കൊച്ചി: നിപ്പാ വൈറസ് ബാധയിൽ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. കോഴിക്കോട് വൈറസ് ബാധ ഉണ്ടായത് ഒരേ ഉറവിടത്തിൽ നിന്നാണ്. 175 പേരാണ് ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയവരാണ് ഇവരെന്നും അവർ കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
15 പേരിൽ നിപ്പാ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 12 പേർ മരിച്ചു. പുതിയ നിപ്പാ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും അപകട സാധ്യത പൂർണമായും ഒഴിവായി എന്നു പറയാറായിട്ടില്ല. ഈ മാസം അവസാന വാരത്തോടെയേ വ്യക്തത വരൂ.ജാഗ്രത പാലിക്കുന്നതിന്റെ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളുടെ പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലല്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതു തത്കാലം ഒഴിവാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യവകുപ്പ് ജാഗ്രത തുടരും
കോഴിക്കോട് :നിപ്പാവൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത തുടരും. വൈറസ്ബാധയെ തുടര്‍ന്നുള്ള അവസാനമരണം സംഭവിച്ച് 42 ദിവസം വരെയാണ് നിരീക്ഷണവും ജാഗ്രതയും തുടരുന്നത്. ഈ കാലയളവിനുള്ളില്‍ ആരിലെങ്കിലും വൈറസ്ബാധയുണ്ടെങ്കില് അത് രോഗമായി മാറും. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി അവ സ്ഥിരീകരിക്കാനും ഈ കാലയളവിനുള്ളില്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ 173 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടവരുടെ പട്ടികയാണിത്. ഇതില്‍ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കൾ, അവരെ പരിശോധിച്ച ഡോക്ടര്‍മാർ, പരിചരിച്ച നഴ്സുമാർ, സാമ്പിളുകള്‍ പരിശോധിച്ച ലാബിലെ ജീവനക്കാർ, മരിച്ച രോഗികളെ പോസ്റ്റ്മോര്‍ട്ടം ചെയ്തവർ, മോര്‍ച്ചറിയിലെ ജീവനക്കാർ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെയെല്ലാം ആരോഗ്യവകുപ്പ് ജീവനക്കാര്‍ നിരീക്ഷിച്ചുവരികയാണ്. നിപ്പാവൈറസ് സ്ഥിരീകരിച്ച അവസാനമരണം നടന്നത് ഇന്നലെയാണ്. പാലാഴി സ്വദേശിയായ അബിനാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ ജൂലൈ ഏഴുവരെ അബിനുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കേണ്ടതുണ്ടെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
15 പേരിൽ നിപ്പാ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 12 പേർ മരിച്ചു. പുതിയ നിപ്പാ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും അപകട സാധ്യത പൂർണമായും ഒഴിവായി എന്നു പറയാറായിട്ടില്ല. ഈ മാസം അവസാന വാരത്തോടെയേ വ്യക്തത വരൂ.ജാഗ്രത പാലിക്കുന്നതിന്റെ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളുടെ പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലല്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതു തത്കാലം ഒഴിവാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യവകുപ്പ് ജാഗ്രത തുടരും
കോഴിക്കോട് :നിപ്പാവൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത തുടരും. വൈറസ്ബാധയെ തുടര്‍ന്നുള്ള അവസാനമരണം സംഭവിച്ച് 42 ദിവസം വരെയാണ് നിരീക്ഷണവും ജാഗ്രതയും തുടരുന്നത്. ഈ കാലയളവിനുള്ളില്‍ ആരിലെങ്കിലും വൈറസ്ബാധയുണ്ടെങ്കില് അത് രോഗമായി മാറും. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി അവ സ്ഥിരീകരിക്കാനും ഈ കാലയളവിനുള്ളില്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ 173 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടവരുടെ പട്ടികയാണിത്. ഇതില്‍ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കൾ, അവരെ പരിശോധിച്ച ഡോക്ടര്‍മാർ, പരിചരിച്ച നഴ്സുമാർ, സാമ്പിളുകള്‍ പരിശോധിച്ച ലാബിലെ ജീവനക്കാർ, മരിച്ച രോഗികളെ പോസ്റ്റ്മോര്‍ട്ടം ചെയ്തവർ, മോര്‍ച്ചറിയിലെ ജീവനക്കാർ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെയെല്ലാം ആരോഗ്യവകുപ്പ് ജീവനക്കാര്‍ നിരീക്ഷിച്ചുവരികയാണ്. നിപ്പാവൈറസ് സ്ഥിരീകരിച്ച അവസാനമരണം നടന്നത് ഇന്നലെയാണ്. പാലാഴി സ്വദേശിയായ അബിനാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ ജൂലൈ ഏഴുവരെ അബിനുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കേണ്ടതുണ്ടെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.