തിരുവനന്തപുരം: ആൻഡമാൻ ദ്വീപ സമൂഹം പിന്നിട്ട് 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കൻ കേരളത്തിൽ പെയ്തു തുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളതീരത്ത് കാലവർഷമെത്താൻ എല്ലാ സാഹചര്യങ്ങളും ഇപ്പോൾ അനുകൂലമായി തുടരുകയാണ്.
ഇതൊടൊപ്പം കേരള- കർണാടക തീരത്തിന്റെ തെക്കുകിഴക്കു ഭാഗത്തായി രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ അടുത്ത അഞ്ചു ദിവസം കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 20 സെന്റിമീറ്ററിനു മുകളിലുള്ള കനത്ത മഴയ്ക്കാണു സാധ്യത.
തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കേരള, കർണാടക, കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപിലും 30വരെ മത്സ്യബന്ധനത്തിനായി പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തീരപ്രദേശത്ത് ശക്തമായ കടലാക്രമണത്തിനു സാധ്യതയുണ്ടെന്നും സമുദ്രഗവേഷണ കേന്ദ്രവും അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള കേന്ദ്രങ്ങളിൽ മികച്ച മഴ കിട്ടിയത് കാലവർഷത്തിന്റെ വരവറിയിക്കലാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കാലവർഷം കേരളതീരത്ത് എത്തിച്ചേർന്നാലും ഒൗദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനു ശേഷമേ ഉണ്ടാകൂ.
തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള കേന്ദ്രങ്ങളിൽ എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടർച്ചയായി 2.5 മില്ലിമീറ്റർ മഴ ലഭിക്കുകയും തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് ശക്തിപ്രാപിക്കുകയും ചെയ്താൽ മാത്രമേ കാലവർഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാവൂ എന്നതാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചട്ടം. ഇതനുസരിച്ച് കാലവർഷം എത്തിച്ചേർന്നാലും പ്രഖ്യാപനം വൈകും.
ആൻഡമാനും ശ്രീലങ്കയും കടന്ന് തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് കന്യാകുമാരിക്കു തെക്കുവരെ എത്തിക്കഴിഞ്ഞതായി സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളും വ്യക്തമാക്കുന്നുണ്ട്. ഇതോടെ 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളതീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.
ഇതൊടൊപ്പം കേരള- കർണാടക തീരത്തിന്റെ തെക്കുകിഴക്കു ഭാഗത്തായി രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ അടുത്ത അഞ്ചു ദിവസം കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 20 സെന്റിമീറ്ററിനു മുകളിലുള്ള കനത്ത മഴയ്ക്കാണു സാധ്യത.
തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കേരള, കർണാടക, കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപിലും 30വരെ മത്സ്യബന്ധനത്തിനായി പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തീരപ്രദേശത്ത് ശക്തമായ കടലാക്രമണത്തിനു സാധ്യതയുണ്ടെന്നും സമുദ്രഗവേഷണ കേന്ദ്രവും അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള കേന്ദ്രങ്ങളിൽ മികച്ച മഴ കിട്ടിയത് കാലവർഷത്തിന്റെ വരവറിയിക്കലാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കാലവർഷം കേരളതീരത്ത് എത്തിച്ചേർന്നാലും ഒൗദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനു ശേഷമേ ഉണ്ടാകൂ.
തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള കേന്ദ്രങ്ങളിൽ എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടർച്ചയായി 2.5 മില്ലിമീറ്റർ മഴ ലഭിക്കുകയും തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് ശക്തിപ്രാപിക്കുകയും ചെയ്താൽ മാത്രമേ കാലവർഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാവൂ എന്നതാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചട്ടം. ഇതനുസരിച്ച് കാലവർഷം എത്തിച്ചേർന്നാലും പ്രഖ്യാപനം വൈകും.
ആൻഡമാനും ശ്രീലങ്കയും കടന്ന് തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് കന്യാകുമാരിക്കു തെക്കുവരെ എത്തിക്കഴിഞ്ഞതായി സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളും വ്യക്തമാക്കുന്നുണ്ട്. ഇതോടെ 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളതീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.