ഏറ്റുമാനൂർ: വീടു തകർത്തു നവവരനെയും ബന്ധുവായ യുവാവിനെയും തട്ടിക്കൊണ്ടു പോയെന്നു പരാതി. മാന്നാനത്ത് ഇന്നലെ പുലർച്ചെ രണ്ടിനാണ് സംഭവം. നട്ടാശേരി എസ്എച്ച് മൗണ്ട് പ്ലാത്തറ വീട്ടിൽ കെവിനെയും ഇയാളുടെ പിതൃസഹോദരിയുടെ മകൻ മാന്നാനം കളന്പുകാട്ടുചിറ അനീഷ് സെബാസ്റ്റ്യനെയുമാണ് മാരകായുധങ്ങളുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനീഷിന്റെ വീട് സംഘം അടിച്ചു തകർത്തു. അനീഷിനെ പിന്നീടു സംഘം റോഡിൽ ഉപേക്ഷിച്ചു. കെവിനെക്കുറിച്ചു വിവരമൊന്നുമില്ല.
കോട്ടയത്തിനടുത്ത കോളജിലെ പുനലൂർ സ്വദേശിനിയായ പെണ്‍കുട്ടിയുമായി കെവിൻ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ രജിസ്റ്റർ വിവാഹം നടന്നിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഇതിനെതിരായിരുന്നു. ഈ എതിർപ്പാണ് ഇപ്പോൾ ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിലും കലാശിച്ചതെന്നു പോലീസ് പറയുന്നു.വിവാഹ ശേഷം പെണ്‍കുട്ടിയെ കെവിൻ അമ്മഞ്ചേരിയിലുള്ള ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. മാതാപിതാക്കൾ മരിച്ച അനീഷ് വീട്ടിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. കുറെ ദിവസങ്ങളായി കെവിൻ അനീഷിനൊപ്പമായിരുന്നു. രജിസ്റ്റർ വിവാഹത്തിനു ശേഷം ഒരു ദിവസം വീട്ടിൽനിന്നു മാറി നിന്ന ശേഷം ശനിയാഴ്ച വീണ്ടും ഇരുവരും മാന്നാനത്തെ വീട്ടിലെത്തി. ഞായറാഴ്ച പുലർച്ചെ മാരകായുധങ്ങളുമായെത്തിയ ഒരു സംഘം അനീഷിന്റെ വീടു തകർത്തു. അനീഷിനെയും കെവിനെയും മർദിച്ചവശരാക്കിയ ശേഷം വാഹനത്തിൽ കയറ്റി കൊണ്ടു പോയി.
ബഹളം കേട്ട് എത്തിയ നാട്ടുകാർ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തിയില്ലെന്നു നാട്ടുകാർ ആരോപിച്ചു. പിന്നീട് നാട്ടുകാർ സംഘടിച്ചു പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷമാണു പോലീസ് സംഭവസ്ഥലത്ത് എത്താൻ തയാറായത്.
ഇന്നലെ രാവിലെ പെണ്‍കുട്ടിയെ ഗാന്ധിനഗർ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. അവിടെ പെണ്‍കുട്ടിയുടെ വീട്ടുകാർ ഉണ്ടായിരുന്നു. സ്റ്റേഷനിൽനിന്നു ബലമായി പിടിച്ചുകൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കുതറിയോടി പോലീസ് സ്റ്റേഷനുള്ളിൽ കയറി. സ്റ്റേഷനിൽനിന്നു ബലം പ്രയോഗിച്ചു പെണ്‍കുട്ടിയെ കൊണ്ടുപോകാനുള്ള വീട്ടുകാരുടെ ശ്രമത്തെ പോലീസ് തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. പെണ്‍കുട്ടി വീണ്ടും സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് വീട്ടുകാരുടെ ശ്രമം വിഫലമായത്.
ഇതിനിടെ, ഇന്നലെ രാവിലെ പതിനൊന്നോടെ അനീഷ് ഓട്ടോറിക്ഷയിൽ പോലീസ് സ്റ്റേഷനിലെത്തി. ഗുണ്ടാസംഘം പുനലൂരിൽനിന്ന് അടൂർ വരെ വാഗണ്‍ ആർ കാറിലും അവിടെനിന്നു സംക്രാന്തി വരെ ഇന്നോവയിലും എത്തിച്ച ശേഷം ഓട്ടോറിക്ഷയിൽ കയറ്റി വിടുകയായിരുന്നെന്ന് അനീഷ് പറഞ്ഞു. ഇയാൾ ആ ഓട്ടോറിക്ഷയിൽ തന്നെ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു . അനീഷിന്റെ മുഖമാകെ മർദനമേറ്റ പരിക്കുകളുണ്ട്.
കെവിൻ എവിടെയുണ്ടെന്ന് അറിയില്ലെന്ന് അനീഷ് പറഞ്ഞു. മാന്നാനത്തുനിന്നു രണ്ടു വാഹനങ്ങളിലാണ് ഇരുവരെയും കൊണ്ടുപോയത്. വാഹനത്തിനുള്ളിൽ ക്രൂരമായി മർദിച്ചു.തലയ്ക്ക് അടിയേറ്റതിനെത്തുടർന്ന് അനീഷ് ഛർദിച്ചപ്പോൾ വാഹനം നിർത്തി. ഈ സമയം പിന്നാലെ കെവിനുമായി എത്തിയവർ വാഹനം നിർത്തി പുറത്തിറങ്ങി വിവരം അന്വേഷിച്ചിരുന്നു. വാഹനത്തിൽനിന്ന് ആളുകൾ ഇറങ്ങിയ സമയം കെവിൻ ഓടി രക്ഷപ്പെട്ടുവെന്നു ഗുണ്ടാസംഘത്തിലുള്ളവർ പറഞ്ഞതായി അനീഷ് പറഞ്ഞു.ഗാന്ധിനഗർ പോലീസും പിന്നീടു ഡിവൈഎസ്പിയും അനീഷിന്റ മൊഴിയെടുത്തു.അനീഷ് ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കോട്ടയത്തിനടുത്ത കോളജിലെ പുനലൂർ സ്വദേശിനിയായ പെണ്‍കുട്ടിയുമായി കെവിൻ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ രജിസ്റ്റർ വിവാഹം നടന്നിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഇതിനെതിരായിരുന്നു. ഈ എതിർപ്പാണ് ഇപ്പോൾ ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിലും കലാശിച്ചതെന്നു പോലീസ് പറയുന്നു.വിവാഹ ശേഷം പെണ്‍കുട്ടിയെ കെവിൻ അമ്മഞ്ചേരിയിലുള്ള ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. മാതാപിതാക്കൾ മരിച്ച അനീഷ് വീട്ടിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. കുറെ ദിവസങ്ങളായി കെവിൻ അനീഷിനൊപ്പമായിരുന്നു. രജിസ്റ്റർ വിവാഹത്തിനു ശേഷം ഒരു ദിവസം വീട്ടിൽനിന്നു മാറി നിന്ന ശേഷം ശനിയാഴ്ച വീണ്ടും ഇരുവരും മാന്നാനത്തെ വീട്ടിലെത്തി. ഞായറാഴ്ച പുലർച്ചെ മാരകായുധങ്ങളുമായെത്തിയ ഒരു സംഘം അനീഷിന്റെ വീടു തകർത്തു. അനീഷിനെയും കെവിനെയും മർദിച്ചവശരാക്കിയ ശേഷം വാഹനത്തിൽ കയറ്റി കൊണ്ടു പോയി.
ബഹളം കേട്ട് എത്തിയ നാട്ടുകാർ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തിയില്ലെന്നു നാട്ടുകാർ ആരോപിച്ചു. പിന്നീട് നാട്ടുകാർ സംഘടിച്ചു പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷമാണു പോലീസ് സംഭവസ്ഥലത്ത് എത്താൻ തയാറായത്.
ഇന്നലെ രാവിലെ പെണ്‍കുട്ടിയെ ഗാന്ധിനഗർ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. അവിടെ പെണ്‍കുട്ടിയുടെ വീട്ടുകാർ ഉണ്ടായിരുന്നു. സ്റ്റേഷനിൽനിന്നു ബലമായി പിടിച്ചുകൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കുതറിയോടി പോലീസ് സ്റ്റേഷനുള്ളിൽ കയറി. സ്റ്റേഷനിൽനിന്നു ബലം പ്രയോഗിച്ചു പെണ്‍കുട്ടിയെ കൊണ്ടുപോകാനുള്ള വീട്ടുകാരുടെ ശ്രമത്തെ പോലീസ് തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. പെണ്‍കുട്ടി വീണ്ടും സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് വീട്ടുകാരുടെ ശ്രമം വിഫലമായത്.
ഇതിനിടെ, ഇന്നലെ രാവിലെ പതിനൊന്നോടെ അനീഷ് ഓട്ടോറിക്ഷയിൽ പോലീസ് സ്റ്റേഷനിലെത്തി. ഗുണ്ടാസംഘം പുനലൂരിൽനിന്ന് അടൂർ വരെ വാഗണ്‍ ആർ കാറിലും അവിടെനിന്നു സംക്രാന്തി വരെ ഇന്നോവയിലും എത്തിച്ച ശേഷം ഓട്ടോറിക്ഷയിൽ കയറ്റി വിടുകയായിരുന്നെന്ന് അനീഷ് പറഞ്ഞു. ഇയാൾ ആ ഓട്ടോറിക്ഷയിൽ തന്നെ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു . അനീഷിന്റെ മുഖമാകെ മർദനമേറ്റ പരിക്കുകളുണ്ട്.
കെവിൻ എവിടെയുണ്ടെന്ന് അറിയില്ലെന്ന് അനീഷ് പറഞ്ഞു. മാന്നാനത്തുനിന്നു രണ്ടു വാഹനങ്ങളിലാണ് ഇരുവരെയും കൊണ്ടുപോയത്. വാഹനത്തിനുള്ളിൽ ക്രൂരമായി മർദിച്ചു.തലയ്ക്ക് അടിയേറ്റതിനെത്തുടർന്ന് അനീഷ് ഛർദിച്ചപ്പോൾ വാഹനം നിർത്തി. ഈ സമയം പിന്നാലെ കെവിനുമായി എത്തിയവർ വാഹനം നിർത്തി പുറത്തിറങ്ങി വിവരം അന്വേഷിച്ചിരുന്നു. വാഹനത്തിൽനിന്ന് ആളുകൾ ഇറങ്ങിയ സമയം കെവിൻ ഓടി രക്ഷപ്പെട്ടുവെന്നു ഗുണ്ടാസംഘത്തിലുള്ളവർ പറഞ്ഞതായി അനീഷ് പറഞ്ഞു.ഗാന്ധിനഗർ പോലീസും പിന്നീടു ഡിവൈഎസ്പിയും അനീഷിന്റ മൊഴിയെടുത്തു.അനീഷ് ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.