തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ സ്കൂൾവാഹനങ്ങൾ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ 9846100100 എന്ന നമ്പരിൽ അറിയിക്കണമെന്ന് സംസ്ഥാനപോലീസ് മേധാവി ലോക്നാഥ് ബെഹറ അഭ്യർത്ഥിച്ചു. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് 9747001099 എന്ന വാട്സ് ആപ് നമ്പരും ഉപയോഗപ്പെടുത്താം.
സ്കൂൾ വാഹനങ്ങളുടെ സുരക്ഷയ്ക്കായി നിരവധി നിർദേശങ്ങൾ മുമ്പ് നല്കിയിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാക്രമീകരണങ്ങൾ എന്നിവ ഉറപ്പുവരുത്തണം, ഡ്രൈവർമാർക്കുള്ള പോലീസ് ക്ലിയറൻസ് നിർബന്ധമാക്കണം, ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നും മറ്റു സ്വഭാവ ദൂഷ്യങ്ങൾ ഇല്ലാത്തവരാണെന്നും ഡ്രൈവർമാർ മദ്യപിച്ചല്ല വാഹനങ്ങൾ ഓടിക്കുന്നതെന്നും ഉറപ്പുവരുത്തണം, ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്കരണം നൽകണം, വാഹനങ്ങളിൽ അനുവദിച്ചിരിക്കുന്ന സംഖ്യയിലും കൂടുതൽ കുട്ടികളെ കയറ്റാൻ അനുവദിക്കരുത് തുടങ്ങിയവ അതിൽപ്പെടുന്നു. ഇവയുൾപ്പെടെയുള്ള സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്ത പോലീസ് ഉദ്യോഗസ്ഥരെയോ നേരത്തെ പറഞ്ഞ നന്പരിലോ അറിയിക്കണമെന്ന് സംസ്ഥാനപോലീസ് മേധാവി നിർദേശിച്ചു.
കുട്ടികളുടെ സുരക്ഷ: മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും കൂടുതൽ സമഗ്രമാക്കും
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴുൾപ്പെടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കൂടുതൽ സമഗ്രമാക്കും. കുട്ടികളുടെ സുരക്ഷ ശക്തമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശിച്ച പ്രകാരം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിളിച്ചു ചേർത്ത യോഗമാണ് ഈ തീരുമാനം കൈക്കൊണ്ട ത്.
പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, അഡ്മിനിസ്ട്രേഷൻ ഐജി പി. വിജയൻ, ഡിപിഐ. കെ.വി.മോഹൻകുമാർ, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് എന്നീ ഉദ്യോഗസ്ഥർ പങ്കെടുത്തു.
പോലീസും, വിദ്യാഭ്യാസ വകുപ്പും ഗതതാഗത വകുപ്പുമുൾപ്പെടെ സ്കൂൾ സുരക്ഷയ്ക്കായി വിവിധ വകുപ്പുകളും എജൻസികളും നിരവധി നിർദേശങ്ങൾ മുൻപ് നല്കിയിരുന്നു. എന്നാൽ മരട് അപകടം നടന്ന സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസഥാനത്തിലാണ് കൂടുതൽ സമഗ്രവും ഏകീകൃതവുമായ മാർഗരേഖയും പൊതു നടപടിക്രമവും തയാറാക്കാൻ തീരുമാനമായത്. ഇതിനായി സ്കൂൾ അധികൃതർ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവരിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കും.
സ്കൂൾസുരക്ഷയുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കുവാനും യോഗം തീരുമാനിച്ചു. നിലവിലുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്കെതിരേയും നിയമനടപടി സ്വീകരിക്കും. അപകടങ്ങളിൽപെടുന്ന പല വാഹനങ്ങളും പിന്നീട് പരിശോധിക്കുമ്പോൾ പൂർണമായും പ്രവർത്തനക്ഷമമല്ലായിരുന്നുവെന്ന് കണ്ടെ ത്താറുണ്ട്. പത്തു പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ പിന്നീട് സ്കൂൾ വാഹനങ്ങളായി പരിഷ്കരിച്ച് ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രവർത്തനക്ഷമമല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ സ്കൂൾ അധികൃതർക്കെതിരെയും കർശനനടപടിയെടുക്കും. വേണ്ട ത്ര യോഗ്യതയില്ലാത്തവരും ശരിയായ പരിശീലനം ലഭിക്കാത്തവരും വാഹനങ്ങൾ ഓടിക്കുന്നത് കർശനമായി തടയും.
സുരക്ഷ കർശനമാക്കാൻ വാഹനങ്ങളിൽ കാമറ സ്ഥാപിക്കുക, സുരക്ഷാനിർദേശങ്ങൾ സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കുക, യാത്ര തുടങ്ങുമ്പോൾ ഡ്രൈവർമാർക്കുള്ള അനൗണ്സ്മെന്റുകൾ നല്കുക തുടങ്ങിയ നിരവധി നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. സുരക്ഷ സംബന്ധിച്ച നിർദേശങ്ങൾ പതിനെട്ടിനകം പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻഐജിക്ക് igpadmin.pol@kerala. gov.in എന്ന ഇ-മെയിൽ വിലാസത്തിൽ നല്കണമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
സ്കൂൾ വാഹനങ്ങളുടെ സുരക്ഷയ്ക്കായി നിരവധി നിർദേശങ്ങൾ മുമ്പ് നല്കിയിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാക്രമീകരണങ്ങൾ എന്നിവ ഉറപ്പുവരുത്തണം, ഡ്രൈവർമാർക്കുള്ള പോലീസ് ക്ലിയറൻസ് നിർബന്ധമാക്കണം, ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നും മറ്റു സ്വഭാവ ദൂഷ്യങ്ങൾ ഇല്ലാത്തവരാണെന്നും ഡ്രൈവർമാർ മദ്യപിച്ചല്ല വാഹനങ്ങൾ ഓടിക്കുന്നതെന്നും ഉറപ്പുവരുത്തണം, ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്കരണം നൽകണം, വാഹനങ്ങളിൽ അനുവദിച്ചിരിക്കുന്ന സംഖ്യയിലും കൂടുതൽ കുട്ടികളെ കയറ്റാൻ അനുവദിക്കരുത് തുടങ്ങിയവ അതിൽപ്പെടുന്നു. ഇവയുൾപ്പെടെയുള്ള സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്ത പോലീസ് ഉദ്യോഗസ്ഥരെയോ നേരത്തെ പറഞ്ഞ നന്പരിലോ അറിയിക്കണമെന്ന് സംസ്ഥാനപോലീസ് മേധാവി നിർദേശിച്ചു.
കുട്ടികളുടെ സുരക്ഷ: മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും കൂടുതൽ സമഗ്രമാക്കും
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴുൾപ്പെടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കൂടുതൽ സമഗ്രമാക്കും. കുട്ടികളുടെ സുരക്ഷ ശക്തമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശിച്ച പ്രകാരം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിളിച്ചു ചേർത്ത യോഗമാണ് ഈ തീരുമാനം കൈക്കൊണ്ട ത്.
പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, അഡ്മിനിസ്ട്രേഷൻ ഐജി പി. വിജയൻ, ഡിപിഐ. കെ.വി.മോഹൻകുമാർ, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് എന്നീ ഉദ്യോഗസ്ഥർ പങ്കെടുത്തു.
പോലീസും, വിദ്യാഭ്യാസ വകുപ്പും ഗതതാഗത വകുപ്പുമുൾപ്പെടെ സ്കൂൾ സുരക്ഷയ്ക്കായി വിവിധ വകുപ്പുകളും എജൻസികളും നിരവധി നിർദേശങ്ങൾ മുൻപ് നല്കിയിരുന്നു. എന്നാൽ മരട് അപകടം നടന്ന സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസഥാനത്തിലാണ് കൂടുതൽ സമഗ്രവും ഏകീകൃതവുമായ മാർഗരേഖയും പൊതു നടപടിക്രമവും തയാറാക്കാൻ തീരുമാനമായത്. ഇതിനായി സ്കൂൾ അധികൃതർ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവരിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കും.
സ്കൂൾസുരക്ഷയുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കുവാനും യോഗം തീരുമാനിച്ചു. നിലവിലുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്കെതിരേയും നിയമനടപടി സ്വീകരിക്കും. അപകടങ്ങളിൽപെടുന്ന പല വാഹനങ്ങളും പിന്നീട് പരിശോധിക്കുമ്പോൾ പൂർണമായും പ്രവർത്തനക്ഷമമല്ലായിരുന്നുവെന്ന് കണ്ടെ ത്താറുണ്ട്. പത്തു പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ പിന്നീട് സ്കൂൾ വാഹനങ്ങളായി പരിഷ്കരിച്ച് ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രവർത്തനക്ഷമമല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ സ്കൂൾ അധികൃതർക്കെതിരെയും കർശനനടപടിയെടുക്കും. വേണ്ട ത്ര യോഗ്യതയില്ലാത്തവരും ശരിയായ പരിശീലനം ലഭിക്കാത്തവരും വാഹനങ്ങൾ ഓടിക്കുന്നത് കർശനമായി തടയും.
സുരക്ഷ കർശനമാക്കാൻ വാഹനങ്ങളിൽ കാമറ സ്ഥാപിക്കുക, സുരക്ഷാനിർദേശങ്ങൾ സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കുക, യാത്ര തുടങ്ങുമ്പോൾ ഡ്രൈവർമാർക്കുള്ള അനൗണ്സ്മെന്റുകൾ നല്കുക തുടങ്ങിയ നിരവധി നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. സുരക്ഷ സംബന്ധിച്ച നിർദേശങ്ങൾ പതിനെട്ടിനകം പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻഐജിക്ക് igpadmin.pol@kerala. gov.in എന്ന ഇ-മെയിൽ വിലാസത്തിൽ നല്കണമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.