ഏഴിമല: ഏഴിമല നാവിക അക്കാഡമി ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനമായി വളർന്നുകഴിഞ്ഞെന്ന് ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫും സതേൺ നേവൽ കമാൻഡറുമായ വൈസ് അഡ്മിറൽ എ.ആർ. കർവെ. ഇവിടെനിന്നു പരിശീലനം പൂർത്തിയാക്കിയവരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ വനിതാകേഡറ്റുകൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. കൂടുതൽ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാല് വിദേശ കേഡറ്റുകളും പത്ത് വനിതാ കേഡറ്റുകളുമുൾപ്പെടെയുള്ളവരാണ് പരിശീലനം പൂർത്തിയാക്കി ഇന്നലെ പാസിംഗ് ഔട്ട് നടത്തിയത്. മാലദ്വീപ്, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇക്കുറി പരിശീലനം പൂർത്തിയാക്കിയ വിദേശീയർ. പെരിങ്ങോം സിആർപിഎഫ്, ആർഐഎംസി ഡെറാഡൂൺ, എൻസിസി കേഡറ്റുകൾ, കേഡറ്റുകളുടെ കുടുംബാംഗങ്ങൾ എന്നിവരടങ്ങുന്ന വലിയ സദസ് പരേഡിന് സാക്ഷികളാകാൻ എത്തിയിരുന്നു. വൈസ് അഡ്മിറൽ ആർ.ബി. പണ്ഡിറ്റ്, റിയർ അഡ്മിറൽ അമിത് വിക്രം, റിയർ അഡ്മിറൽ പുനീത് ചദ്ധ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് രാഷ്ട്രപതിയുടെ സ്വർണ മെഡലുൾപ്പെടെയുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇത്തവണ കേരളത്തിൽനിന്നുള്ള കേഡറ്റുകൾക്കാർക്കും മെഡലുകൾ ലഭിച്ചില്ല.
നാല് വിദേശ കേഡറ്റുകളും പത്ത് വനിതാ കേഡറ്റുകളുമുൾപ്പെടെയുള്ളവരാണ് പരിശീലനം പൂർത്തിയാക്കി ഇന്നലെ പാസിംഗ് ഔട്ട് നടത്തിയത്. മാലദ്വീപ്, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇക്കുറി പരിശീലനം പൂർത്തിയാക്കിയ വിദേശീയർ. പെരിങ്ങോം സിആർപിഎഫ്, ആർഐഎംസി ഡെറാഡൂൺ, എൻസിസി കേഡറ്റുകൾ, കേഡറ്റുകളുടെ കുടുംബാംഗങ്ങൾ എന്നിവരടങ്ങുന്ന വലിയ സദസ് പരേഡിന് സാക്ഷികളാകാൻ എത്തിയിരുന്നു. വൈസ് അഡ്മിറൽ ആർ.ബി. പണ്ഡിറ്റ്, റിയർ അഡ്മിറൽ അമിത് വിക്രം, റിയർ അഡ്മിറൽ പുനീത് ചദ്ധ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് രാഷ്ട്രപതിയുടെ സ്വർണ മെഡലുൾപ്പെടെയുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇത്തവണ കേരളത്തിൽനിന്നുള്ള കേഡറ്റുകൾക്കാർക്കും മെഡലുകൾ ലഭിച്ചില്ല.