കോഴിക്കോട്: സംസ്ഥാനത്ത് 12 പേരുടെ മരണത്തിനിടയാക്കിയ നിപ്പാവൈറസ്ബാധ നിയന്ത്രണവിധേയമായെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലേക്ക് അയച്ച 40 സാമ്പിളുകളില്‍ ഒന്നുമാത്രമാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് രോഗം നിയന്ത്രണവിധേയമായതിന്റെ സൂചനകളാണ്. എങ്കിലും നിപ്പാവൈറസ് ബാധയെ നിസാരവത്കരിക്കുന്നില്ല. ഇപ്പോഴും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
നിപ്പാ വൈറസ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ പട്ടിക തയാറാക്കിവരികയാണ്. വിദൂരബന്ധം ഉള്ളവരെ പോലും കണ്ടെത്താനാണ് ശ്രമിക്കുന്നത്. വൈറസ്ബാധയുടെ ലക്ഷണത്തോടെ ആദ്യം മരിച്ച സാബിത്തുമായി ബന്ധപ്പെട്ടവരെയും പരിശോധിക്കും .
അതേസമയം, നിപ്പാ രോഗത്തിന് ഫലപ്രദമെന്നു കണ്ടെത്തിയ ഓസ്ട്രേലിയൻ മരുന്ന് കോഴിക്കോട്ട് എത്തിച്ചു. ഓസ്ട്രേലിയയിൽ 12 പേരില്‍ പരീക്ഷിച്ച് വിജയിച്ച ചെയ്ത ഓസ്ട്രേലിയന്‍ ഹ്യൂമൻ മോണോക്ലോണല്‍ ആന്റി ബോഡി എം 102.4 എന്ന മരുന്നാണ് എത്തിച്ചത്. 50 ഡോസാണ് എത്തിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടന(ഡബ്ലുഎച്ച്ഒ)യും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചു(ഐസിഎംആര്‍)മാണ് മരുന്ന് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതുവരെ മലേഷ്യയില്‍നിന്നുള്ള റൈബവൈറിന്‍ ടാബ്ലെറ്റാണു രോഗികള്‍ക്ക് നല്‍കിയിരുന്നത്. ഇത് പൂര്‍ണമായും ഫലപ്രദമല്ലാത്തതിനാലാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് എത്തിച്ചത്.
നിപ്പാ വൈറസ് ബാധയെ രണ്ടാമത്തെ മരണത്തിലൂടെ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞതിലൂടെ ലോകത്തിനുതന്നെ മാതൃകയാണ് ആരോഗ്യവകുപ്പെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. നിപ്പാ വൈറസിനെതിരേയുള്ള പ്രതിരോധമരുന്ന് കേരളത്തില്‍ത്തന്നെ വികസിപ്പിച്ചെടുക്കാനുളള ഗവേഷണം നടത്തും. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ പിന്തുണയോടെയും അമേരിക്കയിലെ ഡ്യൂക് യൂണിവേഴ്സിറ്റിയിലെ മലയാളിയായ മനോജ് മോഹന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുടെ സഹകരണത്തോടെയും ഗവേഷണം നടത്തും. വൈറസ് ബാധ പകരാതിരിക്കാനുള്ള മാസ്ക്, കിറ്റുകള്‍, പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് (പിപിഇ) എന്നിവ ആവശ്യത്തിനുണ്ട്. പിപിഇ ഇനിയും ആവശ്യമായതിനാല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ കമ്പനികളുമായി ബന്ധപ്പെട്ട് ഇവ എത്തിക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വൈറോളജി റിസര്‍ച്ച് സെന്റര്‍ ആരംഭിക്കും. അതിനു മുമ്പ് ചെറിയ ലാബുകള്‍ കോഴിക്കോട്ടും ആലപ്പുഴയിലും ആരംഭിക്കും. നിപ്പാവൈറസ് പ്രതിരോധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹോമിയോ മരുന്നുകള്‍ കൊടുക്കേണ്ടെന്നു പറഞ്ഞിട്ടില്ല. നിപ്പാ വൈറസ് ബാധയുടെ ലക്ഷണമുള്ളവര്‍ക്ക് കൊടുക്കേണ്ടെന്നാണ് നിര്‍ദേശിച്ചത്. പേരാമ്പ്രയിലും പരിസരങ്ങളിലും ഹോമിയോ ഡോക്ടര്‍മാര്‍ക്കും പ്രതിനിധികള്‍ക്കും പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യാം. സന്നദ്ധസംഘടനകള്‍ വിതരണം നടത്തരുത്. സോഷ്യല്‍ മീഡിയ വഴി കള്ളം പ്രചരിപ്പിക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഉറവിടം പ്രാണിതീനി വവ്വാലുകളല്ലെന്നു റിപ്പോർട്ട്
കോഴിക്കോട്: നിപ്പാ വൈറസ് ബാധയ്ക്ക് കാരണം കിണറ്റിൽ കണ്ടെത്തിയ പ്രാണിതീ നി വവ്വാലുകളല്ലെന്ന് പരിശോധനാഫലം. ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസി(എന്‍ഐഎസ്എച്ച്എഡി)ലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മറ്റു മൃഗങ്ങളുടെ സാമ്പിളുകളിലും വൈറസ് ബാധ കണ്ടെത്തിയില്ല. നിപ്പാ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലെ മൂന്നു വവ്വാലുകളുടെ രക്തസാമ്പിളുകളാണ് ഭോപ്പാലിലേക്കയച്ചത്. കൂടാതെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ എട്ട് പന്നി, അഞ്ചു കന്നുകാലി, അഞ്ച് ആട് എന്നിവയിൽ നിന്നുള്ള 21 സാമ്പിളുകളും അയച്ചു. ഇവയിലൊന്നും വൈറസ് കണ്ടെത്താനായിട്ടില്ലെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലുള്ളത്.
പഴങ്ങള്‍ ഭക്ഷിക്കുന്ന വലിയ വവ്വാലുകളുടെ രക്തത്തിന്റെയും വിസര്‍ജ്യത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചു വരികയാണ്. പ്രദേശത്തെ മരത്തിനു മുകളിലുള്ള വവ്വാലുകളുടെ പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കുമിടയിലുള്ള കാഷ്ഠവും മൂത്രവുമാണ് ശേഖരിക്കുന്നത്. ശ്രമം കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചിരുന്നുവെങ്കിലും മഴ തടസമായി. വീണ്ടും ഇവ ശേഖരിച്ച് തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ വിമാനത്തില്‍ നേരിട്ട് ഭോപാലില്‍ എത്തിക്കും.
സൂപ്പിക്കടയിലെ വീട്ടിലെ കിണറ്റിലുണ്ടായിരുന്ന വവ്വാലുകള്‍ മുഖേനയായിരിക്കില്ല നിപ്പാ രോഗം പടര്‍ന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ്. ഹോനപ്പഗോല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രദേശത്തുള്ള ഒരു മൃഗത്തില്പോലും നിപ്പാ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍. ശശിയും അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ആദ്യഫലം പുറത്തുവന്നത്.
നിപ്പാ വൈറസ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ പട്ടിക തയാറാക്കിവരികയാണ്. വിദൂരബന്ധം ഉള്ളവരെ പോലും കണ്ടെത്താനാണ് ശ്രമിക്കുന്നത്. വൈറസ്ബാധയുടെ ലക്ഷണത്തോടെ ആദ്യം മരിച്ച സാബിത്തുമായി ബന്ധപ്പെട്ടവരെയും പരിശോധിക്കും .
അതേസമയം, നിപ്പാ രോഗത്തിന് ഫലപ്രദമെന്നു കണ്ടെത്തിയ ഓസ്ട്രേലിയൻ മരുന്ന് കോഴിക്കോട്ട് എത്തിച്ചു. ഓസ്ട്രേലിയയിൽ 12 പേരില്‍ പരീക്ഷിച്ച് വിജയിച്ച ചെയ്ത ഓസ്ട്രേലിയന്‍ ഹ്യൂമൻ മോണോക്ലോണല്‍ ആന്റി ബോഡി എം 102.4 എന്ന മരുന്നാണ് എത്തിച്ചത്. 50 ഡോസാണ് എത്തിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടന(ഡബ്ലുഎച്ച്ഒ)യും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചു(ഐസിഎംആര്‍)മാണ് മരുന്ന് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതുവരെ മലേഷ്യയില്‍നിന്നുള്ള റൈബവൈറിന്‍ ടാബ്ലെറ്റാണു രോഗികള്‍ക്ക് നല്‍കിയിരുന്നത്. ഇത് പൂര്‍ണമായും ഫലപ്രദമല്ലാത്തതിനാലാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് എത്തിച്ചത്.
നിപ്പാ വൈറസ് ബാധയെ രണ്ടാമത്തെ മരണത്തിലൂടെ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞതിലൂടെ ലോകത്തിനുതന്നെ മാതൃകയാണ് ആരോഗ്യവകുപ്പെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. നിപ്പാ വൈറസിനെതിരേയുള്ള പ്രതിരോധമരുന്ന് കേരളത്തില്‍ത്തന്നെ വികസിപ്പിച്ചെടുക്കാനുളള ഗവേഷണം നടത്തും. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ പിന്തുണയോടെയും അമേരിക്കയിലെ ഡ്യൂക് യൂണിവേഴ്സിറ്റിയിലെ മലയാളിയായ മനോജ് മോഹന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുടെ സഹകരണത്തോടെയും ഗവേഷണം നടത്തും. വൈറസ് ബാധ പകരാതിരിക്കാനുള്ള മാസ്ക്, കിറ്റുകള്‍, പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് (പിപിഇ) എന്നിവ ആവശ്യത്തിനുണ്ട്. പിപിഇ ഇനിയും ആവശ്യമായതിനാല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ കമ്പനികളുമായി ബന്ധപ്പെട്ട് ഇവ എത്തിക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വൈറോളജി റിസര്‍ച്ച് സെന്റര്‍ ആരംഭിക്കും. അതിനു മുമ്പ് ചെറിയ ലാബുകള്‍ കോഴിക്കോട്ടും ആലപ്പുഴയിലും ആരംഭിക്കും. നിപ്പാവൈറസ് പ്രതിരോധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹോമിയോ മരുന്നുകള്‍ കൊടുക്കേണ്ടെന്നു പറഞ്ഞിട്ടില്ല. നിപ്പാ വൈറസ് ബാധയുടെ ലക്ഷണമുള്ളവര്‍ക്ക് കൊടുക്കേണ്ടെന്നാണ് നിര്‍ദേശിച്ചത്. പേരാമ്പ്രയിലും പരിസരങ്ങളിലും ഹോമിയോ ഡോക്ടര്‍മാര്‍ക്കും പ്രതിനിധികള്‍ക്കും പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യാം. സന്നദ്ധസംഘടനകള്‍ വിതരണം നടത്തരുത്. സോഷ്യല്‍ മീഡിയ വഴി കള്ളം പ്രചരിപ്പിക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഉറവിടം പ്രാണിതീനി വവ്വാലുകളല്ലെന്നു റിപ്പോർട്ട്
കോഴിക്കോട്: നിപ്പാ വൈറസ് ബാധയ്ക്ക് കാരണം കിണറ്റിൽ കണ്ടെത്തിയ പ്രാണിതീ നി വവ്വാലുകളല്ലെന്ന് പരിശോധനാഫലം. ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസി(എന്‍ഐഎസ്എച്ച്എഡി)ലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മറ്റു മൃഗങ്ങളുടെ സാമ്പിളുകളിലും വൈറസ് ബാധ കണ്ടെത്തിയില്ല. നിപ്പാ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലെ മൂന്നു വവ്വാലുകളുടെ രക്തസാമ്പിളുകളാണ് ഭോപ്പാലിലേക്കയച്ചത്. കൂടാതെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ എട്ട് പന്നി, അഞ്ചു കന്നുകാലി, അഞ്ച് ആട് എന്നിവയിൽ നിന്നുള്ള 21 സാമ്പിളുകളും അയച്ചു. ഇവയിലൊന്നും വൈറസ് കണ്ടെത്താനായിട്ടില്ലെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലുള്ളത്.
പഴങ്ങള്‍ ഭക്ഷിക്കുന്ന വലിയ വവ്വാലുകളുടെ രക്തത്തിന്റെയും വിസര്‍ജ്യത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചു വരികയാണ്. പ്രദേശത്തെ മരത്തിനു മുകളിലുള്ള വവ്വാലുകളുടെ പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കുമിടയിലുള്ള കാഷ്ഠവും മൂത്രവുമാണ് ശേഖരിക്കുന്നത്. ശ്രമം കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചിരുന്നുവെങ്കിലും മഴ തടസമായി. വീണ്ടും ഇവ ശേഖരിച്ച് തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ വിമാനത്തില്‍ നേരിട്ട് ഭോപാലില്‍ എത്തിക്കും.
സൂപ്പിക്കടയിലെ വീട്ടിലെ കിണറ്റിലുണ്ടായിരുന്ന വവ്വാലുകള്‍ മുഖേനയായിരിക്കില്ല നിപ്പാ രോഗം പടര്‍ന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ്. ഹോനപ്പഗോല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രദേശത്തുള്ള ഒരു മൃഗത്തില്പോലും നിപ്പാ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍. ശശിയും അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ആദ്യഫലം പുറത്തുവന്നത്.