കുന്നംകുളം: പെരുമ്പിലാവിൽ നിയന്ത്രണംവിട്ട കാർ ലോറിയിലിടിച്ച് എട്ടു പേർക്ക് പരിക്കേറ്റു.
കൊണ്ടോട്ടി എടവണ്ണപ്പാറ മണൽപ്പുറത്ത് അൻവർ (36), മകൻ മുഹമ്മദ് അഷ്ഫാത്ത് (ഒമ്പത്), സഹോദരൻ അബ്ദുൽ അലി (43), അലിയുടെ ഭാര്യ സുബൈദ (33), ഇവരുടെ മകൾ ദിൽഷ (16), മകൻ മുഹമ്മദ് ഫായിസ് (ഏഴ്), അഞ്ചുമാസം പ്രായമുള്ള മകൻ മുഹമ്മദ് ആഷിൻ, ലോറിയിലുണ്ടായിരുന്ന ധനശേഖരൻ (32) എന്നിവരെ പരിക്കുകളോടെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ് ആഷിൻ കാറിൽനിന്നു പുറത്തേക്ക് തെറിച്ചുപോയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം. ഗൾഫിൽനിന്നെത്തിയ അൻവറുമായി വരികയായിരുന്ന കാറ് പെരുമ്പിലാവ് അൻസാർ ആശുപത്രിക്കു മുന്നിൽ മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. മംഗലാപുരത്തുനിന്നു നാഗർകോവിലിലേക്കു വഞ്ചിയുമായി പോകുകയായിരുന്നു ലോറി.
കാറിന്റെ മുൻവശം പൂർണമായും തകർന്നു. ലോറിയുടെ മുൻചക്രങ്ങൾ തകരുകയും ആക്സിൽ ഒടിയുകയും ചെയ്തു. ഡീസൽടാങ്ക് തകർന്ന് റോഡിൽ ഡീസൽ പരന്നു. കുന്നംകുളത്തുനിന്നുള്ള അഗ്നിശമനസേന എത്തിയാണ് ഡീസൽ റോഡിൽനിന്നു കഴുകി നീക്കിയത്.
കൊണ്ടോട്ടി എടവണ്ണപ്പാറ മണൽപ്പുറത്ത് അൻവർ (36), മകൻ മുഹമ്മദ് അഷ്ഫാത്ത് (ഒമ്പത്), സഹോദരൻ അബ്ദുൽ അലി (43), അലിയുടെ ഭാര്യ സുബൈദ (33), ഇവരുടെ മകൾ ദിൽഷ (16), മകൻ മുഹമ്മദ് ഫായിസ് (ഏഴ്), അഞ്ചുമാസം പ്രായമുള്ള മകൻ മുഹമ്മദ് ആഷിൻ, ലോറിയിലുണ്ടായിരുന്ന ധനശേഖരൻ (32) എന്നിവരെ പരിക്കുകളോടെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ് ആഷിൻ കാറിൽനിന്നു പുറത്തേക്ക് തെറിച്ചുപോയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം. ഗൾഫിൽനിന്നെത്തിയ അൻവറുമായി വരികയായിരുന്ന കാറ് പെരുമ്പിലാവ് അൻസാർ ആശുപത്രിക്കു മുന്നിൽ മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. മംഗലാപുരത്തുനിന്നു നാഗർകോവിലിലേക്കു വഞ്ചിയുമായി പോകുകയായിരുന്നു ലോറി.
കാറിന്റെ മുൻവശം പൂർണമായും തകർന്നു. ലോറിയുടെ മുൻചക്രങ്ങൾ തകരുകയും ആക്സിൽ ഒടിയുകയും ചെയ്തു. ഡീസൽടാങ്ക് തകർന്ന് റോഡിൽ ഡീസൽ പരന്നു. കുന്നംകുളത്തുനിന്നുള്ള അഗ്നിശമനസേന എത്തിയാണ് ഡീസൽ റോഡിൽനിന്നു കഴുകി നീക്കിയത്.