മണ്ണാർക്കാട് / അഗളി : അട്ടപ്പാടിയിൽ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാൾ കോടതിയിൽ ഹാജരാക്കാനിരിക്കെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പാലക്കാട് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കാനിരുന്ന വീനസ് രാജ് (22)ആണ് ചാടിപ്പോയത്. പോലീസ് സംരക്ഷണയിൽ ഇരുന്ന എട്ടുപേരിൽ ഒരാളായ വീനസ് രാജ് പോലീസ് വാഹനത്തിൽനിന്നാണ് രക്ഷപ്പെട്ടത്. രാത്രി ഏഴുമണിയോടെ കോടതി പരിസരത്തുനിന്ന് പെരിമ്പടാരി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
പീഡനക്കേസിൽ ഇടനിലക്കാരിയായ യുവതി ഉൾപ്പെടെ പന്ത്രണ്ടുപേരെയാണ് ഇന്നലെ അഗളി പോലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. ആറുകേസുകളാണ് ചാർജ് ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയ ഇടനിലക്കാരി ഇന്ദുജ (20), നെല്ലിപ്പതി സ്വദേശികളായ രതീഷ് (20), ശിവകുമാർ (22), കുമാർ (23), ഭൂതിവഴി സ്വദേശികളായ കുമാർ (22), സുനീഷ് (22), താഴെ സാമ്പാർകോട് മണികണ്ഠൻ (20), രാമരാജ് (20), കാരയൂർ ഉൗരിലെ അരവിന്ദ് (22), ഈശ്വരൻ (20), രാജേഷ് (25) എന്നിവരെയും വീനസ് രാജിനെയും മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് പ്രതി രക്ഷപ്പെട്ടത്.
കഴിഞ്ഞ 19ന് അമ്പലത്തിൽ ഉത്സവത്തിന് കൊണ്ടുപോകാമെന്നു പറഞ്ഞ് പന്ത്രണ്ടുകാരിയെ മുൻപരിചയമുള്ള ഇന്ദുജ കൂട്ടികൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ അഗളി ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പീഡനക്കേസിൽ ഇടനിലക്കാരിയായ യുവതി ഉൾപ്പെടെ പന്ത്രണ്ടുപേരെയാണ് ഇന്നലെ അഗളി പോലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. ആറുകേസുകളാണ് ചാർജ് ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയ ഇടനിലക്കാരി ഇന്ദുജ (20), നെല്ലിപ്പതി സ്വദേശികളായ രതീഷ് (20), ശിവകുമാർ (22), കുമാർ (23), ഭൂതിവഴി സ്വദേശികളായ കുമാർ (22), സുനീഷ് (22), താഴെ സാമ്പാർകോട് മണികണ്ഠൻ (20), രാമരാജ് (20), കാരയൂർ ഉൗരിലെ അരവിന്ദ് (22), ഈശ്വരൻ (20), രാജേഷ് (25) എന്നിവരെയും വീനസ് രാജിനെയും മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് പ്രതി രക്ഷപ്പെട്ടത്.
കഴിഞ്ഞ 19ന് അമ്പലത്തിൽ ഉത്സവത്തിന് കൊണ്ടുപോകാമെന്നു പറഞ്ഞ് പന്ത്രണ്ടുകാരിയെ മുൻപരിചയമുള്ള ഇന്ദുജ കൂട്ടികൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ അഗളി ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.