കോട്ടയം: യുഡിഎഫിനെ ദുർബലമാക്കാനാണു മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരന്റെ ശ്രമമെന്നു കെ.സി. ജോസഫ് എംഎൽഎ.
പരസ്യപ്രതികരണം പാടില്ലെന്ന കെപിസിസിയുടെ തീരുമാനത്തെ ധിക്കരിക്കുന്ന സുധീരന്റെ നടപടി പാർട്ടിയോടുളള വെല്ലുവിളിയാണ്. പാർട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് സുധീരൻ ശ്രമിക്കുന്നത്. തനിക്കു പാർട്ടി തീരുമാനം ബാധകമല്ലെന്ന വെല്ലുവിളി അംഗീകരിക്കാനാകില്ല. ഇതിനെതിരേ ഹൈക്കമാൻഡിനെ സമീപിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഉയർന്ന വിഷയങ്ങൾ കെപിസിസി യോഗം വിശദമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിച്ചതാണ്. സുധീരൻ ഉന്നയിച്ച മുഴുവൻ വാദങ്ങളും ബാലിശമാണ്. പ്രതിപക്ഷം ദുർബലമാണെന്ന സുധീരന്റെ പരാമർശം കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ആത്മവിശ്വാസത്തിനാണു മുറിവേൽപ്പിച്ചത്.
സുധീരനു പകരം കാർത്തികേയൻ കെപിസിസി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നെങ്കിൽ യുഡിഎഫ് ഭരണം തുടർന്നേനെയെന്നും കെ.സി. ജോസഫ് പറഞ്ഞു.
പരസ്യപ്രതികരണം പാടില്ലെന്ന കെപിസിസിയുടെ തീരുമാനത്തെ ധിക്കരിക്കുന്ന സുധീരന്റെ നടപടി പാർട്ടിയോടുളള വെല്ലുവിളിയാണ്. പാർട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് സുധീരൻ ശ്രമിക്കുന്നത്. തനിക്കു പാർട്ടി തീരുമാനം ബാധകമല്ലെന്ന വെല്ലുവിളി അംഗീകരിക്കാനാകില്ല. ഇതിനെതിരേ ഹൈക്കമാൻഡിനെ സമീപിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഉയർന്ന വിഷയങ്ങൾ കെപിസിസി യോഗം വിശദമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിച്ചതാണ്. സുധീരൻ ഉന്നയിച്ച മുഴുവൻ വാദങ്ങളും ബാലിശമാണ്. പ്രതിപക്ഷം ദുർബലമാണെന്ന സുധീരന്റെ പരാമർശം കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ആത്മവിശ്വാസത്തിനാണു മുറിവേൽപ്പിച്ചത്.
സുധീരനു പകരം കാർത്തികേയൻ കെപിസിസി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നെങ്കിൽ യുഡിഎഫ് ഭരണം തുടർന്നേനെയെന്നും കെ.സി. ജോസഫ് പറഞ്ഞു.