കോട്ടയം: മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷൻ അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതിയ പെൻഷനുവേണ്ടിയുള്ള ലക്ഷക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാകും ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള യാതൊരു ആയുധങ്ങളും ഏശാതെ വന്നപ്പോഴാണ് അയ്യപ്പസേവാ സംഘത്തെ ആർഎസ്എസിനോടു ബന്ധപ്പെടുത്താനുള്ള സിപിഎം നീക്കം. തെരഞ്ഞെടുപ്പ് ജയത്തിനായി മാർക്സിസ്റ്റ് പാർട്ടി ഇത്രയേറെ തരംതാഴാൻ പാടില്ല. വരുന്ന തെരഞ്ഞെടുപ്പുകളിലും സിപിഎം ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 24 മാസത്തിനുള്ളിൽ നടന്ന 25 രാഷ്ട്രീയ കൊലപാതകങ്ങളിൽ പകുതിയും മുഖ്യമന്ത്രിയുടെ ജില്ലയിലാണ്. കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചതായാണു ക്രൈം ബ്യൂറോ കണക്കുകൾ. സർക്കാരിന്റെ നേട്ടമായി പരസ്യങ്ങളിൽ അവകാശപ്പെട്ട മതസൗഹാർദം നേട്ടമാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാകും ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള യാതൊരു ആയുധങ്ങളും ഏശാതെ വന്നപ്പോഴാണ് അയ്യപ്പസേവാ സംഘത്തെ ആർഎസ്എസിനോടു ബന്ധപ്പെടുത്താനുള്ള സിപിഎം നീക്കം. തെരഞ്ഞെടുപ്പ് ജയത്തിനായി മാർക്സിസ്റ്റ് പാർട്ടി ഇത്രയേറെ തരംതാഴാൻ പാടില്ല. വരുന്ന തെരഞ്ഞെടുപ്പുകളിലും സിപിഎം ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 24 മാസത്തിനുള്ളിൽ നടന്ന 25 രാഷ്ട്രീയ കൊലപാതകങ്ങളിൽ പകുതിയും മുഖ്യമന്ത്രിയുടെ ജില്ലയിലാണ്. കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചതായാണു ക്രൈം ബ്യൂറോ കണക്കുകൾ. സർക്കാരിന്റെ നേട്ടമായി പരസ്യങ്ങളിൽ അവകാശപ്പെട്ട മതസൗഹാർദം നേട്ടമാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.