കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ അഞ്ചു പ്രതികൾക്ക് ഹൈക്കോടതി ശിക്ഷാ ഇളവ് നൽകിയതിനെത്തുടർന്ന് ഇന്നലെ ജയിൽമോചിതരായി. പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരായ ജമാൽ, മുഹമ്മദ് ഷോബിൻ, ഷംഷുദ്ദീൻ, പരീദ്, ഷാൻ എന്നിവരാണ് ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയത്.
എട്ടു വർഷം തടവിന് ശിക്ഷിച്ച പ്രതികൾക്ക് റിമാൻഡിലായിരുന്ന കാലത്തു ജാമ്യം ലഭിച്ചിരുന്നില്ല. ഇക്കാലയളവടക്കം ശിക്ഷയായി പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. 2010 ജൂലൈ നാലിനാണ് ഒരു സംഘം പ്രഫ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയത്. ചോദ്യപേപ്പറിൽ മതനിന്ദ ഉണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. എൻഐഎയാണ് ഈ കേസ് അന്വേഷിച്ചത്.
എട്ടു വർഷം തടവിന് ശിക്ഷിച്ച പ്രതികൾക്ക് റിമാൻഡിലായിരുന്ന കാലത്തു ജാമ്യം ലഭിച്ചിരുന്നില്ല. ഇക്കാലയളവടക്കം ശിക്ഷയായി പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. 2010 ജൂലൈ നാലിനാണ് ഒരു സംഘം പ്രഫ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയത്. ചോദ്യപേപ്പറിൽ മതനിന്ദ ഉണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. എൻഐഎയാണ് ഈ കേസ് അന്വേഷിച്ചത്.