കൊച്ചി: നാലു ദിവസത്തെ ഭാരതസന്ദർശനം പൂർത്തിയാക്കി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ മടങ്ങി. ഇന്നലെ രാവിലെ 10.30നു നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു ദുബായ് വഴിയാണ് ഡമാസ്കസിലേക്കു മടങ്ങിയത്.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, വിവിധ മെത്രാപ്പോലീത്തമാർ, വൈദികർ എന്നിവർക്കൊപ്പം വിശ്വാസികളും ബാവയെ യാത്രയാക്കാനെത്തി.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, വിവിധ മെത്രാപ്പോലീത്തമാർ, വൈദികർ എന്നിവർക്കൊപ്പം വിശ്വാസികളും ബാവയെ യാത്രയാക്കാനെത്തി.