നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ശക്തമായ കാറ്റും മഴയും ഉണ്ടായതിനാൽ വിമാനം റൺവേയിൽനിന്നു തെന്നിമാറി. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വിമാനം പെട്ടെന്നുതന്നെ റൺവേയിലേക്കെത്തിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ വൈകുന്നേരം 3.30നായിരുന്നു സംഭവം. കൊളംബോയിൽ നിന്നുവന്ന ശ്രീലങ്കൻ എയർവേസ് വിമാനമാണു തെന്നിമാറിയത്. തൊട്ടടുത്ത ചെളിക്കുണ്ടിലേക്ക് ആഴുന്നതിനു മുമ്പായി വിമാനത്തിന്റെ പൂർണനിയന്ത്രണം പൈലറ്റ് തിരികെ പിടിച്ചു. 258 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇന്നലെ വൈകുന്നേരം 3.30നായിരുന്നു സംഭവം. കൊളംബോയിൽ നിന്നുവന്ന ശ്രീലങ്കൻ എയർവേസ് വിമാനമാണു തെന്നിമാറിയത്. തൊട്ടടുത്ത ചെളിക്കുണ്ടിലേക്ക് ആഴുന്നതിനു മുമ്പായി വിമാനത്തിന്റെ പൂർണനിയന്ത്രണം പൈലറ്റ് തിരികെ പിടിച്ചു. 258 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്.