തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടിയിൽ മാധ്യമപ്രവർത്തകരോടു വീണ്ടും സർക്കാരിന്റെ ‘കടക്കൂ പുറത്ത്.’
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയും പബ്ലിക് റിലേഷൻസ് വകുപ്പും കേരള സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിന്റെയും സാംസ്കാരിക നായകരുടെ സംഗമത്തിന്റെയും ഉദ്ഘാടനപരിപാടിയിൽനിന്നാണ് മാധ്യമപ്രവർത്തകരെ പുറത്താക്കിയത്.
പരിപാടി റിപ്പോർട്ട് ചെയ്യാൻ ലേഖകരും ഫോട്ടോഗ്രാഫർമാരും ചാനൽ കാമറാമാന്മാരും എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ കയറിയ ഉടൻ ഹാളിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോടു പുറത്തു പോകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിർദേശിച്ചു. സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് വാർത്തയും ചിത്രവും തരുമെന്നായിരുന്നു ഓഫീസറുടെ വിശദീകരണം. തൊട്ടുപിന്നാലെ പോലീസ് ഉദ്യോഗസ്ഥരും എത്തി. മാധ്യമപ്രവർത്തകരോടു പുറത്തുപോകണമെന്ന് പോലീസും ആവശ്യപ്പെട്ടു.
സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളുടെ ചിത്രാവിഷ്കാരം നടത്തിക്കാൻ 50 കലാകാരന്മാരെയാണു ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്. നവകേരളത്തിലേക്ക് എന്നു പേരിട്ട ചിത്രകലാ ക്യാമ്പിന്റെ വേദിയിൽ മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ, എം.പി. വീരേന്ദ്രകുമാർ എംപി, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ തുടങ്ങിയവർ ഉണ്ടായിരുന്നു. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി പൗരപ്രമുഖർക്കു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കിയിരുന്നു.
ഹോട്ടൽ ദാസ് ഇന്റർനാഷണലിൽ നടന്ന സ്വകാര്യ പരിപാടിയിൽ വാണിജ്യ വ്യവസായ പ്രമുഖർ, അഭിഭാഷകർ, ഡോക്ടർമാർ, വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. ഈ പരിപാടിയും മാധ്യമങ്ങളെ അറിയിക്കാതെയാണു സംഘടിപ്പിച്ചത്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയും പബ്ലിക് റിലേഷൻസ് വകുപ്പും കേരള സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിന്റെയും സാംസ്കാരിക നായകരുടെ സംഗമത്തിന്റെയും ഉദ്ഘാടനപരിപാടിയിൽനിന്നാണ് മാധ്യമപ്രവർത്തകരെ പുറത്താക്കിയത്.
പരിപാടി റിപ്പോർട്ട് ചെയ്യാൻ ലേഖകരും ഫോട്ടോഗ്രാഫർമാരും ചാനൽ കാമറാമാന്മാരും എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ കയറിയ ഉടൻ ഹാളിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോടു പുറത്തു പോകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിർദേശിച്ചു. സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് വാർത്തയും ചിത്രവും തരുമെന്നായിരുന്നു ഓഫീസറുടെ വിശദീകരണം. തൊട്ടുപിന്നാലെ പോലീസ് ഉദ്യോഗസ്ഥരും എത്തി. മാധ്യമപ്രവർത്തകരോടു പുറത്തുപോകണമെന്ന് പോലീസും ആവശ്യപ്പെട്ടു.
സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളുടെ ചിത്രാവിഷ്കാരം നടത്തിക്കാൻ 50 കലാകാരന്മാരെയാണു ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്. നവകേരളത്തിലേക്ക് എന്നു പേരിട്ട ചിത്രകലാ ക്യാമ്പിന്റെ വേദിയിൽ മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ, എം.പി. വീരേന്ദ്രകുമാർ എംപി, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ തുടങ്ങിയവർ ഉണ്ടായിരുന്നു. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി പൗരപ്രമുഖർക്കു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കിയിരുന്നു.
ഹോട്ടൽ ദാസ് ഇന്റർനാഷണലിൽ നടന്ന സ്വകാര്യ പരിപാടിയിൽ വാണിജ്യ വ്യവസായ പ്രമുഖർ, അഭിഭാഷകർ, ഡോക്ടർമാർ, വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. ഈ പരിപാടിയും മാധ്യമങ്ങളെ അറിയിക്കാതെയാണു സംഘടിപ്പിച്ചത്.