പാലാ: ദീപിക സമൂഹത്തിനു മുന്നിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം സഭ പ്രത്യേകിച്ചു സീറോ മലബാര്‍ സഭ ഏറ്റെടുക്കുന്നുവെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. സഭ എന്നും കര്ഷകരോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന സമ്മേളനവും കര്‍ഷക സംഗമവും പാലാ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ നിധിരീക്കല് മാണിക്കത്തനാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. കൃഷിക്കു മഴ അനുഗ്രഹമായതു പോലെ കര്‍ഷകരുടെ സമ്മേളനത്തിനും മഴ പെയ്ത് അനുഗ്രഹിച്ചിരിക്കുന്നു.
കാര്‍ഷികോത്പന്നങ്ങളുടെ വിലക്കുറവും നാണ്യവിളകളുടെ വിലയിടിവും മൂലം കടക്കെണിയിലായ കര്‍ഷകരെ രക്ഷിക്കാന്‍ ദീപികയോടൊപ്പം എല്ലാ സമുദായ സംഘടനകളും രംഗത്തിറങ്ങണമെന്നു അദ്ദേഹം ആഹ്വാനംചെയ്തു. ദീപിക ഏറ്റെടുത്തിരിക്കുന്ന പോരാട്ടം മുന്നോട്ടുനയിക്കാന്‍ ദീപിക ഫ്രണ്ട്സ് ക്ലബിനോടൊപ്പം ഇന്‍ഫാം, കത്തോലിക്ക കോണ്‍ഗ്രസ്, മറ്റു സംഘടനകള്‍ തുടങ്ങിയവരും കൈകോര്‍ക്കണം. സഭ എന്നും ജനങ്ങള്‍ക്കൊപ്പമാണെന്ന ചിന്തയും സത്യവും കരുപ്പിടിപ്പിക്കാന്‍ നമുക്ക് ഒന്നിച്ചു പോരാടാം. നിധീരിക്കല്‍ മാണി കത്തനാരും ചാവറയച്ചനും ആശീര്‍വദിച്ചു പകര്‍ന്നു നല്കിയ ദീപിക കരുത്തോടെ വളരട്ടെ. ദീപിക എന്നും ശക്തമായ കരങ്ങളിലാണ് നിലനില്ക്കുന്നതില് നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക വിളംബര ജാഥ കേരളത്തിനു വലിയൊരു ദിശാ ബോധമാണ് പകര്‍ന്നത്. കര്‍ഷകരുടെ നീറുന്ന വേദന കേരളത്തിലെ ജനങ്ങളുടെ മനസിലേക്കു പകരാന്‍ സാധിച്ച ദീപിക ഫ്രണ്ട്സ് ക്ലബിനു നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു. ദീപികഫ്രണ്ട്സ് ക്ലബിലൂടെ ദീപികയ്ക്കു ഒരു ഉയിര്ത്തേഴുന്നേല്പ് ഉണ്ടായിരിക്കുന്നു. പല മാധ്യമങ്ങളും സാമ്പത്തിക ലാഭം നോക്കി സ്വാര്ഥമനോഭാവത്തോടെ വാര്‍ത്തകളെ സൃഷ്ടിക്കുമ്പോള്‍ ദീപിക നിസ്വാര്ഥയോടെ കര്‍ഷകരൊടൊപ്പം നിൽക്കുന്നു. മൂല്യബോധത്തിനും സത്യത്തിനും വേണ്ടിയും നിലകൊള്ളുന്നു. സുമനസുകള്‍ ഇതു സ്വന്തമാക്കി സമൂഹസ്നേഹം ഊട്ടിയുറപ്പിക്കണം.
അച്ചടിമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും അവരുടെ ലക്ഷ്യംനേടാന്‍ സംഘടിത ശ്രമം തുടരുകയാണ്. എന്നാല്‍, ഇത്തരം പ്രലോഭനങ്ങളെ അതിജീവിച്ചു സത്യത്തിനും സമുദായ ഐക്യത്തിനും മതേതരത്വത്തിനും ദീപിക ഊന്നല്‍ നല്കുന്നതില് നമുക്ക് അഭിമാനിക്കാം. സാധാരണകാര്‍ക്കും കര്‍ഷകര്‍ക്കും മാത്രമല്ല, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ഒരു കൈത്താങ്ങാണ് ദീപികയെന്നതും അഭിമാനമാണ്. ദീപികയുടെ വളര്‍ച്ചയില്‍ നമുക്കു വലിയൊരു പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. റെജി മനയ്ക്കലേട്ട്, മിജാര്‍ക് കോ ഒാർഡിനേറ്റർ സിറിയക് ചാഴികാടന്, എകെസിസി ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം, ഇന്‍ഫാം ജനറല്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍, തിരുവല്ല അതിരൂപത വികാരി ജനറാൾ മോണ്‍. ചെറിയാന് താഴമണ്‍, ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എകെസിസി വൈസ് പ്രസിഡന്റ് സെലിന് സിജോ, പാലാ സോണ്‍ ഡിഎഫ്സിവനിതാ വിഭാഗം പ്രസിഡന്റ് സാലിയമ്മ ജോളി, കോതമംഗലം സോണ്‍ ഡിഎഫ്സി വനിതാവിഭാഗം പ്രസിഡന്റ് ഷീല രാജു പാലയ്ക്കല്‍, ദീപിക ഡിഎംഡി ഡോ.താര്‍സീസ് ജോസഫ്, ഡിഎഫ്സി ഭാരവാഹികളായ ജിബോയിച്ചന്‍ വടക്കന്‍, റെജി ചാക്കലയ്ക്കല്‍, ടോമി തുരുത്തിക്കര, സി.എല്‍. പിന്റോ, ബേബി ഞെട്ടനാനിക്കല്‍, ജയിംസ് മാങ്കുഴി, പോളി അഗസ്റ്റിന്, പോളി നീലങ്കാവില്‍, ജോര്‍ജ് വട്ടുകുളം, സണ്ണി പുളിങ്കാല, ഡെന്നി തെങ്ങുംപിള്ളി, പി.പി. ബാബു,മാത്യു കുത്താനപ്പള്ളി, അപ്സര ആന്റണി തുടങ്ങിയവര്‍ ആശംസയർപ്പിച്ചു. ഡിഎഫ്സി സംസ്ഥാന ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സ്വാഗതവും ഡിഎഫ്സി പാലാ സോണ്‍ ഡയറക്ടര്‍ ഫാ. സ്കറിയ വേകത്താനം നന്ദിയും പറഞ്ഞു. കാര്‍ഷിക സമൂഹ്യ സേവന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു.
ദീപിക ശിലാക്ഷരം പോലെ: മാര്‍ കല്ലറങ്ങാട്ട്
പാലാ: ദീപിക ദിനപത്രത്തിന്റെ താളുകള്‍ ശിലാക്ഷരം പോലെ നാശമില്ലാത്ത ചരിത്ര സ്മരണികയാണെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന കർഷകസംഗമത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. ദീപിക വായിച്ചും പ്രചരിപ്പിച്ചും വളര്‍ത്തേണ്ടതു സമുദായത്തിന്റെ ഉത്തരവാദിത്വമാണ്. എഴുത്തുകാരന് തുടങ്ങി വയ്ക്കുന്നതു വായനക്കാരനാണു പൂര്‍ത്തിയാക്കുന്നത്. ഓരോ വാര്‍ത്തയും വായനക്കാരന്റെ മനസിലും സമൂഹത്തിലും ചലനം സൃഷ്ടിക്കണം. സത്യത്തിന്റെ തേജസാണ് ദീപികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാ രൂപതയില്‍ ഒരു വീട്ടിൽപോലും ദീപിക പത്രമില്ലാത്ത അവസ്ഥ ഉണ്ടാകരുതെന്നു പറഞ്ഞ ബിഷപ്, കര്‍ഷകനു സമൂഹത്തില്‍ വില കല്പിച്ചു നല്കിയതും ദീപികയാണെന്നു കൂട്ടിച്ചേര്‍ത്തു. മണ്ണില്‍ അധ്വാനിക്കുന്ന വലിയ തറവാട്ടില്‍ ജനിച്ച മാര്‍ ജോര്‍ജ് ആലഞ്ചേരി ദീപികയ്ക്ക് ഊര്‍ജം പകര്‍ന്ന ആത്മീയ പിതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കര്‍ഷകനു കരുത്തായ പത്രം: മാര്‍ അറയ്ക്കല്‍
പാലാ: കാലം കര്‍ഷകനെ മറന്നപ്പോള്‍ കര്‍ഷക സമൂഹത്തിന് അംഗീകാരം നേടിക്കൊടുത്തതും കൃഷി മഹനീയമായ തൊഴിലാണെന്നു തലമുറകളെ പഠിപ്പിച്ചതും ദീപികയാണെന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കൽ. സര്‍ക്കാരുകള്‍ കര്‍ഷകരെ അവഗണിക്കുകയും കാര്‍ഷികമേഖലയെ തിരസ്കരിക്കുകയും ചെയ്തപ്പോഴെല്ലാം കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ദീപിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയ് ജവാന് ജയ് കിസാന്‍ എന്ന മുദ്രവാക്യത്തില്നിന്നു ഭാരതം കര്‍ഷകനെ മറന്നപ്പോള്‍ കര്‍ഷകനാണു നാടിന്റെ നട്ടെല്ലെന്നു പ്രഘോഷിച്ചതും പഠിപ്പിച്ചതും ദീപികയാണ്. കടക്കെണിയിലും വിലത്തകര്‍ച്ചയിലും തകര്‍ന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരാനും ഈ പത്രമേ ഉണ്ടായിരുന്നുള്ളൂ. കര്‍ഷകരെ സംഘടിപ്പിക്കുന്നതിലും കാര്‍ഷിക മേഖലയെ ഉണര്‍ത്തുന്നതിലും ദീപിക നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീപിക മുന്നേറ്റത്തിന്റെ പാതയില്‍: റവ. ഡോ. മാണി പുതിയിടം
പാലാ: സത്യത്തിന്റെ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ദീപിക മുന്നേറ്റത്തിന്റെ പാതയിലാണെന്നു രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. മാണി പുതിയിടം. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദീപിക മറ്റു മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമാണ്. കേരളത്തിലെ നാനാജാതി മതസ്ഥര്‍ക്കു വേണ്ടിയും കര്‍ഷകര്‍ക്കു വേണ്ടിയും പോരാടുന്ന പത്രമാണ് ദീപിക. സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ദിനപത്രം വളരുകയാണ്. ദീപിക ഫ്രണ്ട്സ്ക്ലബ് ദീപികയുടെ വളർച്ചയ്ക്കു വലിയ ചാലകശക്തിയായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
103 വയസിന്റെ തിളക്കവുമായി മത്തായിച്ചേട്ടൻ
പാലാ: നൂറ്റിമൂന്നു വയസിന്റെ അനുഭവങ്ങളും ഓർമകളുമായി ചെന്പിളാവ് വളർകോട് മത്തായിച്ചേട്ടൻ വേദിയിൽ എത്തിയപ്പോൾ സദസിൽ ആവേശം ഉയർന്നു. കാലഘട്ടത്തിന്റെ ചരിത്രത്തിനൊപ്പം മുന്നേറിയ നാടിന്റെ കാരണവരെ ആദരവോടെ സമ്മേളനനഗരിയിലേക്കു തലമുറകൾ വരവേറ്റു.
മുക്കാൽ നൂറ്റാണ്ടിലേറെ മുടങ്ങാതെ ദീപിക വായിക്കുകയും ചരിത്രത്തിന്റെ മഹാസംഭവങ്ങൾക്കു സാക്ഷിയാവുകയും ചെയ്ത ഓർമയുമായാണു മത്തായിച്ചേട്ടൻ എത്തിയത്.
ദീപികയുടെ മഹാസമ്മേളനപതിപ്പ് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽനിന്നു കോപ്പി ഏറ്റുവാങ്ങി പ്രകാശനം ചെയ്തതിനൊപ്പം കർഷകപ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ഇദ്ദേഹമാണ്. രണ്ടാം ലോകമഹായുദ്ധം, സ്വാതന്ത്ര്യസമര പ്രക്ഷോഭം, കർഷക കുടിയേറ്റം, വിമോചന സമരം, കുടിയിറക്കു പ്രക്ഷോഭം തുടങ്ങി ഇന്നലെകളിലെ സംഭവവികാസങ്ങൾക്കെല്ലാം കാതും കണ്ണും കൊടുത്തതിന്റെ അനുഭവങ്ങൾ ഇദ്ദേഹത്തിനു പറയാനുണ്ടായിരുന്നു.
കർഷകർക്കായി എക്കാലവും ശബ്ദിച്ച പത്രമാണു ദീപികയെന്നും കുടിയേറ്റ കർഷകർക്കു സംരക്ഷണ കവചം തീർത്ത മാധ്യമമാണ് ഈ പത്രമെന്നും മത്തായിച്ചേട്ടൻ അനുസ്മരിച്ചു. ദീപികയുടെ നിലനിൽപ്പും വളർച്ചയും കാർഷിക കേരളത്തിന്റെ നാളേയ്ക്കുള്ള പ്രയാണത്തിന് അനിവാര്യമാണെന്നും ദീപികയുടെ പത്രധർമം മറ്റൊരു പത്രത്തിനും അനുകരിക്കാൻ പറ്റാത്തതാണെന്നും ഇദ്ദേഹം പറഞ്ഞു.
സ്ഥാപകപത്രാധിപരുടെ ജന്മനാട്ടിൽനിന്നു ഛായാചിത്ര പ്രയാണം
കുറവിലങ്ങാട്: കർഷകമുന്നേറ്റത്തിന്റെ മാറ്റൊലി മുഴക്കിയ സംഗമത്തിലേക്കു കുറവിലങ്ങാടെത്തിയതു ദീപിക സ്ഥാപക പത്രാധിപരുടെ ഛായാചിത്രവുമായി. ബഹുമുഖപ്രതിഭയും വിദ്യാഭ്യാസ പ്രവർത്തകനും നാടിന്റെ എക്കാലത്തെയും ധീരസന്തതിയുമായ നിധീരിക്കൽ മാണിക്കത്തനാരുടെ ഛായാചിത്രം വഹിച്ചുള്ള റാലി അംഗബലത്തിലും ക്രമീകരണത്തിലും കരുത്തറിയിച്ചു.
പാലാ രൂപത അതിഥ്യമരുളുന്ന റാലിയിലേക്കു വടക്കൻ രൂപതകളിൽനിന്നുള്ളവർ രാവിലെ മുതൽതന്നെ കുറവിലങ്ങാട്ടെത്തിത്തുടങ്ങിയിരുന്നു. തറവാട്ടിലേക്ക് എത്തുന്ന അനുഭവത്തോടെയാണ് തലശേരി, മാനന്തവാടി, താമരശേരി, പാലക്കാട്, തൃശൂർ, ഇരിങ്ങാലക്കുട, എറണാകുളം സോണുകളിൽനിന്നുള്ളവർ കുറവിലങ്ങാട്ടെത്തിയത്. ചെറുതും വലുതുമായ വാഹനങ്ങളിൽ എത്തിച്ചേർന്നവരെ കുറവിലങ്ങാട് സ്നേഹത്തോടെ വരവേറ്റു.
സീറോ മലബാർ സഭയിലെ പ്രഥമ മേജർ ആർക്കിഎപ്പിസ്കോപ്പൽ ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം സന്ദർശിച്ചു കുറവിലങ്ങാട് മുത്തിയമ്മയുടെ സന്നിധിയിൽ പ്രാർഥിച്ചാണ് എല്ലാവരും പാലായിലേക്കു യാത്രതിരിച്ചത്. ആതിഥേയരായ കുറവിലങ്ങാട് യൂണിറ്റിനൊപ്പം കോതനെല്ലൂർ, കടുത്തുരുത്തി, മുട്ടുചിറ റീജണുകളിൽനിന്നുള്ളവരും ഇവരെ സ്വീകരിക്കാനെത്തിയിരുന്നു.
നിധീരിക്കൽ മാണിക്കത്തനാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട മണ്ണിൽനിന്നു കുറവിലങ്ങാട് ആർച്ച്ഡീക്കൻ തീർഥാടന പള്ളി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ഛായാചിത്രപ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു. ഡിഎഫ്സി കുറവിലങ്ങാട് റീജൺ പ്രസിഡന്റ് വി.എം ജോസഫ് വട്ടത്തോട്ടത്തിൽ പതാക ഏറ്റുവാങ്ങി. ഡിഎഫ്സി റീജണൽ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി പ്രസംഗിച്ചു. തലശേരി, മാനന്തവാടി, താമരശേരി, പാലക്കാട്, തൃശൂർ, ഇരിങ്ങാലക്കുട, എറണാകുളം സോണുകളിൽനിന്നെത്തിയ നൂറുകണക്കിനു കർഷകരും വൈദികരും പങ്കെടുത്തു. ഡിഎഫ്സി ഭാരവാഹികളും വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികളും നേതൃത്വം നൽകി.
നീധിരിക്കൽ മാണിക്കത്തനാരുടെ ദീപ്തസ്മരണകളിരന്പിയാർത്ത സമ്മേളന നഗറിനും മാണിക്കത്തനാരുടെ പേരാണ് നൽകിയിരുന്നത്.
കാര്‍ഷികോത്പന്നങ്ങളുടെ വിലക്കുറവും നാണ്യവിളകളുടെ വിലയിടിവും മൂലം കടക്കെണിയിലായ കര്‍ഷകരെ രക്ഷിക്കാന്‍ ദീപികയോടൊപ്പം എല്ലാ സമുദായ സംഘടനകളും രംഗത്തിറങ്ങണമെന്നു അദ്ദേഹം ആഹ്വാനംചെയ്തു. ദീപിക ഏറ്റെടുത്തിരിക്കുന്ന പോരാട്ടം മുന്നോട്ടുനയിക്കാന്‍ ദീപിക ഫ്രണ്ട്സ് ക്ലബിനോടൊപ്പം ഇന്‍ഫാം, കത്തോലിക്ക കോണ്‍ഗ്രസ്, മറ്റു സംഘടനകള്‍ തുടങ്ങിയവരും കൈകോര്‍ക്കണം. സഭ എന്നും ജനങ്ങള്‍ക്കൊപ്പമാണെന്ന ചിന്തയും സത്യവും കരുപ്പിടിപ്പിക്കാന്‍ നമുക്ക് ഒന്നിച്ചു പോരാടാം. നിധീരിക്കല്‍ മാണി കത്തനാരും ചാവറയച്ചനും ആശീര്‍വദിച്ചു പകര്‍ന്നു നല്കിയ ദീപിക കരുത്തോടെ വളരട്ടെ. ദീപിക എന്നും ശക്തമായ കരങ്ങളിലാണ് നിലനില്ക്കുന്നതില് നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക വിളംബര ജാഥ കേരളത്തിനു വലിയൊരു ദിശാ ബോധമാണ് പകര്‍ന്നത്. കര്‍ഷകരുടെ നീറുന്ന വേദന കേരളത്തിലെ ജനങ്ങളുടെ മനസിലേക്കു പകരാന്‍ സാധിച്ച ദീപിക ഫ്രണ്ട്സ് ക്ലബിനു നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു. ദീപികഫ്രണ്ട്സ് ക്ലബിലൂടെ ദീപികയ്ക്കു ഒരു ഉയിര്ത്തേഴുന്നേല്പ് ഉണ്ടായിരിക്കുന്നു. പല മാധ്യമങ്ങളും സാമ്പത്തിക ലാഭം നോക്കി സ്വാര്ഥമനോഭാവത്തോടെ വാര്‍ത്തകളെ സൃഷ്ടിക്കുമ്പോള്‍ ദീപിക നിസ്വാര്ഥയോടെ കര്‍ഷകരൊടൊപ്പം നിൽക്കുന്നു. മൂല്യബോധത്തിനും സത്യത്തിനും വേണ്ടിയും നിലകൊള്ളുന്നു. സുമനസുകള്‍ ഇതു സ്വന്തമാക്കി സമൂഹസ്നേഹം ഊട്ടിയുറപ്പിക്കണം.
അച്ചടിമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും അവരുടെ ലക്ഷ്യംനേടാന്‍ സംഘടിത ശ്രമം തുടരുകയാണ്. എന്നാല്‍, ഇത്തരം പ്രലോഭനങ്ങളെ അതിജീവിച്ചു സത്യത്തിനും സമുദായ ഐക്യത്തിനും മതേതരത്വത്തിനും ദീപിക ഊന്നല്‍ നല്കുന്നതില് നമുക്ക് അഭിമാനിക്കാം. സാധാരണകാര്‍ക്കും കര്‍ഷകര്‍ക്കും മാത്രമല്ല, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ഒരു കൈത്താങ്ങാണ് ദീപികയെന്നതും അഭിമാനമാണ്. ദീപികയുടെ വളര്‍ച്ചയില്‍ നമുക്കു വലിയൊരു പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. റെജി മനയ്ക്കലേട്ട്, മിജാര്‍ക് കോ ഒാർഡിനേറ്റർ സിറിയക് ചാഴികാടന്, എകെസിസി ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം, ഇന്‍ഫാം ജനറല്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍, തിരുവല്ല അതിരൂപത വികാരി ജനറാൾ മോണ്‍. ചെറിയാന് താഴമണ്‍, ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എകെസിസി വൈസ് പ്രസിഡന്റ് സെലിന് സിജോ, പാലാ സോണ്‍ ഡിഎഫ്സിവനിതാ വിഭാഗം പ്രസിഡന്റ് സാലിയമ്മ ജോളി, കോതമംഗലം സോണ്‍ ഡിഎഫ്സി വനിതാവിഭാഗം പ്രസിഡന്റ് ഷീല രാജു പാലയ്ക്കല്‍, ദീപിക ഡിഎംഡി ഡോ.താര്‍സീസ് ജോസഫ്, ഡിഎഫ്സി ഭാരവാഹികളായ ജിബോയിച്ചന്‍ വടക്കന്‍, റെജി ചാക്കലയ്ക്കല്‍, ടോമി തുരുത്തിക്കര, സി.എല്‍. പിന്റോ, ബേബി ഞെട്ടനാനിക്കല്‍, ജയിംസ് മാങ്കുഴി, പോളി അഗസ്റ്റിന്, പോളി നീലങ്കാവില്‍, ജോര്‍ജ് വട്ടുകുളം, സണ്ണി പുളിങ്കാല, ഡെന്നി തെങ്ങുംപിള്ളി, പി.പി. ബാബു,മാത്യു കുത്താനപ്പള്ളി, അപ്സര ആന്റണി തുടങ്ങിയവര്‍ ആശംസയർപ്പിച്ചു. ഡിഎഫ്സി സംസ്ഥാന ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സ്വാഗതവും ഡിഎഫ്സി പാലാ സോണ്‍ ഡയറക്ടര്‍ ഫാ. സ്കറിയ വേകത്താനം നന്ദിയും പറഞ്ഞു. കാര്‍ഷിക സമൂഹ്യ സേവന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു.
ദീപിക ശിലാക്ഷരം പോലെ: മാര്‍ കല്ലറങ്ങാട്ട്
പാലാ: ദീപിക ദിനപത്രത്തിന്റെ താളുകള്‍ ശിലാക്ഷരം പോലെ നാശമില്ലാത്ത ചരിത്ര സ്മരണികയാണെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന കർഷകസംഗമത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. ദീപിക വായിച്ചും പ്രചരിപ്പിച്ചും വളര്‍ത്തേണ്ടതു സമുദായത്തിന്റെ ഉത്തരവാദിത്വമാണ്. എഴുത്തുകാരന് തുടങ്ങി വയ്ക്കുന്നതു വായനക്കാരനാണു പൂര്‍ത്തിയാക്കുന്നത്. ഓരോ വാര്‍ത്തയും വായനക്കാരന്റെ മനസിലും സമൂഹത്തിലും ചലനം സൃഷ്ടിക്കണം. സത്യത്തിന്റെ തേജസാണ് ദീപികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാ രൂപതയില്‍ ഒരു വീട്ടിൽപോലും ദീപിക പത്രമില്ലാത്ത അവസ്ഥ ഉണ്ടാകരുതെന്നു പറഞ്ഞ ബിഷപ്, കര്‍ഷകനു സമൂഹത്തില്‍ വില കല്പിച്ചു നല്കിയതും ദീപികയാണെന്നു കൂട്ടിച്ചേര്‍ത്തു. മണ്ണില്‍ അധ്വാനിക്കുന്ന വലിയ തറവാട്ടില്‍ ജനിച്ച മാര്‍ ജോര്‍ജ് ആലഞ്ചേരി ദീപികയ്ക്ക് ഊര്‍ജം പകര്‍ന്ന ആത്മീയ പിതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കര്‍ഷകനു കരുത്തായ പത്രം: മാര്‍ അറയ്ക്കല്‍
പാലാ: കാലം കര്‍ഷകനെ മറന്നപ്പോള്‍ കര്‍ഷക സമൂഹത്തിന് അംഗീകാരം നേടിക്കൊടുത്തതും കൃഷി മഹനീയമായ തൊഴിലാണെന്നു തലമുറകളെ പഠിപ്പിച്ചതും ദീപികയാണെന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കൽ. സര്‍ക്കാരുകള്‍ കര്‍ഷകരെ അവഗണിക്കുകയും കാര്‍ഷികമേഖലയെ തിരസ്കരിക്കുകയും ചെയ്തപ്പോഴെല്ലാം കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ദീപിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയ് ജവാന് ജയ് കിസാന്‍ എന്ന മുദ്രവാക്യത്തില്നിന്നു ഭാരതം കര്‍ഷകനെ മറന്നപ്പോള്‍ കര്‍ഷകനാണു നാടിന്റെ നട്ടെല്ലെന്നു പ്രഘോഷിച്ചതും പഠിപ്പിച്ചതും ദീപികയാണ്. കടക്കെണിയിലും വിലത്തകര്‍ച്ചയിലും തകര്‍ന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരാനും ഈ പത്രമേ ഉണ്ടായിരുന്നുള്ളൂ. കര്‍ഷകരെ സംഘടിപ്പിക്കുന്നതിലും കാര്‍ഷിക മേഖലയെ ഉണര്‍ത്തുന്നതിലും ദീപിക നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീപിക മുന്നേറ്റത്തിന്റെ പാതയില്‍: റവ. ഡോ. മാണി പുതിയിടം
പാലാ: സത്യത്തിന്റെ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ദീപിക മുന്നേറ്റത്തിന്റെ പാതയിലാണെന്നു രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. മാണി പുതിയിടം. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദീപിക മറ്റു മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമാണ്. കേരളത്തിലെ നാനാജാതി മതസ്ഥര്‍ക്കു വേണ്ടിയും കര്‍ഷകര്‍ക്കു വേണ്ടിയും പോരാടുന്ന പത്രമാണ് ദീപിക. സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ദിനപത്രം വളരുകയാണ്. ദീപിക ഫ്രണ്ട്സ്ക്ലബ് ദീപികയുടെ വളർച്ചയ്ക്കു വലിയ ചാലകശക്തിയായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
103 വയസിന്റെ തിളക്കവുമായി മത്തായിച്ചേട്ടൻ
പാലാ: നൂറ്റിമൂന്നു വയസിന്റെ അനുഭവങ്ങളും ഓർമകളുമായി ചെന്പിളാവ് വളർകോട് മത്തായിച്ചേട്ടൻ വേദിയിൽ എത്തിയപ്പോൾ സദസിൽ ആവേശം ഉയർന്നു. കാലഘട്ടത്തിന്റെ ചരിത്രത്തിനൊപ്പം മുന്നേറിയ നാടിന്റെ കാരണവരെ ആദരവോടെ സമ്മേളനനഗരിയിലേക്കു തലമുറകൾ വരവേറ്റു.
മുക്കാൽ നൂറ്റാണ്ടിലേറെ മുടങ്ങാതെ ദീപിക വായിക്കുകയും ചരിത്രത്തിന്റെ മഹാസംഭവങ്ങൾക്കു സാക്ഷിയാവുകയും ചെയ്ത ഓർമയുമായാണു മത്തായിച്ചേട്ടൻ എത്തിയത്.
ദീപികയുടെ മഹാസമ്മേളനപതിപ്പ് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽനിന്നു കോപ്പി ഏറ്റുവാങ്ങി പ്രകാശനം ചെയ്തതിനൊപ്പം കർഷകപ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ഇദ്ദേഹമാണ്. രണ്ടാം ലോകമഹായുദ്ധം, സ്വാതന്ത്ര്യസമര പ്രക്ഷോഭം, കർഷക കുടിയേറ്റം, വിമോചന സമരം, കുടിയിറക്കു പ്രക്ഷോഭം തുടങ്ങി ഇന്നലെകളിലെ സംഭവവികാസങ്ങൾക്കെല്ലാം കാതും കണ്ണും കൊടുത്തതിന്റെ അനുഭവങ്ങൾ ഇദ്ദേഹത്തിനു പറയാനുണ്ടായിരുന്നു.
കർഷകർക്കായി എക്കാലവും ശബ്ദിച്ച പത്രമാണു ദീപികയെന്നും കുടിയേറ്റ കർഷകർക്കു സംരക്ഷണ കവചം തീർത്ത മാധ്യമമാണ് ഈ പത്രമെന്നും മത്തായിച്ചേട്ടൻ അനുസ്മരിച്ചു. ദീപികയുടെ നിലനിൽപ്പും വളർച്ചയും കാർഷിക കേരളത്തിന്റെ നാളേയ്ക്കുള്ള പ്രയാണത്തിന് അനിവാര്യമാണെന്നും ദീപികയുടെ പത്രധർമം മറ്റൊരു പത്രത്തിനും അനുകരിക്കാൻ പറ്റാത്തതാണെന്നും ഇദ്ദേഹം പറഞ്ഞു.
സ്ഥാപകപത്രാധിപരുടെ ജന്മനാട്ടിൽനിന്നു ഛായാചിത്ര പ്രയാണം
കുറവിലങ്ങാട്: കർഷകമുന്നേറ്റത്തിന്റെ മാറ്റൊലി മുഴക്കിയ സംഗമത്തിലേക്കു കുറവിലങ്ങാടെത്തിയതു ദീപിക സ്ഥാപക പത്രാധിപരുടെ ഛായാചിത്രവുമായി. ബഹുമുഖപ്രതിഭയും വിദ്യാഭ്യാസ പ്രവർത്തകനും നാടിന്റെ എക്കാലത്തെയും ധീരസന്തതിയുമായ നിധീരിക്കൽ മാണിക്കത്തനാരുടെ ഛായാചിത്രം വഹിച്ചുള്ള റാലി അംഗബലത്തിലും ക്രമീകരണത്തിലും കരുത്തറിയിച്ചു.
പാലാ രൂപത അതിഥ്യമരുളുന്ന റാലിയിലേക്കു വടക്കൻ രൂപതകളിൽനിന്നുള്ളവർ രാവിലെ മുതൽതന്നെ കുറവിലങ്ങാട്ടെത്തിത്തുടങ്ങിയിരുന്നു. തറവാട്ടിലേക്ക് എത്തുന്ന അനുഭവത്തോടെയാണ് തലശേരി, മാനന്തവാടി, താമരശേരി, പാലക്കാട്, തൃശൂർ, ഇരിങ്ങാലക്കുട, എറണാകുളം സോണുകളിൽനിന്നുള്ളവർ കുറവിലങ്ങാട്ടെത്തിയത്. ചെറുതും വലുതുമായ വാഹനങ്ങളിൽ എത്തിച്ചേർന്നവരെ കുറവിലങ്ങാട് സ്നേഹത്തോടെ വരവേറ്റു.
സീറോ മലബാർ സഭയിലെ പ്രഥമ മേജർ ആർക്കിഎപ്പിസ്കോപ്പൽ ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം സന്ദർശിച്ചു കുറവിലങ്ങാട് മുത്തിയമ്മയുടെ സന്നിധിയിൽ പ്രാർഥിച്ചാണ് എല്ലാവരും പാലായിലേക്കു യാത്രതിരിച്ചത്. ആതിഥേയരായ കുറവിലങ്ങാട് യൂണിറ്റിനൊപ്പം കോതനെല്ലൂർ, കടുത്തുരുത്തി, മുട്ടുചിറ റീജണുകളിൽനിന്നുള്ളവരും ഇവരെ സ്വീകരിക്കാനെത്തിയിരുന്നു.
നിധീരിക്കൽ മാണിക്കത്തനാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട മണ്ണിൽനിന്നു കുറവിലങ്ങാട് ആർച്ച്ഡീക്കൻ തീർഥാടന പള്ളി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ഛായാചിത്രപ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു. ഡിഎഫ്സി കുറവിലങ്ങാട് റീജൺ പ്രസിഡന്റ് വി.എം ജോസഫ് വട്ടത്തോട്ടത്തിൽ പതാക ഏറ്റുവാങ്ങി. ഡിഎഫ്സി റീജണൽ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി പ്രസംഗിച്ചു. തലശേരി, മാനന്തവാടി, താമരശേരി, പാലക്കാട്, തൃശൂർ, ഇരിങ്ങാലക്കുട, എറണാകുളം സോണുകളിൽനിന്നെത്തിയ നൂറുകണക്കിനു കർഷകരും വൈദികരും പങ്കെടുത്തു. ഡിഎഫ്സി ഭാരവാഹികളും വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികളും നേതൃത്വം നൽകി.
നീധിരിക്കൽ മാണിക്കത്തനാരുടെ ദീപ്തസ്മരണകളിരന്പിയാർത്ത സമ്മേളന നഗറിനും മാണിക്കത്തനാരുടെ പേരാണ് നൽകിയിരുന്നത്.