കോട്ടയം: കുമ്മനംകാരുടെ പ്രിയപ്പെട്ട രാജൻ ചേട്ടൻ ഇനി മിസോറം ഗവർണർ. കോട്ടയം അയ്മനം പഞ്ചായത്തിലെ കുമ്മനത്തു ജനിച്ചു വളർന്ന കുമ്മനം രാജശേഖരൻ എന്ന 67 കാരൻ ആർഎസ്എസിന്റെ പ്രചാരക സ്ഥാനത്തുനിന്നുമാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായത്. പത്രപ്രവർത്തകൻ, സംഘ പ്രചാരകൻ, പരിസ്ഥിതി പ്രവർത്തകൻ, വിവിധ ഹിന്ദു സംഘടനകളുടെ നായകൻ തുടങ്ങിയ മേഖലയിൽ സജീവസാന്നിധ്യമാണു കുമ്മനം. പ്രസ്ഥാനത്തിനായി സമർപ്പിക്കപ്പെട്ട ജീവിതത്തിൽ വിവാഹംവരെ വേണ്ടെന്നുവച്ചയാളും. നിസ്വാർഥസേവനത്തിന് അംഗീകാരമായി ഒടുവിൽ ഗവർണർ പദവിയും.
കോട്ടയം താലൂക്ക് എൻഎസ്എസ് യൂണിയൻ വൈസ്പ്രസിഡന്റായിരുന്ന കുമ്മനം ഇളങ്കാവ് വാളാവള്ളിയിൽ (പാർവതി മന്ദിരത്തിൽ) അഡ്വ. വി.കെ. രാമകൃഷ്ണപിള്ളയുടെയും പാർവതിയുടെയും എട്ടു മക്കളിൽ നാലാമനാണ് . കോട്ടയം എൻഎസ്എസ് സ്കൂളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം സിഎംഎസ് കോളജിൽനിന്നു ബോട്ടണിയിൽ ബിരുദം നേടി. തുടർന്നു കൊച്ചി ഭാരതീയവിദ്യാഭവനിൽനിന്നും ജേർണലിസത്തിൽ ഡിപ്ലോമ നേടിയ രാജശേഖരൻ 1974ൽ ദീപികയിൽ സബ് എഡിറ്ററായി ചേർന്നു. പിന്നീട് പല ദിനപത്രങ്ങളിലും ജോലി ചെയ്തു. സ്കൂൾ കോളജ് പഠനകാലം മുതൽ വാരികകളിലും മാസികകളിലും എഴുതിത്തുടങ്ങി.
സമാജത്തെ സേവിക്കാൻ ദിവസം ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണമെന്ന സ്വാമി ചിന്മയാനന്ദന്റെ ആഹ്വാനം സ്വീകരിച്ച് വിശ്വഹിന്ദു പരിക്ഷത്തിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. 1981ൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ചു. കോർപറേഷന്റെ കോട്ടയം, കൊച്ചി, ആലപ്പുഴ ശാഖകളിൽ ജോലി ചെയ്തു. ജോലിക്കൊപ്പം സംഘടനാ പ്രവർത്തനവും തുടർന്നു.
1983ൽ നിലയ്ക്കൽ സംഭവത്തിൽ സജീവമായി ഇടപ്പെട്ടു. 1984ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ നിന്നും ഹിന്ദു മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.
1987ലാണ് ആർഎസ്എസിന്റെ സജീവ പ്രചാരകനായി മാറുന്നത്. ഹിന്ദു ഐക്യവേദിക്ക് തുടക്കമിട്ടതും കുമ്മനമായിരുന്നു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ചെറുപ്പം മുതലേ പ്രാമുഖ്യം നൽകിയ ഈ പരിസ്ഥിതി സ്നേഹി തണ്ണീർതടങ്ങൾ നികത്തി നിർമിക്കുന്ന ആറൻമുള വിമാനത്താവളത്തിനെതിരെയുള്ള സമരമുന്നണിയായ ആറൻമുള പൈതൃക ഗ്രാമ കർമസമിതിയുടെ കണ്വീനറായി പ്രവർത്തിച്ചു. പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാനുള്ള സമരത്തിലും പോരാളിയായി.
ആർഎസ്എസ് പ്രചാരകനായതോടെ സന്യാസ ജീവിതം ആരംഭിച്ച കുമ്മനം കൊച്ചി ഇളമക്കരയിലെ ആർഎസ്എസിന്റെ കാര്യലയത്തിലായിരുന്നു താമസവും പ്രവർത്തനവും. ബിജെപി സംസ്ഥാന പ്രസിഡന്റായതോടെ കേരളത്തിലെ ബിജെപിയെ വളർച്ചയുടെ പാതയിൽ എത്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ജിബിൻ കുര്യൻ
കോട്ടയം താലൂക്ക് എൻഎസ്എസ് യൂണിയൻ വൈസ്പ്രസിഡന്റായിരുന്ന കുമ്മനം ഇളങ്കാവ് വാളാവള്ളിയിൽ (പാർവതി മന്ദിരത്തിൽ) അഡ്വ. വി.കെ. രാമകൃഷ്ണപിള്ളയുടെയും പാർവതിയുടെയും എട്ടു മക്കളിൽ നാലാമനാണ് . കോട്ടയം എൻഎസ്എസ് സ്കൂളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം സിഎംഎസ് കോളജിൽനിന്നു ബോട്ടണിയിൽ ബിരുദം നേടി. തുടർന്നു കൊച്ചി ഭാരതീയവിദ്യാഭവനിൽനിന്നും ജേർണലിസത്തിൽ ഡിപ്ലോമ നേടിയ രാജശേഖരൻ 1974ൽ ദീപികയിൽ സബ് എഡിറ്ററായി ചേർന്നു. പിന്നീട് പല ദിനപത്രങ്ങളിലും ജോലി ചെയ്തു. സ്കൂൾ കോളജ് പഠനകാലം മുതൽ വാരികകളിലും മാസികകളിലും എഴുതിത്തുടങ്ങി.
സമാജത്തെ സേവിക്കാൻ ദിവസം ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണമെന്ന സ്വാമി ചിന്മയാനന്ദന്റെ ആഹ്വാനം സ്വീകരിച്ച് വിശ്വഹിന്ദു പരിക്ഷത്തിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. 1981ൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ചു. കോർപറേഷന്റെ കോട്ടയം, കൊച്ചി, ആലപ്പുഴ ശാഖകളിൽ ജോലി ചെയ്തു. ജോലിക്കൊപ്പം സംഘടനാ പ്രവർത്തനവും തുടർന്നു.
1983ൽ നിലയ്ക്കൽ സംഭവത്തിൽ സജീവമായി ഇടപ്പെട്ടു. 1984ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ നിന്നും ഹിന്ദു മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.
1987ലാണ് ആർഎസ്എസിന്റെ സജീവ പ്രചാരകനായി മാറുന്നത്. ഹിന്ദു ഐക്യവേദിക്ക് തുടക്കമിട്ടതും കുമ്മനമായിരുന്നു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ചെറുപ്പം മുതലേ പ്രാമുഖ്യം നൽകിയ ഈ പരിസ്ഥിതി സ്നേഹി തണ്ണീർതടങ്ങൾ നികത്തി നിർമിക്കുന്ന ആറൻമുള വിമാനത്താവളത്തിനെതിരെയുള്ള സമരമുന്നണിയായ ആറൻമുള പൈതൃക ഗ്രാമ കർമസമിതിയുടെ കണ്വീനറായി പ്രവർത്തിച്ചു. പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാനുള്ള സമരത്തിലും പോരാളിയായി.
ആർഎസ്എസ് പ്രചാരകനായതോടെ സന്യാസ ജീവിതം ആരംഭിച്ച കുമ്മനം കൊച്ചി ഇളമക്കരയിലെ ആർഎസ്എസിന്റെ കാര്യലയത്തിലായിരുന്നു താമസവും പ്രവർത്തനവും. ബിജെപി സംസ്ഥാന പ്രസിഡന്റായതോടെ കേരളത്തിലെ ബിജെപിയെ വളർച്ചയുടെ പാതയിൽ എത്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ജിബിൻ കുര്യൻ