കൊച്ചി: ജസ്റ്റീസ് ബി. കെമാൽ പാഷയുടെ വിമർശനത്തിനു പരോക്ഷ മറുപടിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കും ജസ്റ്റീസ് പി.എൻ. രവീന്ദ്രനും. ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയയുടെ നേതൃത്വത്തിൽ കോടതിസമുച്ചയത്തിൽ ഇരുവർക്കും നൽകിയ യാത്രയയപ്പ് ചടങ്ങിലാണു പേരു പറയാതെ പരാമർശം നടത്തിയത്. ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ ചൊവ്വാഴ്ചയും ചീഫ് ജസ്റ്റീസ് ബുധനാഴ്ചയും വിരമിക്കും.
തന്റെ ജീവിതത്തിൽ എല്ലാം സംഭവിക്കുന്നത് അപ്രതീക്ഷിതമായിട്ടാണെന്നു ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് പറഞ്ഞു. അഭിഭാഷകനായതും പ്രാക്ടീസ് ചെയ്യുന്നതിന് എറണാകുളത്ത് എത്തിയതും മേനോൻ ആൻഡ് പൈയിൽ ചേർന്നതും ജഡ്ജിയായതും ചീഫ് ജസ്റ്റീസായതുമെല്ലാം അങ്ങനെതന്നെ.
2011ൽ ജഡ്ജിയായി. 2018 ഫെബ്രുവരിയിലാണു ചീഫ് ജസ്റ്റീസായത്. ഒരുകാര്യം ഉറപ്പിച്ചു പറയാം. ഈ കാലഘട്ടത്തിൽ മനഃസാക്ഷിക്ക് അനുസൃതമായി മാത്രം പ്രവർത്തിച്ചുവെന്ന ചാരിതാർഥ്യത്തോടെയാണു പടിയിറങ്ങുന്നത്. കേരള ഹൈക്കോടതി ഏറെ സത് കീർത്തിയുള്ള സ്ഥാപനമാണ്. അതിൽ ഇവിടത്തെ ജീവനക്കാരുടെ സംഭാവനകൾ വളരെ അധികമാണ്. ഇനിയും അതുണ്ടാകട്ടെ.
ഞാൻ ഇവിടെ നിൽക്കുന്പോൾ എന്റെ മനസിൽ വരുന്ന ഒരു കാര്യമുണ്ട്. അതിവിടെ പറയണമെന്നു നേരത്തേ കരുതിയതല്ല. ക്രിസ്തീയ മൃതസംസ്കാര ചടങ്ങിലെ അവസാനഭാഗത്തു പള്ളിയിൽ ഒരു പ്രാർഥനയുണ്ട്. ദേവാലയമേ വിട. ബന്ധുജനങ്ങളേ വിട. ഞാൻ നിങ്ങളെ വിട്ടുപോകുന്നെങ്കിലും എന്റെ മനസ് നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണം. ഇതു മാത്രം അഭ്യർഥിച്ച് ഉപസംഹരിക്കുന്നുവെന്നു പറഞ്ഞാണു ചീഫ് ജസ്റ്റീസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
താൻ കർക്കശക്കാരനും അതുപോലെതന്നെ തൊട്ടാവാടിയും ആണെന്നു പറഞ്ഞുകൊണ്ടാണു ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ പ്രസംഗം തുടങ്ങിയത്. ഇവിടെ എത്തിയിട്ടു 40 വർഷമായി. സന്തോഷത്തോടെയാണോ മടക്കമെന്നു ചോദിച്ചാൽ, റിട്ടയർമെന്റ് സംബന്ധിച്ചു വിഷമമൊന്നുമില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ വളരെയധികം വിഷമമുണ്ടാക്കി.
മഹാന്മാരായ ജഡ്ജിമാർ പ്രവർത്തിച്ച മഹത്തായ സ്ഥാപനമാണു കേരള ഹൈക്കോടതി. അല്പന്മാരായ വ്യക്തികൾ ജഡ്ജിമാരായശേഷം തിരികെപ്പോകുന്പോൾ ഈ സ്ഥാപനത്തെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്താനായി ഒരുന്പട്ടിറങ്ങിയാൽ അതു തടുക്കേണ്ടതു നിങ്ങളുടെയും എന്റെ സഹപ്രവർത്തകരുടെയുമൊക്കെ കടമയാണ്. നിങ്ങൾ അതിനുവേണ്ട മുൻകൈ എടുക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
ബാക്കി ഞാൻ നാളെ പറഞ്ഞോളാം. പറയാൻ ഉദേശിക്കുന്നുണ്ട്. എനിക്ക് ആയുസുണ്ടെങ്കിൽ പറഞ്ഞിരിക്കും. എന്റെ കർക്കശസ്വഭാവം ഞാൻ അപ്പോൾ കാണിക്കും. നാളത്തെ വിടവാങ്ങൽ ചടങ്ങിൽ പ്രസംഗിക്കേണ്ട പ്രസംഗം അഞ്ചുതവണ മാറ്റിയെഴുതി തയാറാക്കിയിട്ടുണ്ട്. എന്റെ പ്രൈവറ്റ് സെക്രട്ടറിയോടു ചോദിച്ചാലറിയാം ഞാൻ ഒരു വിധിന്യായം എത്രതവണ തിരുത്തുമെന്ന്.
ഒരുപക്ഷേ ഹൈക്കോടതിയിൽ പേപ്പർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതു ഞാനാകാം. എന്നെ ഞാനാക്കിയത് ഈ സ്ഥാപനമാണ്. അതു മറന്നു ഞാൻ പ്രവർത്തിക്കില്ല. ഈ സ്ഥാപനത്തിനു കേടു വരുത്തുന്ന, ഹാനി വരുത്തുന്ന ഒരു പ്രവൃത്തിയും ഇതുവരെ ചെയ്തിട്ടില്ല. ഇനിയൊട്ടു ചെയ്യുകയും ഇല്ല-ജസ്റ്റീസ് രവീന്ദ്രൻ പറഞ്ഞു.
കഴിഞ്ഞദിവസം വിരമിച്ച ജസ്റ്റീസ് കെമാൽപാഷ വിരമിക്കൽ വേളയിലും പിന്നീട് മാധ്യമങ്ങളോടു സംസാരിക്കുന്പോഴും ഹൈക്കോടതിയിലെ നടപടിക്രമങ്ങളെക്കുറിച്ചും ചീഫ് ജസ്റ്റീസിന്റെ ഇടപെടലുകളെ സംബന്ധിച്ചും ചില വിമർശനങ്ങൾ നടത്തിയിരുന്നു.
ഈ വിമർശനങ്ങളെ പരാമർശിച്ചായിരുന്നു ഇന്നലത്തെ പ്രസംഗങ്ങൾ.
തന്റെ ജീവിതത്തിൽ എല്ലാം സംഭവിക്കുന്നത് അപ്രതീക്ഷിതമായിട്ടാണെന്നു ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് പറഞ്ഞു. അഭിഭാഷകനായതും പ്രാക്ടീസ് ചെയ്യുന്നതിന് എറണാകുളത്ത് എത്തിയതും മേനോൻ ആൻഡ് പൈയിൽ ചേർന്നതും ജഡ്ജിയായതും ചീഫ് ജസ്റ്റീസായതുമെല്ലാം അങ്ങനെതന്നെ.
2011ൽ ജഡ്ജിയായി. 2018 ഫെബ്രുവരിയിലാണു ചീഫ് ജസ്റ്റീസായത്. ഒരുകാര്യം ഉറപ്പിച്ചു പറയാം. ഈ കാലഘട്ടത്തിൽ മനഃസാക്ഷിക്ക് അനുസൃതമായി മാത്രം പ്രവർത്തിച്ചുവെന്ന ചാരിതാർഥ്യത്തോടെയാണു പടിയിറങ്ങുന്നത്. കേരള ഹൈക്കോടതി ഏറെ സത് കീർത്തിയുള്ള സ്ഥാപനമാണ്. അതിൽ ഇവിടത്തെ ജീവനക്കാരുടെ സംഭാവനകൾ വളരെ അധികമാണ്. ഇനിയും അതുണ്ടാകട്ടെ.
ഞാൻ ഇവിടെ നിൽക്കുന്പോൾ എന്റെ മനസിൽ വരുന്ന ഒരു കാര്യമുണ്ട്. അതിവിടെ പറയണമെന്നു നേരത്തേ കരുതിയതല്ല. ക്രിസ്തീയ മൃതസംസ്കാര ചടങ്ങിലെ അവസാനഭാഗത്തു പള്ളിയിൽ ഒരു പ്രാർഥനയുണ്ട്. ദേവാലയമേ വിട. ബന്ധുജനങ്ങളേ വിട. ഞാൻ നിങ്ങളെ വിട്ടുപോകുന്നെങ്കിലും എന്റെ മനസ് നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണം. ഇതു മാത്രം അഭ്യർഥിച്ച് ഉപസംഹരിക്കുന്നുവെന്നു പറഞ്ഞാണു ചീഫ് ജസ്റ്റീസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
താൻ കർക്കശക്കാരനും അതുപോലെതന്നെ തൊട്ടാവാടിയും ആണെന്നു പറഞ്ഞുകൊണ്ടാണു ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ പ്രസംഗം തുടങ്ങിയത്. ഇവിടെ എത്തിയിട്ടു 40 വർഷമായി. സന്തോഷത്തോടെയാണോ മടക്കമെന്നു ചോദിച്ചാൽ, റിട്ടയർമെന്റ് സംബന്ധിച്ചു വിഷമമൊന്നുമില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ വളരെയധികം വിഷമമുണ്ടാക്കി.
മഹാന്മാരായ ജഡ്ജിമാർ പ്രവർത്തിച്ച മഹത്തായ സ്ഥാപനമാണു കേരള ഹൈക്കോടതി. അല്പന്മാരായ വ്യക്തികൾ ജഡ്ജിമാരായശേഷം തിരികെപ്പോകുന്പോൾ ഈ സ്ഥാപനത്തെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്താനായി ഒരുന്പട്ടിറങ്ങിയാൽ അതു തടുക്കേണ്ടതു നിങ്ങളുടെയും എന്റെ സഹപ്രവർത്തകരുടെയുമൊക്കെ കടമയാണ്. നിങ്ങൾ അതിനുവേണ്ട മുൻകൈ എടുക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
ബാക്കി ഞാൻ നാളെ പറഞ്ഞോളാം. പറയാൻ ഉദേശിക്കുന്നുണ്ട്. എനിക്ക് ആയുസുണ്ടെങ്കിൽ പറഞ്ഞിരിക്കും. എന്റെ കർക്കശസ്വഭാവം ഞാൻ അപ്പോൾ കാണിക്കും. നാളത്തെ വിടവാങ്ങൽ ചടങ്ങിൽ പ്രസംഗിക്കേണ്ട പ്രസംഗം അഞ്ചുതവണ മാറ്റിയെഴുതി തയാറാക്കിയിട്ടുണ്ട്. എന്റെ പ്രൈവറ്റ് സെക്രട്ടറിയോടു ചോദിച്ചാലറിയാം ഞാൻ ഒരു വിധിന്യായം എത്രതവണ തിരുത്തുമെന്ന്.
ഒരുപക്ഷേ ഹൈക്കോടതിയിൽ പേപ്പർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതു ഞാനാകാം. എന്നെ ഞാനാക്കിയത് ഈ സ്ഥാപനമാണ്. അതു മറന്നു ഞാൻ പ്രവർത്തിക്കില്ല. ഈ സ്ഥാപനത്തിനു കേടു വരുത്തുന്ന, ഹാനി വരുത്തുന്ന ഒരു പ്രവൃത്തിയും ഇതുവരെ ചെയ്തിട്ടില്ല. ഇനിയൊട്ടു ചെയ്യുകയും ഇല്ല-ജസ്റ്റീസ് രവീന്ദ്രൻ പറഞ്ഞു.
കഴിഞ്ഞദിവസം വിരമിച്ച ജസ്റ്റീസ് കെമാൽപാഷ വിരമിക്കൽ വേളയിലും പിന്നീട് മാധ്യമങ്ങളോടു സംസാരിക്കുന്പോഴും ഹൈക്കോടതിയിലെ നടപടിക്രമങ്ങളെക്കുറിച്ചും ചീഫ് ജസ്റ്റീസിന്റെ ഇടപെടലുകളെ സംബന്ധിച്ചും ചില വിമർശനങ്ങൾ നടത്തിയിരുന്നു.
ഈ വിമർശനങ്ങളെ പരാമർശിച്ചായിരുന്നു ഇന്നലത്തെ പ്രസംഗങ്ങൾ.