കൊച്ചി: അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കർണാടകം ഡൽഹിയിലും ആവർത്തിക്കുമെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി. എറണാകുളം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി(ഡിസിസി) ആസ്ഥാനത്ത് ഡോ. ഹെൻറി ഓസ്റ്റിന്റെ പത്താമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2014 ലെ അബദ്ധം 2019ൽ സംഭവിക്കില്ല. മതേതര ശക്തികളെ യോജിപ്പിച്ചുകൊണ്ട് അധികാരത്തിലെത്തും. ഇതിനുള്ള ചുമതലയാണ് കോണ്ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ മോദിയുടെ പതനം പൂർണമാകും.
ഇന്നത്തെ ദേശീയ സാഹചര്യത്തിൽ ഒറ്റയ്ക്കുള്ള തിരിച്ചുവരവിനു കാത്തിരുന്നാൽ ഈ രാജ്യം തന്നെ ഇല്ലാതാകും. 1957 ലെ കേരളത്തിലെ സെൽ ഭരണത്തേക്കാൾ ഭയാനകമായ അവസ്ഥയാണ് ഇന്നു രാജ്യത്തുള്ളത്. നരേന്ദ്ര മോദി എന്നത് സാങ്കേതികപദം മാത്രമാണ്. യഥാർഥത്തിൽ ആർഎസ്എസ് ആണ് രാജ്യം ഭരിക്കുന്നത്. താക്കോൽ സ്ഥാനങ്ങളെല്ലാം ആർഎസ്എസ് കൈയടക്കിയിരിക്കുന്നു. രാജ്യത്ത് ജാതിയുടേയും മതത്തിന്റേയും പേരിലുള്ള അകൽച്ച വർധിച്ചിരിക്കുന്നു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബിജെപി തന്ത്രമാണ് ഇതിനു പിന്നിൽ. കർണാടകയിൽ ഇതു മനസിലാക്കി കോണ്ഗസ് നേതൃത്വം സന്ദർഭത്തിനൊത്ത് ആർഎസ്എസിനേക്കാൾ അതിവേഗത്തിൽ കാര്യങ്ങൾ നീക്കിയതുകൊണ്ടാണ് യദിയൂരപ്പയ്ക്കു ഭരണം നഷ്ടപ്പെട്ടത്. ഇതു കർണാടകയിൽ അവസാനിക്കുന്ന നീക്കമല്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇതു തുടരുമെന്നും ആന്റണി കൂട്ടിച്ചേർത്തു.
അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു പരമാവധി യുഡിഎഫ് എംപിമാരെ ഡൽഹിയിലേക്ക് അയയ്ക്കണം. പ്രാദേശികമായി എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതു വിട്ടുകളഞ്ഞ് ഐക്യപ്പെടണമെന്നും ആന്റണി പറഞ്ഞു. കസേരയും സ്ഥാനങ്ങളും ഒരിക്കലും സ്ഥിരമല്ല. സ്ഥാനങ്ങൾ എന്നും കൂടെക്കാണും എന്നു കരുതി തലക്കനം കൂട്ടിയാൽ ദുഖിക്കേണ്ടി വരും.
സ്ഥാനങ്ങളേക്കാൾ സ്ഥാനങ്ങളില്ലാത്ത സമയത്ത് ഡോ. ഹെൻറി ഓസ്റ്റിൻ കാണിച്ച മാതൃക വലിയൊരു സന്ദേശമാണ്. കേരളത്തിലെ കോണ്ഗ്രസ് നേതാക്കൾക്ക് വിസ്മരിക്കാൻ കഴിയാത്ത നേതാവാണ് അദ്ദേഹമെന്നും ആന്റണി അനുസ്മരിച്ചു. ഡിസിസി പ്രസിഡന്റ് ടി. ജെ. വിനോദ് അധ്യക്ഷത വഹിച്ചു. കെ. വി. തോമസ് എംപി, കെ. എൽ. മോഹനവർമ, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, കോണ്ഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ലൂഡി ലൂയീസ്, എൻ. വേണുഗോപാൽ, ആശാ സനിൽ, വൽസല പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
2014 ലെ അബദ്ധം 2019ൽ സംഭവിക്കില്ല. മതേതര ശക്തികളെ യോജിപ്പിച്ചുകൊണ്ട് അധികാരത്തിലെത്തും. ഇതിനുള്ള ചുമതലയാണ് കോണ്ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ മോദിയുടെ പതനം പൂർണമാകും.
ഇന്നത്തെ ദേശീയ സാഹചര്യത്തിൽ ഒറ്റയ്ക്കുള്ള തിരിച്ചുവരവിനു കാത്തിരുന്നാൽ ഈ രാജ്യം തന്നെ ഇല്ലാതാകും. 1957 ലെ കേരളത്തിലെ സെൽ ഭരണത്തേക്കാൾ ഭയാനകമായ അവസ്ഥയാണ് ഇന്നു രാജ്യത്തുള്ളത്. നരേന്ദ്ര മോദി എന്നത് സാങ്കേതികപദം മാത്രമാണ്. യഥാർഥത്തിൽ ആർഎസ്എസ് ആണ് രാജ്യം ഭരിക്കുന്നത്. താക്കോൽ സ്ഥാനങ്ങളെല്ലാം ആർഎസ്എസ് കൈയടക്കിയിരിക്കുന്നു. രാജ്യത്ത് ജാതിയുടേയും മതത്തിന്റേയും പേരിലുള്ള അകൽച്ച വർധിച്ചിരിക്കുന്നു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബിജെപി തന്ത്രമാണ് ഇതിനു പിന്നിൽ. കർണാടകയിൽ ഇതു മനസിലാക്കി കോണ്ഗസ് നേതൃത്വം സന്ദർഭത്തിനൊത്ത് ആർഎസ്എസിനേക്കാൾ അതിവേഗത്തിൽ കാര്യങ്ങൾ നീക്കിയതുകൊണ്ടാണ് യദിയൂരപ്പയ്ക്കു ഭരണം നഷ്ടപ്പെട്ടത്. ഇതു കർണാടകയിൽ അവസാനിക്കുന്ന നീക്കമല്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇതു തുടരുമെന്നും ആന്റണി കൂട്ടിച്ചേർത്തു.
അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു പരമാവധി യുഡിഎഫ് എംപിമാരെ ഡൽഹിയിലേക്ക് അയയ്ക്കണം. പ്രാദേശികമായി എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതു വിട്ടുകളഞ്ഞ് ഐക്യപ്പെടണമെന്നും ആന്റണി പറഞ്ഞു. കസേരയും സ്ഥാനങ്ങളും ഒരിക്കലും സ്ഥിരമല്ല. സ്ഥാനങ്ങൾ എന്നും കൂടെക്കാണും എന്നു കരുതി തലക്കനം കൂട്ടിയാൽ ദുഖിക്കേണ്ടി വരും.
സ്ഥാനങ്ങളേക്കാൾ സ്ഥാനങ്ങളില്ലാത്ത സമയത്ത് ഡോ. ഹെൻറി ഓസ്റ്റിൻ കാണിച്ച മാതൃക വലിയൊരു സന്ദേശമാണ്. കേരളത്തിലെ കോണ്ഗ്രസ് നേതാക്കൾക്ക് വിസ്മരിക്കാൻ കഴിയാത്ത നേതാവാണ് അദ്ദേഹമെന്നും ആന്റണി അനുസ്മരിച്ചു. ഡിസിസി പ്രസിഡന്റ് ടി. ജെ. വിനോദ് അധ്യക്ഷത വഹിച്ചു. കെ. വി. തോമസ് എംപി, കെ. എൽ. മോഹനവർമ, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, കോണ്ഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ലൂഡി ലൂയീസ്, എൻ. വേണുഗോപാൽ, ആശാ സനിൽ, വൽസല പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.