തിരുവനന്തപുരം: ആലുവയിൽ ഉസ്മാനെന്ന യുവാവിനെ പോലീസ് മർദിച്ച സംഭവം ക്രൂരവും നിന്ദ്യവുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോമ്പു തുറക്കാൻ ഇരുചക്രവാഹനത്തിൽ സാധനങ്ങളുമായി പോയ ഉസ്മാനെയാണ് മഫ്തിയിലെത്തിയ പോലീസ് മാരകമായി തല്ലിച്ചതച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് സംഘത്തിന്റെ കാറുമായി ഉസ്മാന്റെ ഇരുചക്രവാഹനം കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് മർദനമെന്നാണു പോലീസ് ഭാഷ്യമെങ്കിലും ക്രൂരമായി മർദിക്കേണ്ട പ്രകോപനമൊന്നും അയാളുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. പോലീസ് സംഘം ഗുണ്ടകളെപ്പോലെയാണ് ഉസ്മാനോട് പെരുമാറിയതെന്നു ദൃക്സാക്ഷികൾ പറയുന്നു. പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയ ജുനൈദിനെ ട്രെയിനിൽ മൃഗീയമായി മർദിച്ചു കൊന്നതിന്റെ കേരള പതിപ്പാണ് ആലുവയിൽ അരങ്ങേറിയത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതു മുതൽ ജനങ്ങളുടെ നേർക്കു പോലീസ് അതിക്രമം തുടങ്ങി. പോലീസിനെ നിലയ്ക്കു നിർത്താൻ പിണറായിക്കു കഴിയുന്നില്ല. ശ്രീജിത്തിനെ ചവിട്ടിക്കൊല്ലുകയും കെവിനെ കൊലയാളികളുടെ കൈയിലേക്ക് വിട്ടുകൊടുക്കുകയും ചെയ്ത പോലീസ് ആലുവയിൽ പാവം ചെറുപ്പക്കാരെ മർദിച്ചു മൃതപ്രായനാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പോലീസ് സംഘത്തിന്റെ കാറുമായി ഉസ്മാന്റെ ഇരുചക്രവാഹനം കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് മർദനമെന്നാണു പോലീസ് ഭാഷ്യമെങ്കിലും ക്രൂരമായി മർദിക്കേണ്ട പ്രകോപനമൊന്നും അയാളുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. പോലീസ് സംഘം ഗുണ്ടകളെപ്പോലെയാണ് ഉസ്മാനോട് പെരുമാറിയതെന്നു ദൃക്സാക്ഷികൾ പറയുന്നു. പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയ ജുനൈദിനെ ട്രെയിനിൽ മൃഗീയമായി മർദിച്ചു കൊന്നതിന്റെ കേരള പതിപ്പാണ് ആലുവയിൽ അരങ്ങേറിയത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതു മുതൽ ജനങ്ങളുടെ നേർക്കു പോലീസ് അതിക്രമം തുടങ്ങി. പോലീസിനെ നിലയ്ക്കു നിർത്താൻ പിണറായിക്കു കഴിയുന്നില്ല. ശ്രീജിത്തിനെ ചവിട്ടിക്കൊല്ലുകയും കെവിനെ കൊലയാളികളുടെ കൈയിലേക്ക് വിട്ടുകൊടുക്കുകയും ചെയ്ത പോലീസ് ആലുവയിൽ പാവം ചെറുപ്പക്കാരെ മർദിച്ചു മൃതപ്രായനാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.