മറയൂർ: കേരളത്തിൽ നിപ്പാ പനി ബാധിച്ച് ആളുകൾ മരിച്ച സാഹചര്യത്തിൽ തമിഴ്നാട് അതിർത്തികളിൽ തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധന ആരംഭിച്ചു. ആശുപത്രികളിൽ പുറമെനിന്നും എത്തുന്ന രോഗികളെകുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അറിയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് ഉടുമലൈ മുൻസിപ്പാലിറ്റി ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നല്കി. ഉടുമലൈ താലൂക്ക് ആശുപത്രിയിൽ പനി ബാധിതർക്കായി പ്രത്യേക വാർഡും ഒരുക്കി.
ഉടുമലൈ മേഖലയിലുള്ള തദ്ദേശിയരായ രോഗികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഈ രോഗികൾ താമസിച്ചുവരുന്ന ഗ്രാമങ്ങളിൽ രോഗം പടരാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉടുമലൈയിൽ 28 സ്വകാര്യാശുപത്രികൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. എന്നാൽ പരിശോധനകളിൽ നിപ്പാ വൈറസ് ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പുറമെനിന്നും ചികിത്സയ്ക്കായി എത്തിയ രോഗികളിൽ പലരും വീണ്ടും ആശുപത്രികളിൽ എത്തുന്നില്ല. ഇവർക്ക് രോഗബാധയുണ്ടോയെന്ന് കണ്ടെത്തുവാനും കഴിഞ്ഞിട്ടില്ല. ഇവരെകുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.
ഉടുമലൈ മേഖലയിലുള്ള തദ്ദേശിയരായ രോഗികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഈ രോഗികൾ താമസിച്ചുവരുന്ന ഗ്രാമങ്ങളിൽ രോഗം പടരാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉടുമലൈയിൽ 28 സ്വകാര്യാശുപത്രികൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. എന്നാൽ പരിശോധനകളിൽ നിപ്പാ വൈറസ് ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പുറമെനിന്നും ചികിത്സയ്ക്കായി എത്തിയ രോഗികളിൽ പലരും വീണ്ടും ആശുപത്രികളിൽ എത്തുന്നില്ല. ഇവർക്ക് രോഗബാധയുണ്ടോയെന്ന് കണ്ടെത്തുവാനും കഴിഞ്ഞിട്ടില്ല. ഇവരെകുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.