കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഹർജികൾ വിധി പറയാനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂണ്‍ 18 ലേക്ക് മാറ്റി. കേസിന്റെ വിചാരണയിൽ സ്പെഷൽ പ്രോസിക്യൂട്ടർക്ക് പുറമെ സ്വകാര്യ അഭിഭാഷകനെ അനുവദിക്കണമെന്ന നടിയുടെ ഹർജിയിൽ പ്രോസിക്യൂഷനെ സഹായിക്കാൻ നടിയുടെ അഭിഭാഷകന് കോടതി അനുമതി നൽകി.
കേസിലെ പ്രതികളും അഭിഭാഷകരുമായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിഭാഗത്തുനിന്ന് ഒഴിവാക്കണമെന്ന ഹർജികളിൽ ഇന്നലെ വാദം നടന്നു.
കേസിലെ രേഖകൾ മുഴുവൻ ലഭിച്ചില്ലെന്ന ദിലീപിന്റെ ഹർജിയിലും അപകീർത്തികരമായ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന മുഖ്യപ്രതി സുനിൽ കുമാറിന്റെ ഹർജിയിയിലും കോടതി വാദം കേട്ടു.
കേസിലെ പ്രതികളും അഭിഭാഷകരുമായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിഭാഗത്തുനിന്ന് ഒഴിവാക്കണമെന്ന ഹർജികളിൽ ഇന്നലെ വാദം നടന്നു.
കേസിലെ രേഖകൾ മുഴുവൻ ലഭിച്ചില്ലെന്ന ദിലീപിന്റെ ഹർജിയിലും അപകീർത്തികരമായ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന മുഖ്യപ്രതി സുനിൽ കുമാറിന്റെ ഹർജിയിയിലും കോടതി വാദം കേട്ടു.