ നീരസമായിരുന്നു മുഖഭാവം. ജനപക്ഷയാത്ര പരാജയപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു. താൻ നടത്തിയ ജാഥകളുടെ ഉദ്ഘാടനത്തിന് ഉമ്മൻചാണ്ടിയെയാണു വിളിച്ചതെ ങ്കിലും പ്രസംഗത്തിൽ തന്റെ പേരു പരാമർശിക്കാൻ പോലും അദ്ദേഹം പിശുക്കുകാട്ടി. മനസു മടു പ്പിക്കുന്ന പ്രവർത്തനങ്ങളാണു ഉമ്മൻചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണു മുന്നോട്ടു പോകാനാകാതെ കെപിസിസി പ്രസിഡന്റു സ്ഥാനം രാജിവച്ചതെന്നും സുധീരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മദ്യനയത്തിന്റെ പേരിലാണു ഭരണം നഷ്ടപ്പെട്ടതെന്നാണു ചിലരുടെ വിമർശനം. ബാറുകളാകെ പൂട്ടാൻ താൻ ആവശ്യപ്പെട്ടില്ല. സിഎജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 418 ബാറുകൾ പൂട്ടാനാണു കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ താൻ പറഞ്ഞത്. മദ്യനയത്തിന്റെ പേരിൽ തനിക്കു ലഭിച്ച ജനപിന്തുണയിൽ അസൂയപൂണ്ടാണ് ഉമ്മൻ ചാണ്ടി എല്ലാ ബാറുകളും പൂട്ടിയത്. തന്റെ മദ്യനയം തെരഞ്ഞെടുപ്പിൽ നന്നായി പ്രചരിപ്പിച്ചിരുന്നെങ്കിൽ ഫലം മറിച്ചായാനേയെന്നും സുധീരൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലടക്കം യുഡിഎഫിനു പരാജയം സംഭവിച്ചതു തന്റെ നിലപാടു മൂലമാണെന്നാണു ചിലർ പറയുന്നത്. അതു ശരിയല്ല. വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തകർ ഒന്നായി ഇരുന്നു സ്ഥാനാർഥികളെ തീരുമാനിച്ചതാണ്. എന്നാൽ, ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനാർഥികളെ വെട്ടിനിരത്തിയതാണു തദേശതെരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായത്. ഇതുതന്നെയാണു നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായത്. എന്നാൽ, തെരഞ്ഞെടുപ്പു പരാജയം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു.
താൻ ചികിത്സയിലായിരുന്നപ്പോൾ എം.എം. ഹസൻ കെപിസിസി ആസ്ഥാനത്തു പത്രസമ്മേളനം നടത്തിയാണു തന്റെ രാജി ആവശ്യപ്പെട്ടത്. മനസുകൊണ്ട് ഒരുതരത്തിലും സമരസപ്പെട്ടുപോകാൻ സാധിച്ചില്ല. അതുകൊണ്ടാണു രാജിവയ്ക്കേണ്ടി വന്നത്.
കെപിസിസി പ്രസിഡന്റാകാൻ മറ്റാരെപ്പോലെ താനും യോഗ്യനാണ്. കാര്യങ്ങൾ ആരെയും തെറ്റിദ്ധരിപ്പിക്കാതെ പറയുന്ന സ്വഭാവക്കാരനാണു താൻ. തെന്നല ബാലകൃഷ്ണപിള്ളയും സി.വി. പത്മരാജനും ഒഴികെ ബാക്കി എല്ലാ കെപിസിസി പ്രസിഡന്റുമാരും പരസ്യമായി കാര്യങ്ങൾ പറയാറുണ്ട്.
എഐസിസി നേതൃത്വത്തെപ്പോലും അവഗണിച്ചു മുന്നോട്ടുപോയ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി. അതുകൊണ്ടുതന്നെ പല കാര്യങ്ങൾ പാർട്ടി വേദിയിൽ താൻ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അതു പിന്നീടു മാധ്യമങ്ങൾക്കു ചോർത്തി നൽകിയതു താനായിരുന്നില്ല ഉമ്മൻചാണ്ടിയുടെ കൂടെയുള്ളവർ തന്നെയായിരുന്നുവെന്നും വി.എം.സുധീരൻ പറഞ്ഞു.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകിയതു ഹിമാലയൻ ബ്ലണ്ടറാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനും ചേർന്നാണു കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് മാണിക്കു നൽകിയത്. ഇതിൽ ഉമ്മൻ ചാണ്ടിയെ മാത്രം കുറ്റം പറയാനാകില്ല.
കോണ്‍ഗ്രസിനെ സമ്മർദത്തിലാക്കി അധാർമികമായാണു മാണി സീറ്റു പിടിച്ചുവാങ്ങിയത്. കടുത്ത അമർഷമാണു കോണ്‍ഗ്രസ് നേതൃയോഗങ്ങളിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ പ്രകടമാക്കിയത്. ഇതു സാധാരണ പ്രവർത്തകർക്കിടയിലും ഉണ്ട്.
ചെങ്ങന്നൂരിലെ തോൽവിക്കു പിന്നാലെയാണു രാജ്യസഭാ സീറ്റ് മാണിക്കു നൽകിയത്. ഇതിനു കടുത്ത വിലതന്നെ കോണ്‍ഗ്രസ് നൽകേണ്ടിവരും.
ഈ രീതിയിലാണു മുന്നോട്ടുപോകുന്നതെങ്കിൽ കോണ്‍ഗ്രസിന്റെ ഭാവി അപകടത്തിലാകുമെന്നും പ്രതിപക്ഷത്തിനു ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിയുന്നില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന പ്രവർത്തനമാണു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിൽനിന്നും ഉണ്ടാകുന്നത്. ഇതിന്റെ ഉത്തമോദാഹരണമാണു യുപിഎയ്ക്ക് ഒരു സീറ്റ് നഷ്ടപ്പെടുത്തി കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു നൽകിയതെന്നും സുധീരൻ പറഞ്ഞു.