കൊച്ചി: സിനിമയിൽ എല്ലാവർക്കും ഒരുപോലെ ജോലിചെയ്യാൻ കഴിയുന്ന സാഹചര്യത്തിലേക്കു ദൂരം വളരെ കൂടുതലാണെന്നു നടി രേവതി. കാലാകാലങ്ങളായി സിനിമയിലും സമൂഹത്തിലും നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകാൻ മാറുന്ന ചിന്തകളിലൂടെയേ സാധിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. കലൂർ മാമാങ്കം ഹാളിൽ വിമൻ കളക്ടീവ് ഇൻ സിനിമ സംഘടിപ്പിച്ച കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു രേവതി.
സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറെക്കാലമായി സമൂഹത്തിൽ നിലനിൽക്കുന്നവ തന്നെയാണ്. എത്ര പുരോഗമനം പറയുന്പോഴും അതിൽനിന്നു മാറി ചിന്തിക്കാൻ സാധിക്കുന്നില്ല. മാനസികമായി വളരുന്നെങ്കിൽ മാത്രമേ മാറ്റം ഉണ്ടാവുകയുള്ളൂവെന്നും അവർ പറഞ്ഞു.
നടിമാരായ പാർവതി, പത്മപ്രിയ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ, കഥാകാരി എ.എസ്. പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു. ഈ മ യൗ എന്ന സിനിമയിൽ അഭിനയിച്ച പൗളി വത്സനെ ഡബ്ല്യുസിസി പ്രവർത്തകർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് മിർച്ച് മസാല എന്ന ചിത്രപ്രദർശനവും ചർച്ചയും നടന്നു.
സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറെക്കാലമായി സമൂഹത്തിൽ നിലനിൽക്കുന്നവ തന്നെയാണ്. എത്ര പുരോഗമനം പറയുന്പോഴും അതിൽനിന്നു മാറി ചിന്തിക്കാൻ സാധിക്കുന്നില്ല. മാനസികമായി വളരുന്നെങ്കിൽ മാത്രമേ മാറ്റം ഉണ്ടാവുകയുള്ളൂവെന്നും അവർ പറഞ്ഞു.
നടിമാരായ പാർവതി, പത്മപ്രിയ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ, കഥാകാരി എ.എസ്. പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു. ഈ മ യൗ എന്ന സിനിമയിൽ അഭിനയിച്ച പൗളി വത്സനെ ഡബ്ല്യുസിസി പ്രവർത്തകർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് മിർച്ച് മസാല എന്ന ചിത്രപ്രദർശനവും ചർച്ചയും നടന്നു.