കൊച്ചി: മതസ്പർധ വളർത്തുന്ന അഭിമുഖം നടത്തിയെന്നാരോപിച്ചു രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ക്രൈംബ്രാഞ്ച് വൈകിപ്പിക്കുന്നെന്നാരോപിച്ചു ടി.പി. സെൻകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള തന്റെ നിയമനം വൈകിപ്പിക്കാനാണു സർക്കാർ ശ്രമിക്കുന്നെന്നും അന്വേഷണം സമയബന്ധിതമായി അവസാനിപ്പിക്കാൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ ഡിജിപിയായ സെൻകുമാറിനെ കെഎടി അംഗമായി നിയമിക്കുന്നതിനു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട സമിതി ശിപാർശ ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രതികാര നടപടി മൂലം തനിക്ക് ഇനിയും നിയമനം കിട്ടിയില്ലെന്നും ഹർജിയിൽ പറയുന്നു.
മുൻ ഡിജിപിയായ സെൻകുമാറിനെ കെഎടി അംഗമായി നിയമിക്കുന്നതിനു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട സമിതി ശിപാർശ ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രതികാര നടപടി മൂലം തനിക്ക് ഇനിയും നിയമനം കിട്ടിയില്ലെന്നും ഹർജിയിൽ പറയുന്നു.