തിരുവനന്തപുരം: കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പോലീസിന് കൈമാറാൻ വൈകിയെന്ന് ആരോപിച്ച് എടപ്പാളിലെ തിയറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്ത മലപ്പുറം ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസിനെ സ്ഥലംമാറ്റി. പകരം നിയമനം നൽകാതെ, പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു. ഡിവൈഎസ്പിക്കെതിരേ വകുപ്പുതല അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം, നിയമ സെക്രട്ടറിയുടെയും തൃശൂർ റേഞ്ച് ഐജിയുടേയും റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡിജിപി നടപടിയെടുത്തത്.
കുറ്റകരമായ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ മലപ്പുറം എസ്പി പ്രതീഷ് കുമാറിനെതിരേയും വൈകാതെ നടപടിയുണ്ടാകും. എല്ലാകാര്യങ്ങളും അറിയാമായിരുന്നിട്ടും എസ്പി വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽനിന്നും സർക്കാരിൽനിന്നും മറച്ചുവച്ചതായാണു കണ്ടെത്തൽ.
ചങ്ങരംകുളത്തെ തിയറ്ററിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയും പോലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവിറക്കി. തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റാണെന്നു നിയമസെക്രട്ടറിയും സർക്കാരിനെ അറിയിച്ചിരുന്നു.
തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്യുന്നതിന്റെ രണ്ടു ദിവസം മുൻപ് ഡിവൈഎസ്പി ഷാജി വർഗീസ് ഇക്കാര്യം എസ്പി പ്രതീഷ് കുമാറിനെ അറിയിച്ചിരുന്നു.അറസ്റ്റ് രേഖപ്പടുത്തിയശേഷം ഡിവൈഎസ്പി ഷാജി വർഗീസ്, എസ്പിയുടെ മൊബൈൽ ഫോണിൽ വാട്സാപ് സന്ദേശം അയച്ചു. എന്നിട്ടും ഐജിയും മുഖ്യമന്ത്രിയുടെ ഓഫിസും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും അറിയില്ലെന്ന കുറ്റകരവും നിരുത്തരവാദപരവുമായ മറുപടിയാണ് എസ്പി നൽകിയത്.
കുറ്റകരമായ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ മലപ്പുറം എസ്പി പ്രതീഷ് കുമാറിനെതിരേയും വൈകാതെ നടപടിയുണ്ടാകും. എല്ലാകാര്യങ്ങളും അറിയാമായിരുന്നിട്ടും എസ്പി വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽനിന്നും സർക്കാരിൽനിന്നും മറച്ചുവച്ചതായാണു കണ്ടെത്തൽ.
ചങ്ങരംകുളത്തെ തിയറ്ററിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയും പോലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവിറക്കി. തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റാണെന്നു നിയമസെക്രട്ടറിയും സർക്കാരിനെ അറിയിച്ചിരുന്നു.
തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്യുന്നതിന്റെ രണ്ടു ദിവസം മുൻപ് ഡിവൈഎസ്പി ഷാജി വർഗീസ് ഇക്കാര്യം എസ്പി പ്രതീഷ് കുമാറിനെ അറിയിച്ചിരുന്നു.അറസ്റ്റ് രേഖപ്പടുത്തിയശേഷം ഡിവൈഎസ്പി ഷാജി വർഗീസ്, എസ്പിയുടെ മൊബൈൽ ഫോണിൽ വാട്സാപ് സന്ദേശം അയച്ചു. എന്നിട്ടും ഐജിയും മുഖ്യമന്ത്രിയുടെ ഓഫിസും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും അറിയില്ലെന്ന കുറ്റകരവും നിരുത്തരവാദപരവുമായ മറുപടിയാണ് എസ്പി നൽകിയത്.