കോഴിക്കോട്: നിപ്പാ ബാധിച്ചാണു മരിച്ചതെന്നു സംശയിക്കുന്ന പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖ. 2017-ല്‍ സാബിത്ത് പോയത് യുഎഇയിലേക്കാണെന്നാണ് പാസ്പോര്ട്ടില് രേഖപ്പെടുത്തിയിരിക്കുന്നത്.
ആറുമാസം സാബിത്ത് ദുബായിലുണ്ടായിരുന്നു. സാബിത്തിന്റെ യാത്രാവിവരങ്ങള്‍ അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസം സര്‍വകക്ഷിയോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് എംപി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. സാബിത്ത് നിപ്പാ വൈറസ് ബാധിച്ചാണ് മരിച്ചതെന്നാണ് അനുമാനം.
മേയ് അഞ്ചിന് സാബിത്ത് മരിച്ചതിനു ശേഷമാണ് വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് രോഗം ബാധിച്ചത്. സാബിത്തിന്റെ സഹോദരൻ സാലിഹും മലേഷ്യയിൽ പോയിട്ടില്ലെന്നു പാസ്പോർട്ടിൽനിന്നു മനസിലായിട്ടുണ്ട്. സ്രവ സാംപിളുകൾ അയയ്ക്കാതിരുന്നതിനാൽ സാബിത്തിന്റെ മരണം നിപ്പാ മൂലമാണോയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ആറുമാസം സാബിത്ത് ദുബായിലുണ്ടായിരുന്നു. സാബിത്തിന്റെ യാത്രാവിവരങ്ങള്‍ അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസം സര്‍വകക്ഷിയോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് എംപി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. സാബിത്ത് നിപ്പാ വൈറസ് ബാധിച്ചാണ് മരിച്ചതെന്നാണ് അനുമാനം.
മേയ് അഞ്ചിന് സാബിത്ത് മരിച്ചതിനു ശേഷമാണ് വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് രോഗം ബാധിച്ചത്. സാബിത്തിന്റെ സഹോദരൻ സാലിഹും മലേഷ്യയിൽ പോയിട്ടില്ലെന്നു പാസ്പോർട്ടിൽനിന്നു മനസിലായിട്ടുണ്ട്. സ്രവ സാംപിളുകൾ അയയ്ക്കാതിരുന്നതിനാൽ സാബിത്തിന്റെ മരണം നിപ്പാ മൂലമാണോയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.