കോഴിക്കോട് : ഭീതിപടര്‍ത്തിയ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഒന്‍പത് ദിവസം. 20 നാണ് സംസ്ഥാനത്ത് നിപ്പാവൈറസ് ബാധയുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാത്രി 7.43 നായിരുന്നു നിപ്പാവൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വന്നതെന്ന് മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി. അരുണ്‍കുമാര്‍ പറഞ്ഞു. ഇതിനോടകം 16 പേരില്‍ രോഗം സ്ഥിരീകരിച്ചു. 13 പേര് മരിച്ചു.
ആദ്യമരണം മേയ് അഞ്ചിനായിരുന്നു. എന്നാല്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പഴംതീനി വവ്വാലുകളുടെ വിസർജ്യവും മൂത്രവും പരിശോധനക്കായി ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധര്‍. കുറച്ചു മാത്രമാണ് ഇതിനകം ശേഖരിക്കാന്‍ കഴിഞ്ഞത്.
മഴകാരണം വവ്വാലുകളുടെ വിസര്‍ജ്യം ശേഖരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്നലെ 10 പേരടങ്ങുന്ന സംഘം ഫലംതീനി വവ്വാലുകളുടെ വിസര്‍ജ്യം ശേഖരിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു.
ഫലംതീനി വവ്വാലുകള്‍ കൂട്ടത്തോടെയാണ് താമസിക്കുന്നത്. ഇവയുടെ നൂറുകണക്കിന് താവളങ്ങള്‍ പേരാമ്പ്രയിലുണ്ട്. ഇവിടെ നിന്നാണ് വിസര്‍ജ്യം ശേഖരിക്കുന്നത്. ശേഖരിച്ച വിസര്‍ജ്യവുമായി മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലേക്ക് ഇന്ന് വിമാനമാര്‍ഗം പോകും.
ആദ്യമരണം മേയ് അഞ്ചിനായിരുന്നു. എന്നാല്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പഴംതീനി വവ്വാലുകളുടെ വിസർജ്യവും മൂത്രവും പരിശോധനക്കായി ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധര്‍. കുറച്ചു മാത്രമാണ് ഇതിനകം ശേഖരിക്കാന്‍ കഴിഞ്ഞത്.
മഴകാരണം വവ്വാലുകളുടെ വിസര്‍ജ്യം ശേഖരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്നലെ 10 പേരടങ്ങുന്ന സംഘം ഫലംതീനി വവ്വാലുകളുടെ വിസര്‍ജ്യം ശേഖരിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു.
ഫലംതീനി വവ്വാലുകള്‍ കൂട്ടത്തോടെയാണ് താമസിക്കുന്നത്. ഇവയുടെ നൂറുകണക്കിന് താവളങ്ങള്‍ പേരാമ്പ്രയിലുണ്ട്. ഇവിടെ നിന്നാണ് വിസര്‍ജ്യം ശേഖരിക്കുന്നത്. ശേഖരിച്ച വിസര്‍ജ്യവുമായി മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലേക്ക് ഇന്ന് വിമാനമാര്‍ഗം പോകും.