പാലാ: സൃഷ്ടിയുടെ തുടക്കവും ചൈതന്യവും മണ്ണിലാണ്. മണ്ണിലെ അധ്വാനത്തിന്റെ ഫലമാണ് പ്രകൃതിയുടെ വിഭവങ്ങൾ. കർഷകമക്കളുടെ വിയർപ്പുവീണു കുതിർന്ന മണ്ണുകൊണ്ടു വരച്ച ചിത്രങ്ങൾ ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഇന്നു പാലായിൽ നടക്കുന്ന കർഷക മഹാസമ്മേളനത്തിൽ ശ്രദ്ധാകേന്ദ്രമാകും. മണ്ണിന്റെ മണവും കർഷകന്റെ അധ്വാനവും സ്വപ്നവും കണ്ണീരുമെല്ലാം സമന്വയിപ്പിച്ച് തലശേരി രൂപതയിലെ ചെട്ടിയാംപറന്പ് ഇടവക വികാരി ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മണ്ചിത്രങ്ങൾ തയാറാക്കിയിട്ടുള്ളത്.
മണ്ണിര എന്ന പേരിൽ സമ്മേളനനഗറിൽ ഒരുക്കുന്ന ചിത്രപ്രദർശനത്തിൽ കുടിയേറ്റവും കാർഷിക വിളകൾക്കും കർഷകർക്കും നേരേയുള്ള വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയിടം കണ്ണീർപ്പറന്പായി മാറുന്നതും റബർ കർഷകരുടെ നൊന്പരങ്ങളും രാഷ്ട്രീയക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ ചതിയിൽപ്പെടുന്ന കർഷകരും വിഷയമാകുന്നു. ആധുനിക ലോകത്തിന്റെ ഗതിവിഗതികളിൽ വ്യാപൃതനാകുന്പോഴും മനുഷ്യൻ മണ്ണിനെ മറക്കരുതെന്ന സന്ദേശമാണ് ഇവ നല്കുന്നത്. അക്ഷരങ്ങൾ കൊണ്ട് ജനതയ്ക്കു വേണ്ടി ദീപിക നടത്തുന്ന പോരാട്ടവും ചിത്രപ്രദർശനത്തിൽ ഇതിവൃത്തമാകുന്നു.
മണ്ണിര കർഷകന്റെ ഏറ്റവും നല്ല സൃഹൃത്താണ്, എന്നാൽ കർഷകൻ ഇന്ന് മണ്ണിലെ ഇരയെന്ന ദുഃഖകരമായ അവസ്ഥയും ചിത്രപ്രദർശനത്തിലൂടെ വെളിപ്പെടുത്തുന്നുണ്ടെന്ന് ഫാ. മനോജ് ഒറ്റപ്ലാക്കൽ പറഞ്ഞു. വിവിധ നിറങ്ങളിലുള്ള മണ്ണുപയോഗിച്ചാണ് തുണി കാൻവാസിൽ ഫാ. മനോജ് ചിത്രങ്ങൾവരയ്ക്കുന്നത്. തലശേരി രൂപത ആർട്ട് ഫോറത്തിന്റെ ഡയറക്ടറാണ് ഫാ. മനോജ്. കാർഷികവൃത്തിയെന്നത് പഴമക്കാരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും യുവതലമുറയും കൃഷിയെ പോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നുമുള്ള സന്ദേശം "കുടിയേറ്റം' എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. മികച്ച കളിമണ്ശില്പി കൂടിയായ ഫാ. മനോജ് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നു നിരവധി പുരസ്കാരങ്ങൾ നേടിയി
ട്ടുണ്ട്.
ബിജു കൂട്ടപ്ലാക്കൽ
മണ്ണിര എന്ന പേരിൽ സമ്മേളനനഗറിൽ ഒരുക്കുന്ന ചിത്രപ്രദർശനത്തിൽ കുടിയേറ്റവും കാർഷിക വിളകൾക്കും കർഷകർക്കും നേരേയുള്ള വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയിടം കണ്ണീർപ്പറന്പായി മാറുന്നതും റബർ കർഷകരുടെ നൊന്പരങ്ങളും രാഷ്ട്രീയക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ ചതിയിൽപ്പെടുന്ന കർഷകരും വിഷയമാകുന്നു. ആധുനിക ലോകത്തിന്റെ ഗതിവിഗതികളിൽ വ്യാപൃതനാകുന്പോഴും മനുഷ്യൻ മണ്ണിനെ മറക്കരുതെന്ന സന്ദേശമാണ് ഇവ നല്കുന്നത്. അക്ഷരങ്ങൾ കൊണ്ട് ജനതയ്ക്കു വേണ്ടി ദീപിക നടത്തുന്ന പോരാട്ടവും ചിത്രപ്രദർശനത്തിൽ ഇതിവൃത്തമാകുന്നു.
മണ്ണിര കർഷകന്റെ ഏറ്റവും നല്ല സൃഹൃത്താണ്, എന്നാൽ കർഷകൻ ഇന്ന് മണ്ണിലെ ഇരയെന്ന ദുഃഖകരമായ അവസ്ഥയും ചിത്രപ്രദർശനത്തിലൂടെ വെളിപ്പെടുത്തുന്നുണ്ടെന്ന് ഫാ. മനോജ് ഒറ്റപ്ലാക്കൽ പറഞ്ഞു. വിവിധ നിറങ്ങളിലുള്ള മണ്ണുപയോഗിച്ചാണ് തുണി കാൻവാസിൽ ഫാ. മനോജ് ചിത്രങ്ങൾവരയ്ക്കുന്നത്. തലശേരി രൂപത ആർട്ട് ഫോറത്തിന്റെ ഡയറക്ടറാണ് ഫാ. മനോജ്. കാർഷികവൃത്തിയെന്നത് പഴമക്കാരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും യുവതലമുറയും കൃഷിയെ പോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നുമുള്ള സന്ദേശം "കുടിയേറ്റം' എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. മികച്ച കളിമണ്ശില്പി കൂടിയായ ഫാ. മനോജ് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നു നിരവധി പുരസ്കാരങ്ങൾ നേടിയി
ട്ടുണ്ട്.
ബിജു കൂട്ടപ്ലാക്കൽ