ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് എൻഎബിഎച്ച് പ്രി അക്രഡിറ്റേഷൻ ലഭിച്ചു.ആശുപത്രികൾക്കു ദേശീയ തലത്തിൽ ഗുണമേന്മയ്ക്കും സുരക്ഷിതത്വത്തിനും നൽകുന്ന അംഗീകാരമാണ് എൻഎബിഎച്ച് പ്രി അക്രഡിറ്റേഷൻ. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ മാത്യുകാവുകാട്ടിന്റെ കാലത്ത് 1953ൽ ആരംഭിച്ച ആശുപത്രി ഇന്ന് 29ഡിപ്പാർട്ട്മെന്റുകളും 69 ഡോക്ടർമാരും എണ്ണൂറിലധികം സ്റ്റാഫുമായി മധ്യകേരളത്തിലെ ഏറ്റവും വലിയ ആതുരാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.സൂപ്പർ സ്പെഷാലിറ്റി നിലവാരത്തിലേക്ക് ഉയർന്ന ഈ ആശുപത്രി ആരംഭം മുതലുള്ള മിഷൻ ചൈതന്യം ഇപ്പോഴും നിലനിർത്തുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഒന്നരക്കോടിയോളം രൂപയാണ് ഓരോ വർഷവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആശുപത്രി മാറ്റിവയ്ക്കുന്നത്. പൊതുജന ആരോഗ്യസംരക്ഷണാർഥം ആശുപത്രിയിലും പുറത്തുമായി നൂറിലധികം മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിക്കുന്നുണ്ട്. സൗജന്യ നിരക്കിൽ രോഗികൾക്കു നൽകുന്ന ഡയാലിസിസ് സമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു അടയാളമാണ്.
ഈ വലിയ നേട്ടത്തിന്റെ പിന്നിൽ പ്രവർത്തിച്ച ആതുരസേവകരെ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മംഗലത്ത് എന്നിവർ അഭിനന്ദിച്ചു.
ഒന്നരക്കോടിയോളം രൂപയാണ് ഓരോ വർഷവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആശുപത്രി മാറ്റിവയ്ക്കുന്നത്. പൊതുജന ആരോഗ്യസംരക്ഷണാർഥം ആശുപത്രിയിലും പുറത്തുമായി നൂറിലധികം മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിക്കുന്നുണ്ട്. സൗജന്യ നിരക്കിൽ രോഗികൾക്കു നൽകുന്ന ഡയാലിസിസ് സമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു അടയാളമാണ്.
ഈ വലിയ നേട്ടത്തിന്റെ പിന്നിൽ പ്രവർത്തിച്ച ആതുരസേവകരെ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മംഗലത്ത് എന്നിവർ അഭിനന്ദിച്ചു.