ചെങ്ങന്നൂർ: തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസും സഭാപ്രതിനിധികളും ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സന്ദർശിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസിനെ കാണാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന വാർത്ത ഒരു ചാനൽ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇന്നലെ വൈകുന്നേരം സന്ദർശനം നടത്തിയത്. മുഖ്യമന്ത്രിയും മെത്രാപ്പോലീത്തയും വാർത്ത വ്യാജമാണെന്ന് ഉടൻ തന്നെ വ്യക്തമാക്കിയിരുന്നു.
തോമസ് മാർ അത്താനാസിയോസിനെ പ്രതിനിധീകരിച്ചാണ് തങ്ങൾ മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നു സഭാ നേതൃത്വം അറിയിച്ചു. എൽഡിഎഫ് സർക്കാർ ചെയ്യുന്നത് നല്ല കാര്യങ്ങളാണെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സഭയ്ക്ക് മതിപ്പും സംതൃപ്തിയുമുണ്ടെന്ന് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിന്റെ മദ്യനയത്തിൽ തെറ്റില്ല. മദ്യ നിരോധനമല്ല മദ്യവർജനമാണ് സഭയുടെയും നയം. മദ്യം നിരോധിച്ച രാജ്യങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചതായാണ് കാണുന്നത്. മദ്യവർജനം മാത്രമേ വിജയിക്കൂവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം, മർത്ത മറിയം സമാജം കേന്ദ്ര വൈസ്പ്രസിഡന്റ് ഫാ. മാത്യു വർഗീസ്, വൈദികസംഘം സെക്രട്ടറി ഫാ. തോമസ് അമയിൽ, സഭാ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ മാത്യൂസ് മഠത്തേത്ത്, ബിജു മാത്യു, സജി പട്ടരുമഠം എന്നിവരും ഒപ്പമുണ്ടായിരുന്നു.
തോമസ് മാർ അത്താനാസിയോസിനെ പ്രതിനിധീകരിച്ചാണ് തങ്ങൾ മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നു സഭാ നേതൃത്വം അറിയിച്ചു. എൽഡിഎഫ് സർക്കാർ ചെയ്യുന്നത് നല്ല കാര്യങ്ങളാണെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സഭയ്ക്ക് മതിപ്പും സംതൃപ്തിയുമുണ്ടെന്ന് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിന്റെ മദ്യനയത്തിൽ തെറ്റില്ല. മദ്യ നിരോധനമല്ല മദ്യവർജനമാണ് സഭയുടെയും നയം. മദ്യം നിരോധിച്ച രാജ്യങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചതായാണ് കാണുന്നത്. മദ്യവർജനം മാത്രമേ വിജയിക്കൂവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം, മർത്ത മറിയം സമാജം കേന്ദ്ര വൈസ്പ്രസിഡന്റ് ഫാ. മാത്യു വർഗീസ്, വൈദികസംഘം സെക്രട്ടറി ഫാ. തോമസ് അമയിൽ, സഭാ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ മാത്യൂസ് മഠത്തേത്ത്, ബിജു മാത്യു, സജി പട്ടരുമഠം എന്നിവരും ഒപ്പമുണ്ടായിരുന്നു.