കോഴിക്കോട്: നിപ്പാ ഭീതിക്ക് തെല്ലാശ്വസമായി രോഗികളുടെ സാമ്പിൾ റിപ്പോർട്ട് ഫലം. നിപ്പാ ബാധിച്ചതായി സംശയമുള്ള 77 രോഗികളുടെ സാമ്പിൾ പരിശോധിച്ചതിൽ 62 പേർക്കും ഫലം നെഗറ്റീവാണ്. മൂന്നു പേർ ചികിത്സയിലാണ്.
കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവരുടെ സാനിധ്യത്തിൽ ഹെൽത്ത് സർവീസസ് ഡയറക്ടർ ആർ.എൽ. സരിത അറിയിച്ചതാണിത്. മരിച്ചതും രോഗം ബാധിച്ചതുമായ എല്ലാവരും കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആർ.വി. രാജേന്ദ്രൻ പറഞ്ഞു. നിപ്പാ ബാധിച്ച രോഗികൾ ചികിത്സയിലുള്ളതിനാൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി എമർജൻസി കേസുകൾ മാത്രം ഏറ്റെടുത്താൽ മതിയെന്ന് നേരത്തെ പുറപ്പെടുവിച്ച നിർദേശം പിൻവലിച്ചതായി അദ്ദേഹം അറിയിച്ചു.
ഇന്നലെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച കല്യാണി നേരത്തെ മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവരുടെ സാനിധ്യത്തിൽ ഹെൽത്ത് സർവീസസ് ഡയറക്ടർ ആർ.എൽ. സരിത അറിയിച്ചതാണിത്. മരിച്ചതും രോഗം ബാധിച്ചതുമായ എല്ലാവരും കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആർ.വി. രാജേന്ദ്രൻ പറഞ്ഞു. നിപ്പാ ബാധിച്ച രോഗികൾ ചികിത്സയിലുള്ളതിനാൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി എമർജൻസി കേസുകൾ മാത്രം ഏറ്റെടുത്താൽ മതിയെന്ന് നേരത്തെ പുറപ്പെടുവിച്ച നിർദേശം പിൻവലിച്ചതായി അദ്ദേഹം അറിയിച്ചു.
ഇന്നലെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച കല്യാണി നേരത്തെ മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു.