തിരുവനന്തപുരം: വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് പുറപ്പെടുവിച്ച 31 സർക്കുലറുകൾ ഇപ്പോഴത്തെ ഡയറക്ടർ എൻ.സി. അസ്താന റദ്ദാക്കി. യൂണിറ്റ് ഓഫീസുകളിൽ ലഭിക്കുന്ന പരാതികളിൽ ചുമതല വഹിക്കുന്ന എസ്പിക്കോ ഡിവൈഎസ്പിക്കോ വിജിലൻസ് ഡയറക്ടറുടെ അനുമതി കൂടാതെ കേസെടുക്കാൻ അനുമതി നൽകിയ സർക്കുലറും ഇതിൽ ഉൾപ്പെടുന്നു. യൂണിറ്റ് തലത്തിൽ കേസെടുക്കാൻ ഇനി വിജിലൻസ് ഡയറക്ടറുടെ അനുമതി വേണം.
അന്വേഷണ റിപ്പോർട്ടുകളിൽ ഡയറക്ടറുടെ അനുമതി ഇല്ലാതെ തുടർനടപടി സ്വീകരിക്കാൻ അനുമതി നൽകിയ സർക്കുലറുകളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. അസ്താന കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകുന്നതിനു മുമ്പാണു വിവാദ സർക്കുലറുകൾ റദ്ദാക്കിയത്.
മുൻ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം, അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർക്കെതിരേ യൂണിറ്റ് തലത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതു പരാതിക്ക് ഇടയാക്കിയിരുന്നു. വിജിലൻസ് മാനുവലിന് വിരുദ്ധമാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ഐഎഎസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
സർക്കാർ സംവിധാനത്തിലെ അഴിമതി കണ്ടെത്താനുള്ള സോഷ്യൽ ഓഡിറ്റിംഗ് സംവിധാനം, ഉന്നതതല നിയമനങ്ങളിൽ അടക്കം ഉദ്യോഗസ്ഥർക്കു വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കൽ, വിസിൽ ബ്ലോവർ അവാർഡ് തുടങ്ങിയ സർക്കുലറുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടും. ഈ സർക്കുലറുകൾ ചട്ടവിരുദ്ധമാണെന്നും വിജിലൻസ് മാനുവൽ പാലിച്ചുമുള്ളവയല്ലെന്നും സമിതി കണ്ടെത്തി. സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലുള്ള അഞ്ചു സർക്കുലറുകൾ മാത്രമാണ് നിലനിർത്തിയിട്ടുള്ളത്.
2016ൽ 36 സർക്കുലറുകളും 2017ൽ 12 സർക്കുലറുകളും ജേക്കബ് തോമസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ചിലവ വിജിലൻസ് ഡയറ്കടറുടെ അധികചുമതല വഹിച്ചിരുന്ന കാലത്തു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ റദ്ദാക്കിയിരുന്നു.
ജേക്കബ് തോമസിന്റെ പരിഷ്കാരങ്ങൾ വിജിലൻസ് പ്രവർത്തനങ്ങളുടെ താളംതെറ്റിച്ചതായി ആക്ഷേപമുയർന്ന സാഹചര്യത്തിലാണു സമിതിയെ നിയോഗിച്ചത്. താഴെത്തട്ടിൽ കേസെടുക്കാനും അന്വേഷണം നടത്താനും അനുമതി നൽകിയതോടെ ഒരു വകുപ്പിനെതിരേ ഒരേ സ്വഭാവമുള്ള പരാതികൾ പലയിടങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. നേരത്തെ ഓരോ വകുപ്പിനെതിരേയുമുള്ള പരാതികൾ പരിശോധിക്കുന്നതിനു ഡയറക്ടറേറ്റിൽ കേന്ദ്രീകൃത സംവിധാനമുണ്ടായിരുന്നു. യൂണിറ്റ് തലത്തിലെടുത്ത കേസുകളുടെ നിലനില്പിനെ സർക്കുലറുകളുടെ റദ്ദാക്കൽ ബാധിക്കില്ലെന്ന് വിജിലൻസ് ഉന്നതർ അറിയിച്ചു.
അന്വേഷണ റിപ്പോർട്ടുകളിൽ ഡയറക്ടറുടെ അനുമതി ഇല്ലാതെ തുടർനടപടി സ്വീകരിക്കാൻ അനുമതി നൽകിയ സർക്കുലറുകളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. അസ്താന കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകുന്നതിനു മുമ്പാണു വിവാദ സർക്കുലറുകൾ റദ്ദാക്കിയത്.
മുൻ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം, അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർക്കെതിരേ യൂണിറ്റ് തലത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതു പരാതിക്ക് ഇടയാക്കിയിരുന്നു. വിജിലൻസ് മാനുവലിന് വിരുദ്ധമാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ഐഎഎസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
സർക്കാർ സംവിധാനത്തിലെ അഴിമതി കണ്ടെത്താനുള്ള സോഷ്യൽ ഓഡിറ്റിംഗ് സംവിധാനം, ഉന്നതതല നിയമനങ്ങളിൽ അടക്കം ഉദ്യോഗസ്ഥർക്കു വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കൽ, വിസിൽ ബ്ലോവർ അവാർഡ് തുടങ്ങിയ സർക്കുലറുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടും. ഈ സർക്കുലറുകൾ ചട്ടവിരുദ്ധമാണെന്നും വിജിലൻസ് മാനുവൽ പാലിച്ചുമുള്ളവയല്ലെന്നും സമിതി കണ്ടെത്തി. സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലുള്ള അഞ്ചു സർക്കുലറുകൾ മാത്രമാണ് നിലനിർത്തിയിട്ടുള്ളത്.
2016ൽ 36 സർക്കുലറുകളും 2017ൽ 12 സർക്കുലറുകളും ജേക്കബ് തോമസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ചിലവ വിജിലൻസ് ഡയറ്കടറുടെ അധികചുമതല വഹിച്ചിരുന്ന കാലത്തു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ റദ്ദാക്കിയിരുന്നു.
ജേക്കബ് തോമസിന്റെ പരിഷ്കാരങ്ങൾ വിജിലൻസ് പ്രവർത്തനങ്ങളുടെ താളംതെറ്റിച്ചതായി ആക്ഷേപമുയർന്ന സാഹചര്യത്തിലാണു സമിതിയെ നിയോഗിച്ചത്. താഴെത്തട്ടിൽ കേസെടുക്കാനും അന്വേഷണം നടത്താനും അനുമതി നൽകിയതോടെ ഒരു വകുപ്പിനെതിരേ ഒരേ സ്വഭാവമുള്ള പരാതികൾ പലയിടങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. നേരത്തെ ഓരോ വകുപ്പിനെതിരേയുമുള്ള പരാതികൾ പരിശോധിക്കുന്നതിനു ഡയറക്ടറേറ്റിൽ കേന്ദ്രീകൃത സംവിധാനമുണ്ടായിരുന്നു. യൂണിറ്റ് തലത്തിലെടുത്ത കേസുകളുടെ നിലനില്പിനെ സർക്കുലറുകളുടെ റദ്ദാക്കൽ ബാധിക്കില്ലെന്ന് വിജിലൻസ് ഉന്നതർ അറിയിച്ചു.