മൂവാറ്റുപുഴ: പൈനാപ്പിൾ വില കുത്തനേ ഇടിഞ്ഞതുമൂലം ദുരിതമനുഭവിക്കുന്ന കർഷകരുടെ ദുരിതം നേരിട്ടറിയാൻ മന്ത്രി വി.എസ്. സുനിൽകുമാർ ഇന്നു വൈകുന്നേരം നാലിന് വാഴക്കുളം പൈനാപ്പിൾ മാർക്കറ്റും നടുക്കര പൈനാപ്പിൾ കന്പനിയും സന്ദർശിക്കും. കർഷകരിൽനിന്നും വ്യാപാരികളിൽനിന്നും മന്ത്രി നേരിട്ടു വിവരങ്ങൾ ആരായും. കൃഷിവകുപ്പ്, വിഎഫ്പിസികെ, ഹോർട്ടികോർപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയോടൊപ്പമുണ്ടാകും.
എൽദോ ഏബ്രഹാം എംഎൽഎയുടെ നേതൃത്വത്തിൽ പൈനാപ്പിൾ മേഖലയിലെ സംഘടനാ നേതാക്കൾ കഴിഞ്ഞദിവസം മന്ത്രിയെ സന്ദർശിച്ചു നിവേദനം നൽകിയിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള നടുക്കര പൈനാപ്പിൾ കന്പനിയോട് 200 ടണ് പൈനാപ്പിൾ പഴം സംഭരിക്കാൻ മന്ത്രി നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ചു ഗ്രേഡ് കൂടിയതു കിലോഗ്രാമിനു 17 രൂപയ്ക്കും ഗ്രേഡ് കുറഞ്ഞതു 8.50 രൂപ നിരക്കിലും നാളെ മുതൽ സംഭരിക്കും.
നിലവിൽ തോട്ടങ്ങളിൽ ഒന്നരക്കോടി രൂപയുടെ പൈനാപ്പിൾ വിളവെടുപ്പിന് പാകമായി കിടക്കുകയാണ്. റംസാൻ വിപണി മുന്നിൽക്കണ്ട് കൃഷിയിറക്കിയ കർഷകരെ ദുരിതത്തിലാക്കി കഴിഞ്ഞ ദിവസങ്ങളിലാണ് വില കുത്തനെ ഇടിഞ്ഞത്. ഉത്പാദനത്തിലുണ്ടായ വർധനയും വേനൽമഴയും നിപ്പാ വൈറസ് ഭീതിയുമാണ് വിലയിടിവിനു പ്രധാന കാരണമായത്. കിലോഗ്രാമിനു 30 രൂപ വരെയുണ്ടായിരുന്ന എ ഗ്രേഡ് പഴം പൈനാപ്പിളിന് ശരാശരി പത്തു രൂപയായി കുറയുകയായിരുന്നു.
പൈനാപ്പിൾ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ, മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ കളക്ടറേറ്റിലേക്കു പൈനാപ്പിളുമായി മാർച്ച് നടത്താനിരിക്കെയാണു മന്ത്രിതലത്തിൽ ഇടപെടലുണ്ടായത്. പൈനാപ്പിൾ സംഭരിക്കാൻ തീരുമാനിച്ചതോടെ കളക്ടറേറ്റ് മാർച്ച് മാറ്റിവച്ചതായി സംഘടനാ നേതാക്കൾ അറിയിച്ചു.
എംഎൽഎയുടെ നേതൃത്വത്തിൽ ഇന്നലെ വാഴക്കുളത്തു നടന്ന ഉന്നതതല യോഗത്തിൽ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, ജോസ് ഇടപ്പാട്ട്, ഇ.കെ. സുരേഷ്, കെ.എം. മത്തായി, കെ.കെ. പരമേശ്വരൻ, സാബു പുന്നകുന്നേൽ, ലിസി ജോണി എന്നിവർ പങ്കെടുത്തു.
എൽദോ ഏബ്രഹാം എംഎൽഎയുടെ നേതൃത്വത്തിൽ പൈനാപ്പിൾ മേഖലയിലെ സംഘടനാ നേതാക്കൾ കഴിഞ്ഞദിവസം മന്ത്രിയെ സന്ദർശിച്ചു നിവേദനം നൽകിയിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള നടുക്കര പൈനാപ്പിൾ കന്പനിയോട് 200 ടണ് പൈനാപ്പിൾ പഴം സംഭരിക്കാൻ മന്ത്രി നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ചു ഗ്രേഡ് കൂടിയതു കിലോഗ്രാമിനു 17 രൂപയ്ക്കും ഗ്രേഡ് കുറഞ്ഞതു 8.50 രൂപ നിരക്കിലും നാളെ മുതൽ സംഭരിക്കും.
നിലവിൽ തോട്ടങ്ങളിൽ ഒന്നരക്കോടി രൂപയുടെ പൈനാപ്പിൾ വിളവെടുപ്പിന് പാകമായി കിടക്കുകയാണ്. റംസാൻ വിപണി മുന്നിൽക്കണ്ട് കൃഷിയിറക്കിയ കർഷകരെ ദുരിതത്തിലാക്കി കഴിഞ്ഞ ദിവസങ്ങളിലാണ് വില കുത്തനെ ഇടിഞ്ഞത്. ഉത്പാദനത്തിലുണ്ടായ വർധനയും വേനൽമഴയും നിപ്പാ വൈറസ് ഭീതിയുമാണ് വിലയിടിവിനു പ്രധാന കാരണമായത്. കിലോഗ്രാമിനു 30 രൂപ വരെയുണ്ടായിരുന്ന എ ഗ്രേഡ് പഴം പൈനാപ്പിളിന് ശരാശരി പത്തു രൂപയായി കുറയുകയായിരുന്നു.
പൈനാപ്പിൾ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ, മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ കളക്ടറേറ്റിലേക്കു പൈനാപ്പിളുമായി മാർച്ച് നടത്താനിരിക്കെയാണു മന്ത്രിതലത്തിൽ ഇടപെടലുണ്ടായത്. പൈനാപ്പിൾ സംഭരിക്കാൻ തീരുമാനിച്ചതോടെ കളക്ടറേറ്റ് മാർച്ച് മാറ്റിവച്ചതായി സംഘടനാ നേതാക്കൾ അറിയിച്ചു.
എംഎൽഎയുടെ നേതൃത്വത്തിൽ ഇന്നലെ വാഴക്കുളത്തു നടന്ന ഉന്നതതല യോഗത്തിൽ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, ജോസ് ഇടപ്പാട്ട്, ഇ.കെ. സുരേഷ്, കെ.എം. മത്തായി, കെ.കെ. പരമേശ്വരൻ, സാബു പുന്നകുന്നേൽ, ലിസി ജോണി എന്നിവർ പങ്കെടുത്തു.