കോട്ടയം: എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ചുമതല കിട്ടിയ ആന്ധ്രപ്രദേശ് തനിക്ക് അപരിചതമായ സ്ഥലമല്ലെന്ന് ഉമ്മൻ ചാണ്ടി. രാഷ്ട്രീയ ജീവിതത്തിനിടെ കേരളത്തിൽനിന്നു പുറേത്തക്കു രണ്ടു തവണ മാത്രമാണ് ഉത്തരവാദിത്വം വഹിക്കേണ്ടി വന്നിട്ടുള്ളത്. അതു രണ്ടും ആന്ധ്രപ്രദേശിലായിരുന്നു.
1988ൽ രാജീവ് ഗാന്ധി വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനം വിപുലപ്പെടുത്താൻ നിയോഗിച്ചതാണ് ആദ്യത്തേത്. തുടർന്ന് 1989ൽ അഞ്ചു ജില്ലകളിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായും ചുമതലപ്പെടുത്തി. കേരളത്തിൽ യുഡിഎഫിനു കൂട്ടായ നേതൃത്വമാണുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കിയത് എല്ലാവരുടെയും പങ്കാളിത്തത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
പലപ്പോഴും തന്നെ രൂക്ഷമായി വിമർശിക്കുന്നവരടക്കം താൻ കേരളത്തിൽനിന്നു പോകുന്നതിൽ ദുഃഖം രേഖപ്പെടുത്തുന്നതു കാണുന്പോൾ കൗതുകം തോന്നുന്നെന്ന് അദ്ദേഹം പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായിരുന്ന വേളയിൽ 2004ൽ അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കു തടയിട്ടതു ആന്ധ്രപ്രദേശിൽ കോൺഗ്രസ് 29 സീറ്റുകൾ നേടിയതുവഴിയാണ്. വൈ.എസ്. രാജശേഖര റെഡ്ഡിയായിരുന്നു അന്ന് അവിടത്തെ കോൺഗ്രസ് മുഖ്യമന്ത്രി. രാജശേഖര റെഡ്ഡിയുടെ മരണത്തെത്തുടർന്ന് മകൻ ജഗൻ മോഹൻ റെഡ്ഡി കോൺഗ്രസുമായി തെറ്റിപ്പിരിയുകയും വൈഎസ്ആർ കോണ്‍ഗ്രസ് എന്ന പാർട്ടി ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിച്ചതോടെ ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അടിത്തറയിളകി. ആന്ധ്രയിൽ വൈഎസ്ആർ കോണ്‍ഗ്രസിനെ ഒപ്പം നിർത്താനായാൽ അടുത്ത തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ വഴി കുറച്ചുകൂടി എളുപ്പമാകും.
1988ൽ രാജീവ് ഗാന്ധി വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനം വിപുലപ്പെടുത്താൻ നിയോഗിച്ചതാണ് ആദ്യത്തേത്. തുടർന്ന് 1989ൽ അഞ്ചു ജില്ലകളിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായും ചുമതലപ്പെടുത്തി. കേരളത്തിൽ യുഡിഎഫിനു കൂട്ടായ നേതൃത്വമാണുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കിയത് എല്ലാവരുടെയും പങ്കാളിത്തത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
പലപ്പോഴും തന്നെ രൂക്ഷമായി വിമർശിക്കുന്നവരടക്കം താൻ കേരളത്തിൽനിന്നു പോകുന്നതിൽ ദുഃഖം രേഖപ്പെടുത്തുന്നതു കാണുന്പോൾ കൗതുകം തോന്നുന്നെന്ന് അദ്ദേഹം പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായിരുന്ന വേളയിൽ 2004ൽ അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കു തടയിട്ടതു ആന്ധ്രപ്രദേശിൽ കോൺഗ്രസ് 29 സീറ്റുകൾ നേടിയതുവഴിയാണ്. വൈ.എസ്. രാജശേഖര റെഡ്ഡിയായിരുന്നു അന്ന് അവിടത്തെ കോൺഗ്രസ് മുഖ്യമന്ത്രി. രാജശേഖര റെഡ്ഡിയുടെ മരണത്തെത്തുടർന്ന് മകൻ ജഗൻ മോഹൻ റെഡ്ഡി കോൺഗ്രസുമായി തെറ്റിപ്പിരിയുകയും വൈഎസ്ആർ കോണ്‍ഗ്രസ് എന്ന പാർട്ടി ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിച്ചതോടെ ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അടിത്തറയിളകി. ആന്ധ്രയിൽ വൈഎസ്ആർ കോണ്‍ഗ്രസിനെ ഒപ്പം നിർത്താനായാൽ അടുത്ത തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ വഴി കുറച്ചുകൂടി എളുപ്പമാകും.