അങ്കമാലി: അങ്കമാലി പോലീസ് സ്റ്റേഷനോടു ചേർന്ന് ആളൊഴിഞ്ഞു കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ കുഴിച്ചുമൂടി. കുഞ്ഞിനെ ഭർത്താവ് മണികണ്ഠൻ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന് കുഞ്ഞിന്റെ അമ്മ സുധ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയായിരുന്നു. സുധയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു.
മുലപ്പാൽ കൊടുക്കുന്നതിനിടയിൽ ശ്വാസംമുട്ടി മരിച്ചതാണെന്നാണു മണികണ്ഠൻ പോലീസിനോടു പറഞ്ഞത്. തലേ രാത്രിയിൽ പതിനൊന്നോടെ കുഞ്ഞിനു പാൽ കൊടുക്കുന്നതിനിടയിൽ ശ്വാസംമുട്ടിയെന്നും മണികണ്ഠൻ മദ്യപിച്ച് അബോധവസ്ഥയിലായിരുന്നതിനാൽ ആശുപത്രിയിൽകൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും അങ്ങനെ കുഞ്ഞ് മരിക്കുകയായിരുന്നെന്നുമാണു സുധ പിന്നീടു പറഞ്ഞത്. കുഞ്ഞ് മരിച്ചെന്നു മനസിലായതോടെ കൈകൊണ്ടു കുഴിയെടുത്തു മറവുചെയ്യുകയായിരുന്നെന്നും അവർ പറഞ്ഞു.
മദ്യലഹരിലായിരുന്ന മണികണ്ഠനും സുധയും ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നതിനാൽ ഇവർ പറയുന്നതു പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. നാടോടി ജീവിതം നയിക്കുന്ന ഇവർ സ്വർണപ്പണി നടക്കുന്ന സ്ഥാപനങ്ങളിൽനിന്നു പുറത്തു കളയുന്ന മണ്ണ് അരിക്കുന്ന തൊഴിലാണു ചെയ്യുന്നത്. മണികണ്ഠൻ പാലക്കാട് സ്വദേശിയും സുധ തമിഴ്നാട് സ്വദേശിനിയുമാണ്. സുധ നേരത്തേ മറ്റൊരാളെ വിവാഹം ചെയ്തിട്ടുണ്ടെന്നും പിന്നീട് മണികണ്ഠനൊപ്പം പോന്നതാണെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മണികണ്ഠനെയും സുധയെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ഇന്നലെ വൈകുന്നേരത്തോടെ ആർഡിഒ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി അങ്കമാലി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
മുലപ്പാൽ കൊടുക്കുന്നതിനിടയിൽ ശ്വാസംമുട്ടി മരിച്ചതാണെന്നാണു മണികണ്ഠൻ പോലീസിനോടു പറഞ്ഞത്. തലേ രാത്രിയിൽ പതിനൊന്നോടെ കുഞ്ഞിനു പാൽ കൊടുക്കുന്നതിനിടയിൽ ശ്വാസംമുട്ടിയെന്നും മണികണ്ഠൻ മദ്യപിച്ച് അബോധവസ്ഥയിലായിരുന്നതിനാൽ ആശുപത്രിയിൽകൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും അങ്ങനെ കുഞ്ഞ് മരിക്കുകയായിരുന്നെന്നുമാണു സുധ പിന്നീടു പറഞ്ഞത്. കുഞ്ഞ് മരിച്ചെന്നു മനസിലായതോടെ കൈകൊണ്ടു കുഴിയെടുത്തു മറവുചെയ്യുകയായിരുന്നെന്നും അവർ പറഞ്ഞു.
മദ്യലഹരിലായിരുന്ന മണികണ്ഠനും സുധയും ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നതിനാൽ ഇവർ പറയുന്നതു പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. നാടോടി ജീവിതം നയിക്കുന്ന ഇവർ സ്വർണപ്പണി നടക്കുന്ന സ്ഥാപനങ്ങളിൽനിന്നു പുറത്തു കളയുന്ന മണ്ണ് അരിക്കുന്ന തൊഴിലാണു ചെയ്യുന്നത്. മണികണ്ഠൻ പാലക്കാട് സ്വദേശിയും സുധ തമിഴ്നാട് സ്വദേശിനിയുമാണ്. സുധ നേരത്തേ മറ്റൊരാളെ വിവാഹം ചെയ്തിട്ടുണ്ടെന്നും പിന്നീട് മണികണ്ഠനൊപ്പം പോന്നതാണെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മണികണ്ഠനെയും സുധയെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ഇന്നലെ വൈകുന്നേരത്തോടെ ആർഡിഒ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി അങ്കമാലി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.