കുമരകം: സൈക്കിളിൽനിന്നു തോട്ടിലേക്കു വീണ ബാലന് നാലാംക്ലാസുകാരൻ രക്ഷകനായി. കുമരകത്തെ അമ്മവീട്ടിലെത്തിയ രണ്ടാംക്ലാസ് വിദ്യാർഥിയെയാണ് നാലാംക്ലാസുകാരൻ രക്ഷിച്ചത്. ആഴമേറിയ തോട്ടിൽ വീണ് മുങ്ങിതാഴ്ന്ന അശ്വിൻ ടി.സനീഷ് (എട്ട്)നാണ് അശ്വിൻ സജീവ് എന്ന പത്തുവയസുകാരൻ രക്ഷകനായത്.
ഇന്നലെ വൈകുന്നേരം അഞ്ചിന് കൊല്ലകരി തോട്ടിൽ സൈക്കിളിൽ നിന്നും വീണ ഏറ്റുമാനൂർ കട്ടച്ചിറ സനീഷ്-സൂര്യ ദന്പതികളുടെ മകൻ അശ്വിൻ ടി. സനീഷിനെയാണ് അപകടം കണ്ടുനിന്ന അശ്വിൻ സജീവ് തോട്ടിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തിയത്.
കിടങ്ങൂർ അരവിന്ദ വിദ്യാമന്ദിരം സ്കൂൾ രണ്ടാംക്ലാസു വിദ്യാർഥിയായ അശ്വിൻ ഒരാഴ്ച മുന്പാണ് അമ്മ വീടായ കുമരകം തൈച്ചിറ സുധാകരന്റെ വീട്ടിലെത്തിയത്. ഇന്നലെ സൈക്കിൾ ചവിട്ടുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടർന്നാണ് അശ്വിൻ സൈക്കിളോടെ തോട്ടിലേക്കു വീണത്. തോടിന്റെ മറുകരയിൽ കണ്ടുനിന്നവർ ബഹളം വച്ചെങ്കിലും വെള്ളത്തിൽ ചാടി രക്ഷാപ്രവർത്തിനു ശ്രമിച്ചില്ല. ബഹളം കേട്ട് ഓടി എത്തിയ കുമരകം പഞ്ചായത്ത് എൽപി സ്കൂൾ വിദ്യാർഥി അശ്വിൻ സജീവ് മറ്റൊന്നും ചിന്തിക്കാതെ തോട്ടിലേക്കു ചാടുകയായിരുന്നു. ഷർട്ടിന്റെ കോളറിൽ പിടിച്ച് പൊക്കി കരയ്ക്കെത്തിക്കാൻ നിമിഷങ്ങളേ ഈ പത്തുവയസുകാരന് വേണ്ടി വന്നുള്ളു. കുറച്ചു വെള്ളം കുടിച്ചെങ്കിലും മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ രക്ഷകനായ അശ്വിൻ സജീവ് ഇപ്പോൾ കുമരകം നിവാസികൾക്ക് ഹീറോയാണ്.
കുമരകം കൊല്ലകരി കണിയാന്തറച്ചിറ സജീവ്-അനില ദന്പതികളുടെ പുത്രനാണ് അശ്വിൻ സജീവ്. ഏതാനും ദിവസങ്ങൾക്ക് മുന്പ് ജെസിബി ഉപയോഗിച്ച് ആഴം കൂട്ടിയ തോട്ടിലേക്കാണ് അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥി വീണതെന്നോർക്കുന്പോൾ തൈച്ചിറ കുടുംബാംഗങ്ങൾക്ക് ഭയം വിട്ടകലുന്നില്ല.
ഇന്നലെ വൈകുന്നേരം അഞ്ചിന് കൊല്ലകരി തോട്ടിൽ സൈക്കിളിൽ നിന്നും വീണ ഏറ്റുമാനൂർ കട്ടച്ചിറ സനീഷ്-സൂര്യ ദന്പതികളുടെ മകൻ അശ്വിൻ ടി. സനീഷിനെയാണ് അപകടം കണ്ടുനിന്ന അശ്വിൻ സജീവ് തോട്ടിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തിയത്.
കിടങ്ങൂർ അരവിന്ദ വിദ്യാമന്ദിരം സ്കൂൾ രണ്ടാംക്ലാസു വിദ്യാർഥിയായ അശ്വിൻ ഒരാഴ്ച മുന്പാണ് അമ്മ വീടായ കുമരകം തൈച്ചിറ സുധാകരന്റെ വീട്ടിലെത്തിയത്. ഇന്നലെ സൈക്കിൾ ചവിട്ടുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടർന്നാണ് അശ്വിൻ സൈക്കിളോടെ തോട്ടിലേക്കു വീണത്. തോടിന്റെ മറുകരയിൽ കണ്ടുനിന്നവർ ബഹളം വച്ചെങ്കിലും വെള്ളത്തിൽ ചാടി രക്ഷാപ്രവർത്തിനു ശ്രമിച്ചില്ല. ബഹളം കേട്ട് ഓടി എത്തിയ കുമരകം പഞ്ചായത്ത് എൽപി സ്കൂൾ വിദ്യാർഥി അശ്വിൻ സജീവ് മറ്റൊന്നും ചിന്തിക്കാതെ തോട്ടിലേക്കു ചാടുകയായിരുന്നു. ഷർട്ടിന്റെ കോളറിൽ പിടിച്ച് പൊക്കി കരയ്ക്കെത്തിക്കാൻ നിമിഷങ്ങളേ ഈ പത്തുവയസുകാരന് വേണ്ടി വന്നുള്ളു. കുറച്ചു വെള്ളം കുടിച്ചെങ്കിലും മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ രക്ഷകനായ അശ്വിൻ സജീവ് ഇപ്പോൾ കുമരകം നിവാസികൾക്ക് ഹീറോയാണ്.
കുമരകം കൊല്ലകരി കണിയാന്തറച്ചിറ സജീവ്-അനില ദന്പതികളുടെ പുത്രനാണ് അശ്വിൻ സജീവ്. ഏതാനും ദിവസങ്ങൾക്ക് മുന്പ് ജെസിബി ഉപയോഗിച്ച് ആഴം കൂട്ടിയ തോട്ടിലേക്കാണ് അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥി വീണതെന്നോർക്കുന്പോൾ തൈച്ചിറ കുടുംബാംഗങ്ങൾക്ക് ഭയം വിട്ടകലുന്നില്ല.