തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷൻ 28 മുതൽ 31 വരെ കേരളം സന്ദർശിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികനില അവലോകനം ചെയ്യുന്നതിനും സാമൂഹിക-സാന്പത്തിക രംഗത്ത് സംസ്ഥാനം കൈവരിച്ചിട്ടുള്ള പുരോഗതി വിലയിരുത്തുന്നതിനുമാണു സന്ദർശനം.
ചെയർമാൻ എൻ.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. കമ്മീഷൻ സന്ദർശിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനമാണു കേരളം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ മുതിർന്ന ഉദ്യോഗസ്ഥരുമായും വിവിധ സംഘടനാപ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും.
ശക്തികാന്ത ദാസ്, ഡോ.അനൂപ് സിംഗ്, ഡോ: അശോക് ലാഹ്രി, ഡോ: രമേശ് ചന്ദ് തുടങ്ങിയവരും സെക്രട്ടറി അരവിന്ദ് മേത്തയും മറ്റ് ഉദ്യോഗസ്ഥരും കമ്മീഷനൊപ്പം ഉണ്ടാകും.
രാഷ്ട്രീയ പാർട്ടികൾ, വ്യാപാര-വ്യവസായ മേഖലകളുടെ പ്രതിനിധികൾ എന്നിവരുമായും ചർച്ച നടത്തും. നഗര പ്രാദേശിക ഭരണകൂടങ്ങളുമായും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമായും ആശയവിനിമയത്തിനുള്ള സംവിധാനവും ഉണ്ടായിരിക്കും.
ചെയർമാൻ എൻ.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. കമ്മീഷൻ സന്ദർശിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനമാണു കേരളം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ മുതിർന്ന ഉദ്യോഗസ്ഥരുമായും വിവിധ സംഘടനാപ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും.
ശക്തികാന്ത ദാസ്, ഡോ.അനൂപ് സിംഗ്, ഡോ: അശോക് ലാഹ്രി, ഡോ: രമേശ് ചന്ദ് തുടങ്ങിയവരും സെക്രട്ടറി അരവിന്ദ് മേത്തയും മറ്റ് ഉദ്യോഗസ്ഥരും കമ്മീഷനൊപ്പം ഉണ്ടാകും.
രാഷ്ട്രീയ പാർട്ടികൾ, വ്യാപാര-വ്യവസായ മേഖലകളുടെ പ്രതിനിധികൾ എന്നിവരുമായും ചർച്ച നടത്തും. നഗര പ്രാദേശിക ഭരണകൂടങ്ങളുമായും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമായും ആശയവിനിമയത്തിനുള്ള സംവിധാനവും ഉണ്ടായിരിക്കും.