കോട്ടയം: എണ്ണവിളക്കിന്റെ വെളിച്ചത്തിൽ തയാറാക്കിയ അപേക്ഷകൾക്ക് എണ്ണമില്ല. മേരിയമ്മയുടെ ജീവിതത്തിനു വെളിച്ചം നൽകാൻ വൈദ്യുതി വകുപ്പിനുമായില്ല. 11 കെവി വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റു കൈ നഷ്ടപ്പെട്ട മേരിയമ്മയ്ക്കു 14 വർഷം പിന്നിട്ടിട്ടും സഹായം ലഭിച്ചില്ല.
വൈദ്യുതി ബോർഡിന്റെ അനാസ്ഥമൂലം 11 കെവി ലൈനിൽനിന്നു ഷോക്കേറ്റ് കൈ നഷ്ടപ്പെട്ട പെണ്കുട്ടിയുടെ കുടുംബത്തെ ഒടുവിൽ സർക്കാരും കൈയൊഴിഞ്ഞു. മാങ്ങാനം തുരുത്തേൽ പാലം പേരേപറന്പിൽ പി.വി. സക്കറിയയുടെ മകൾ മേരിയമ്മ(നിഷ-22)യുടെ ഇടതുകൈ വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റതിനെത്തുടർന്നാണ് മുറിച്ചുമാറ്റേണ്ടിവന്നത്.
2004 മേയ് ഒന്നിനു വൈകുന്നേരം 4.30നു വീടിനടുത്തുള്ള റോഡിൽ താഴ്ന്നുകിടന്ന 11 കെവി ലൈനിൽ തട്ടിയാണു ഷോക്കേറ്റത്. കരിഞ്ഞുതൂങ്ങിയ ഇടതു കൈമുട്ടിനു മുകളിൽവച്ചു മുറിച്ചുനീക്കി. വലതു കൈക്കും ശരീരത്തിന്റെ ഭാഗത്തും പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 108 ദിവസത്തെ ചികിത്സ വേണ്ടിവന്നു. കർണാടകയിൽ നഴ്സിംഗ് പഠിച്ചുകൊണ്ടിരിക്കേ, ആദ്യ വർഷത്തെ പരീക്ഷയ്ക്കുശേഷം നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം.
പാടം നികത്തുന്നതിനു മണ്ണടിക്കവേ ലോറി തട്ടി 11 കെവി ലൈനിന്റെ പോസ്റ്റ് ചെരിഞ്ഞതിനെത്തുടർന്ന് വൈദ്യുതി ലൈൻ നിലത്തേക്കു ചാഞ്ഞുനിന്നു. വൈദ്യുതി ബോർഡിൽ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വൈദ്യുതി ലൈനിനു സമീപത്തെ വഴിയിലൂടെ നടന്നുപോകുന്പോൾ കാറ്റിൽ മുടി കന്പിയിൽ ഉടക്കിയാണ് മേരിയമ്മ അപകടത്തിൽപ്പെടുന്നത്. കൂലിപ്പണിക്കാരനായ സക്കറിയയ്ക്കു മറ്റു വരുമാന മാർഗമൊന്നുമില്ല. കൈ നഷ്ടപ്പെട്ടതിനാൽ മേരിയമ്മയ്ക്കു നഴ്സിംഗ് പഠനം തുടരാനായില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം ലഭിക്കാൻ അപേക്ഷ നൽകിയിരുന്നു. 2004 ഒക്ടോബറിൽ വില്ലേജ് ഓഫീസർ അന്വേഷണ റിപ്പോർട്ട് അയച്ചതാണ്. വൈദ്യുതി ബോർഡിൽനിന്ന് ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള അപേക്ഷയും ഫയലിൽ കുടുങ്ങിക്കിടക്കുകയാണ്. ഇങ്ങനെയൊക്കെയായിട്ടും മേരിയമ്മയുടെ വീട്ടിൽ ഇപ്പോഴും വൈദ്യുതി അന്യമാണ്. പത്രസമ്മേളനത്തിൽ ഫാ. ബേബി കരിന്തോളിൽ, ഫാ. സിബിൻ, മേരിയമ്മ പി. സേവ്യർ, പി.വി. സഖറിയ, ലീലാമ്മ എന്നിവർ പങ്കെടുത്തു.
വൈദ്യുതി ബോർഡിന്റെ അനാസ്ഥമൂലം 11 കെവി ലൈനിൽനിന്നു ഷോക്കേറ്റ് കൈ നഷ്ടപ്പെട്ട പെണ്കുട്ടിയുടെ കുടുംബത്തെ ഒടുവിൽ സർക്കാരും കൈയൊഴിഞ്ഞു. മാങ്ങാനം തുരുത്തേൽ പാലം പേരേപറന്പിൽ പി.വി. സക്കറിയയുടെ മകൾ മേരിയമ്മ(നിഷ-22)യുടെ ഇടതുകൈ വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റതിനെത്തുടർന്നാണ് മുറിച്ചുമാറ്റേണ്ടിവന്നത്.
2004 മേയ് ഒന്നിനു വൈകുന്നേരം 4.30നു വീടിനടുത്തുള്ള റോഡിൽ താഴ്ന്നുകിടന്ന 11 കെവി ലൈനിൽ തട്ടിയാണു ഷോക്കേറ്റത്. കരിഞ്ഞുതൂങ്ങിയ ഇടതു കൈമുട്ടിനു മുകളിൽവച്ചു മുറിച്ചുനീക്കി. വലതു കൈക്കും ശരീരത്തിന്റെ ഭാഗത്തും പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 108 ദിവസത്തെ ചികിത്സ വേണ്ടിവന്നു. കർണാടകയിൽ നഴ്സിംഗ് പഠിച്ചുകൊണ്ടിരിക്കേ, ആദ്യ വർഷത്തെ പരീക്ഷയ്ക്കുശേഷം നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം.
പാടം നികത്തുന്നതിനു മണ്ണടിക്കവേ ലോറി തട്ടി 11 കെവി ലൈനിന്റെ പോസ്റ്റ് ചെരിഞ്ഞതിനെത്തുടർന്ന് വൈദ്യുതി ലൈൻ നിലത്തേക്കു ചാഞ്ഞുനിന്നു. വൈദ്യുതി ബോർഡിൽ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വൈദ്യുതി ലൈനിനു സമീപത്തെ വഴിയിലൂടെ നടന്നുപോകുന്പോൾ കാറ്റിൽ മുടി കന്പിയിൽ ഉടക്കിയാണ് മേരിയമ്മ അപകടത്തിൽപ്പെടുന്നത്. കൂലിപ്പണിക്കാരനായ സക്കറിയയ്ക്കു മറ്റു വരുമാന മാർഗമൊന്നുമില്ല. കൈ നഷ്ടപ്പെട്ടതിനാൽ മേരിയമ്മയ്ക്കു നഴ്സിംഗ് പഠനം തുടരാനായില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം ലഭിക്കാൻ അപേക്ഷ നൽകിയിരുന്നു. 2004 ഒക്ടോബറിൽ വില്ലേജ് ഓഫീസർ അന്വേഷണ റിപ്പോർട്ട് അയച്ചതാണ്. വൈദ്യുതി ബോർഡിൽനിന്ന് ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള അപേക്ഷയും ഫയലിൽ കുടുങ്ങിക്കിടക്കുകയാണ്. ഇങ്ങനെയൊക്കെയായിട്ടും മേരിയമ്മയുടെ വീട്ടിൽ ഇപ്പോഴും വൈദ്യുതി അന്യമാണ്. പത്രസമ്മേളനത്തിൽ ഫാ. ബേബി കരിന്തോളിൽ, ഫാ. സിബിൻ, മേരിയമ്മ പി. സേവ്യർ, പി.വി. സഖറിയ, ലീലാമ്മ എന്നിവർ പങ്കെടുത്തു.